പൊലീസില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ ജാതിയും മതവും പറഞ്ഞ് ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പോലീസ് സേനയിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ ജാതിയും മതവും പറഞ്ഞ് ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയാണ്. ഇത്തരം ആക്രമണങ്ങളെ ഗൗരവമായി കാണ്ട് കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശബരിമലയില്‍ നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചില കേന്ദ്രങ്ങളില്‍ നിന്നും ഇത്തരത്തില്‍ പ്രചരണം നടന്നിരുന്നു. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ചുമതലപ്പെടുത്തിയ ഐ.ജി മനോജ് എബ്രഹാമിനെതിരെയാണ് വ്യാപകമായി വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടത്. മനോജ് എബ്രഹാമിനെ അധിക്ഷേപിച്ച 13 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
കൂടാതെ, മനോജ് ഏബ്രഹാമിനെ അധിക്ഷേപിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ബി.ജെ.പി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തിരുന്നു. ശബരിമല യുവതീപ്രവേശ വിഷയത്തില്‍ എറണാകുളം റേഞ്ച് ഐ.ജി ഓഫിസിലേക്ക് ബി.ജെ.പി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ഗോപാലകൃഷ്ണന്‍ മനോജ് ഏബ്രഹാമിനെ അധിക്ഷേപിച്ചത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി വിമര്‍ശനവുമായി രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha
























