ബി.ജെ.പിക്ക് കനത്ത തിരിച്ചടി നൽകി കോൺഗ്രസ്സ് ; ഉപതെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം അവശേഷിക്കുന്ന സാഹചര്യത്തിൽ രാമനഗരയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി

കര്‍ണാടകയില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. ഉപതെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം അവശേഷിക്കുന്ന സാഹചര്യത്തിൽ രാമനഗരയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ എല്‍.ചന്ദ്രശേഖറാണ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയത്.
ബി.ജെ.പിയില്‍ ഐക്യം ഇല്ലെന്നും തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ തന്നെ പിന്തുണയ്ക്കുന്നില്ലെന്നും ആരോപിച്ചാണ് ചന്ദ്രശേഖര്‍ പാര്‍ട്ടി വിട്ടത്. ഒരു മാസം മുമ്ബായിരുന്നു ചന്ദ്രശേഖര്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. ചന്ദ്രശേഖറിന്റെ മടക്കം മണ്ഡ്യ, ബെള്ളാരി, ശിവമൊഗ്ഗ ലോക്സഭാ സീറ്റുകളിലേക്കും ജാംഖണ്ഡി നിയമസഭാ സീറ്റിലേക്കും നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ആശങ്കയിലാണു ബിജെപി.
ജെ.ഡി.എസ് സ്ഥാനാര്‍ത്ഥിയായി മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിയായിരുന്നു ചന്ദ്രശേഖറിന്റെ എതിരാളി. എതിര്‍സ്ഥാനാര്‍ത്ഥി ഇല്ലാതായതോടെ അനിതയുടെ വിജയ സാദ്ധ്യത വര്‍ദ്ധിക്കുമെന്നാണ് കോണ്‍ഗ്രസ്- ജെ.ഡി.എസ് സംഖ്യത്തിന്റെ പ്രതീക്ഷ
മുഖ്യമന്ത്രി കുമാരസ്വാമി മത്സരിച്ച മണ്ഡലമാണ് രാമനഗര. ചന്നപട്ടണത്തിലും കുമാരസ്വാമി വിജയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാമനഗരത്തില്‍ നിന്ന് എം.എല്‍.എ സ്ഥാനം കുമാരസ്വാമി രാജിവച്ചതിനെ തുടർന്ന് അവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
https://www.facebook.com/Malayalivartha
























