പ്രതിഷ്ഠയുടെ കാവല്ക്കാരനും സംരക്ഷകനും തന്ത്രി തന്നെ ; തന്ത്രി ക്ഷേത്രം പൂട്ടിപ്പോയാല്‍ പകരം തന്ത്രിയെ വയ്ക്കുക മുഖ്യമന്ത്രി പറഞ്ഞതുപോലെ അത്രയെളുപ്പമല്ല എന്ന് വ്യക്തമാക്കുന്ന നിരവധി പഠനങ്ങളും കോടതി വിധികളും...

ക്ഷേത്രകാര്യങ്ങളില്‍ മുഴുവന്‍ ക്ഷേത്രങ്ങളുടെയും പ്രവര്‍ത്തനം 1428 ഏ.ഡി.യില് ചേന്നാസ് നാരായണന് നമ്പൂതിരിപ്പാട് എഴുതിയ തന്ത്രാസ് മുഖ്യായ എന്ന നിയമ വ്യവസ്ഥയിലാണ്. തന്ത്രി ക്ഷേത്രം പൂട്ടിപ്പോയാല്‍ പകരം തന്ത്രിയെ വയ്ക്കുക മുഖ്യമന്ത്രി പറഞ്ഞതുപോലെ അത്രയെളുപ്പമല്ല എന്ന് വ്യക്തമാക്കുന്ന നിരവധി പഠനങ്ങളും കോടതി വിധികളും.
മണ്ഡല മകരളവിളക്കു കാലത്ത് ആചാരലംഘനമുണ്ടായാല്‍ നടയടച്ച് പരിഹാരക്രിയകള്‍ ചെയ്യുമെന്ന് തന്ത്രി കണ്ഠരര് രാജീവര് ആവര്‍ത്തിച്ചു പറയുന്നു. ക്ഷേത്രകാര്യങ്ങളില്‍ തന്ത്രിക്ക് പരമാധികാരമുണ്ടോ ഒരനേ്വഷണം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വയലാര്‍ രവിയുടെ മകന്‍ ദര്‍ശനത്തിനെത്തിയത് ഏറെ വിവാദമായിരുന്നു. ക്ഷേത്രം പുണ്യാഹം തളിച്ച് ശുദ്ധീകരിക്കാന്‍ തന്ത്രിയെടുത്ത തീരുമാനമായിരുന്നു വിവാദത്തിനടിസ്ഥാനം.
1998 ല്‍ ഡോ. പി.ആര്‍.ജി. മാത്തൂര്‍ ഇതു സംബന്ധിച്ച് നടത്തിയ പഠനമാണ് ഇന്ത്യയിലെ ഏറ്റവും ആധികാരിക പഠനമായി കണക്കാക്കപ്പെടുന്നത്. നരവംശ ശാസ്ത്രജ്ഞനായിരുന്ന മാത്തൂര്‍ ഈ മേഖലയില്‍ ഇന്ത്യയിലുള്ള ഏറ്റവും പ്രഗത്ഭനായ ഗവേഷകനായിരുന്നു. കൂടാതെ നിരവധി സംഘടനകളുടെയും, അന്തര്‍ദേശീയ പഠന കമ്മറ്റികളുടെ ചെയര്‍മാനുമായിരുന്നു.
ന്യൂ ഡല്ഹിയിലെ ഇന്ദിര ഗാന്ധി നാഷണല് സെന്റര് ഫോര് ആര്ട്‌സിനു വേണ്ടി 1998ല് നടത്തിയ ഒരു പഠനത്തില് ഡോക്ടര് മാതുര് അഭിപ്രായപ്പെട്ടത് , 1428 എ ഡി യില് ചേന്നാസ് നാരായണന് നമ്പൂതിരിപ്പാട് എഴുതിയ നിയമങ്ങളാണ് തന്ത്രാസ മുഖ്യാ യാ എന്നും , ഒരു ക്ഷേത്രം നിര്മിയ്ക്കുന്നതു മുതല്പാലിക്കേണ്ട ആചാര അനുഷ്ടാനങ്ങളെ കുറിച്ചും അമ്പലം പണി പൂര്ത്തിയായി കഴിഞ്ഞാല് അവിടെ അനുവര്ത്തിയ്‌ക്കേണ്ട , പൂജകള് ഉള്‌പ്പെടെയുള്ളവയെ സംബന്ധിച്ചുള്ള ചട്ടങ്ങളാണ് അതിലുള്ളതെന്നും ആണ്. കേരളത്തിലെ മുഴുവന് ക്ഷേത്രങ്ങളും അതില് നല്കപ്പെട്ടിട്ടുള്ള നിയമങ്ങള്ക്കു അനുസരിച്ചാണ് പ്രവര്ത്തിയ്ക്കുന്നതെന്നാണ് അദ്ദേഹം കണ്ടെത്തിയത്.
