പെരുന്നയിലെ യുദ്ധകാഹളം കേരളത്തെ നടുക്കുന്നു; സുപ്രീം കോടതി കേസെടുക്കുന്ന നവംബര്‍ 13 വരെ നാമജപയജ്ഞം നടത്താൻ തീരുമാനിച്ച് എന്‍.എസ്.എസ്; സുകുമാരന്‍ നായര്‍ രണ്ടിലൊന്നറിഞ്ഞേ പിന്‍മാറൂ...

എന്നും വിപ്ലവ വീര്യം കുറഞ്ഞ നായര്‍ പ്രമാണിമാരും അവരുടെ പെരുന്നയിലെ പോപ്പും സമദൂരക്കാരായിരുന്നു. സമവായക്കാരായിരുന്നു. കേരളത്തെ അത്ഭുതപ്പെടുത്തി ഹൈന്ദവ സമരനേതൃത്വം എന്‍.എസ്.എസ് ഏറ്റെടുക്കുമ്പോള്‍ ശബരിമല സമരം മറ്റൊരു തരത്തിലേക്കുയര്‍ന്നു. പൊതുവെ നായര്‍ വീട്ടിലെ സ്ത്രീകള്‍ പൊതുനിരത്തിലെ സമരപരിപാടികളില്‍ അത്രയധികം ഇറങ്ങിച്ചെല്ലാറില്ലായിരുന്നു. എന്നാല്‍ നാമജപയാത്ര അത്തരം സങ്കല്പങ്ങളെത്തന്നെ മാറ്റിമറിച്ചു. എന്‍.എസ്എസ് ആഹ്വാനത്തെത്തുടര്‍ന്ന് നിരത്തുകള്‍ വിശ്വാസി സമരക്കാര്‍ ജനസാഗരമാക്കി.
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡുവരെ നടന്ന നാമജപയാത്രകള്‍ കേരളത്തെ ഇളക്കി മറിച്ചു. കരയോഗങ്ങളൊക്കെ സജീവമായി. സമദൂരം വിട്ട് പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. ഗത്യന്തരമില്ലാതെ സര്‍ക്കാര്‍ നാമജപയാത്രയില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞു. പിന്നെ സടകുടഞ്ഞെണീക്കുന്ന സുകുമാരന്‍ നായരെയാണ് കണ്ടത്. സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. ശബരിമലയിലേക്ക് ഓരോ കരയോഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് അമ്മമാരെ അയക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു. കേസുകള്‍ കൊണ്ട് തളര്‍ത്താനാണ് ശ്രമമെങ്കില്‍ അതിനെ എതിരിടാനുള്ള കരുത്ത് എന്‍.എസ്.എസിനുണ്ടെന്ന് വിളിച്ചുപറഞ്ഞു.
ഒരു വേള സര്‍ക്കാര്‍ പതറി. നാമജപക്കാര്‍ക്കു നേരെ കേടെടുക്കേണ്ട എന്ന നിലപാടിലെത്തി. വിശ്വാസി സമരത്തെ രാഷ്ട്രീയമായി നേരിടാന്‍ സി.പി.എമ്മും മുഖ്യമന്ത്രിയും ശ്രമിച്ചപ്പോള്‍ സംഘടനാശക്തിയുപയോഗിച്ച് തിരിച്ചടിച്ചു. വീണ്ടും കേരളം മുഴുവന്‍ നാമജപയാത്ര കൊണ്ട് പ്രതിഷേധമൊരുക്കാന്‍ തീരുമാനമായി. വിശ്വാസി സമരത്തെ സവര്‍ണ മേധാവിത്വം പറഞ്ഞ് തളര്‍ത്താന്‍ നോക്കിയപ്പോഴും സുകുമാരന്‍ നായര്‍ തിരിച്ചടിച്ചു. നാമജപയാത്രയില്‍ എന്‍.എസ്.എസിനോടൊപ്പം എല്ലാ മതക്കാരെയും അണിനിരത്തി.
നട്ടെല്ലുള്ള നായര്‍ എന്നു കേരളം പറഞ്ഞു. ഒരിക്കല്‍ നായരും, ക്രിസ്ത്യാനിയും ചേര്‍ന്നു നടത്തിയ വിമോചന സമരമോര്‍മ്മിപ്പിച്ച് പിണറായിയും കോടിയേരിയും തിരിച്ചടിച്ചു.
ഇതു രണ്ടാം വിമോചന സമരമാണ്. അവിടെയും എന്‍.എസ്.എസ് കരുത്തുകാട്ടി. എങ്കിലിത് രണ്ടാം വിമോചന സമരം തന്നെയെന്ന് അവരുറപ്പിച്ചു പറഞ്ഞു. എന്‍.എസ്.എസിന്റെ കരുത്തിലാണ് ബി.ജെ.പി വിശ്വാസ സമരം പടുത്തുയര്‍ത്തിയത്. എസ്.എന്‍.ഡി.പി. വെള്ളാപ്പള്ളിയുടെ അഴകൊഴമ്പന്‍ സമീപനം കൊണ്ട് റബ്ബറുപോലെ നിന്നപ്പോഴും സുകുമാരന്‍ നായരും എന്‍.എസ്.എസും പറഞ്ഞിടത്തുറച്ചു നിന്നു പടവെട്ടി. ഒടുവില്‍ ഇന്ന് സുകുമാരന്‍ നായരുടെ അറ്റകൈ പ്രഖ്യാപനവുമെത്തി. സുപ്രീം കോടതി കേസെടുക്കുന്ന നവംബര്‍ 13 വരെ നാമജപയജ്ഞം എന്‍.എസ്.എസ് നടത്തും. അധികൃതരുടെ മനസുമാറാനാണ് പ്രാര്‍ത്ഥന നടത്തുന്നത്. വിധി പ്രതികൂലമായാല്‍ തുടര്‍നടപടി സംബന്ധിച്ച് ആലോചന നടത്തും. ജയിക്കാന്‍ വേണ്ടിയാണ് ഈ നായര്‍ വിപ്ലവം
അതേ നട്ടെല്ലുള്ള നായര്‍ തന്നെ.
https://www.facebook.com/Malayalivartha
