1993 ലെ , ഒ പി നമ്പര് 2071 മായി ബന്ധപ്പെട്ട ഹൈകോടതി പുറപ്പെടുവിച്ച വിധിയിലും തന്ത്രിയുടെ അധികാരങ്ങള്‍ അലംഘനീയമാണെന്നായിരുന്നു. തന്ത്രിയ്ക്ക് നല്കുന്ന ദക്ഷിണ വളരെ ഉയര്ന്നതാണെന്ന പരാതിയുമായി ബന്ധപ്പെട്ടായിരുന്നു കോടതി വിധി. മത പരവും ആത്മീയവുമായ കാര്യങ്ങളില് തന്ത്രിയുടെ അഭിപ്രായത്തിനാണ് പ്രാമുഖ്യമെന്ന് എല്ലാവര്ക്കും ഓര്‍മ യുണ്ടാവണമെന്നായിരുന്നു കോടതി അഭിപ്രായപ്പെട്ടത്. തന്ത്രി മുഖ്യ പുരോഹിതനാണെന്നും വിലയിരുത്തി. പ്രതിഷ്ഠയുടെ കാവല്ക്കാരനും സംരക്ഷകനും തന്ത്രി ആണ് എന്ന് വേണമെങ്കില് കരുതാം. മതപരമായ എല്ലാ കാര്യങ്ങളിലും തന്ത്രിയ്ക്കാണ് പരമാധികാരമെന്ന് ഗുരുവായൂര് ദേവസ്വം ആക്ട് സെകഷന് 35 പറയുന്നു. മതപരമായ ആചാരത്തിന്റെ ഭാഗമാണ് ദക്ഷിണ കൊടുക്കല്.ആ വിഷയത്തില് ന്യായരഹിതമായി പ്രവര്ത്തിയ്ക്കാതിരിക്കാന് തന്ത്രി സ്വയം തീരുമാനം എടുക്കേണ്ടതാണ്.എങ്കിലും പ്രസ്തുത കേസില് മാനേജിങ് കമ്മിറ്റിയിലെ ചില അംഗങ്ങളും അഡ്മിനിസ്‌ട്രേറ്ററും തന്ത്രി, ഭീമമായ ദക്ഷിണ വാങ്ങുന്നുവെന്ന് അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിയ്ക്കുക ആയിരുന്നു എന്നായിരുന്നു കോടതി നിരീക്ഷിച്ചത്.
ക്ഷേത്രങ്ങളുടെ ആത്മീയ കാര്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയെല്ലാം ഭരണത്തെ സംബന്ധിച്ച് തന്ത്രിയുടെ അധികാരങ്ങളെ ഉയര്ത്തിപ്പിടിച്ച മറ്റൊരു കേരള ഡിവിഷന് ബെഞ്ച് വിധിയുമുണ്ട്. 1993 കെ എല് ടി 195 മായി ബന്ധപ്പെട്ടുള്ളതായിരുന്നു ആ വിധി. മതപരവും ആത്മീയവും, ആചാര അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടുള്ളതുമായ എല്ലാ കാര്യങ്ങളിലും പ്രസ്തുത ദേവസ്വത്തില്‍ തന്ത്രിയുടെ തീരുമാനം അന്തിമം ആയിരിക്കും എന്നായിരുന്നു അന്നും കോടതി അഭിപ്രായപ്പെട്ടത് .
തന്ത്രിയ്ക്കാണ് ക്ഷേത്ര കാര്യങ്ങളിലും ആചാര അനുഷ്ഠാന കാര്യങ്ങളിലും തീരുമാനം എടുക്കാനുള്ള പരമാധികാരം എന്നാണ് ഡോക്ടര് മാത്തൂരിന്റെ പഠനവും പറയുന്നത്. അദ്ദേഹത്തിന്റെ അവകാശ അധികാരങ്ങളെ കോടതിയും ഉയര്ത്തിപ്പിടിക്കയാണ് ചെയ്തത് എന്ന് അദ്ദേഹം പറയുന്നു. തന്ത്രി തീരുമാനം അറിയിച്ചു കഴിഞ്ഞാല്‍ അതിനു മേല്‍ മറ്റൊരു ചര്ച്ച നടത്താന് സാധ്യതകളേ ഇല്ല എന്ന് ഡോക്ടര് മാത്തൂരിന്റെ പഠനവും അടിവരയിടുന്നു.
https://www.facebook.com/Malayalivartha
























