ചിത്തിര ആട്ടതിരുനാള്‍ വിശേഷ പൂജ , അറിയേണ്ടതെല്ലാം

ചിത്തിര ആട്ടതിരുനാള്‍ വിശേഷ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട നാളെ അഞ്ചുമണിക്ക് തുറക്കും .ഇതിനോടനുബന്ധിച്ച് ശബരിമലയിൽ പ്രശ്നങ്ങൾ പുകയുമ്പോഴും ഭക്തരിൽ ഏറെ പേർക്കും എന്താണ് ഈ ദിവസത്തിന്റെ പ്രത്യേകത എന്ന് അറിയില്ല . ഇത് തിരുവിതാംശം കൂർ രാജവംശവുമായി ബന്ധപ്പെട്ടു നടക്കുന്ന ഒരു ചടങ്ങാണ് . തിരുവിതാം കൂറിലെ അവസാന രാജപ്രമുഖനുവേണ്ടി പ്രത്യേകമായി ഉണ്ടണ്ടാക്കിയ ഒരാചാരമാണിത്. ചിത്തിരതിരുനാൾ മഹാരാജാവിന്റെ ജന്മദിനമാണ് ചിത്തിര വിശേഷമായി ശബരിമലയിൽ ആചരിക്കുന്നത്.
നവംബർ 7 ആണ് ചിത്തിരതിരുനാൾ ബാലരാമവർമ്മയുടെ ജന്മദിനം . എല്ലാവർഷവും പിറന്നാളിന് ചിത്തിര തിരുന്നാള്‍ ശബരിമലയിൽ എത്തുമായിരുന്നു. അന്ന് രാജാവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രത്യേക പൂജകൾ നടത്താറുണ്ടായിരുന്നു. ഈ പൂജകൾ ചിത്തിര ആട്ട വിശേഷം എന്നാണ് അറിയപ്പെട്ടിരുന്നത്. അന്ന് ശബരിമലയിൽ എത്തുന്നവർക്കൊക്കെ വിഭവ സമൃദ്ധമായ സദ്യ നൽകിയിരുന്നു. എന്നാൽ ഹിന്ദു വിശ്വാസമനുസരിച്ച് മരിച്ചു പോയ ആളുടെ ജന്മദിനം കൊണ്ടാടാറില്ല .അതിനാൽ ചിത്തിരതിരുനാൾ ബാലരാമവർമ്മ കുടുംബ സമേതം ശബരിമലയിൽ എത്തിയിരുന്ന നവംബർ 5 ആട്ടവിശേഷമായി ഇന്നും ആചരിക്കുന്നു. കാലം കഴിഞ്ഞതോടെ വിശേഷാൽ പൂജകളൊന്നും പതിവില്ലെന്നു മാത്രം
ക്ഷേത്രപ്രവേശന വിളംബരം പോലുള്ള ചരിത്രപരമായ തീരുമാനങ്ങളെടുത്ത ചിത്തിര തിരുന്നാള്‍ ബാലരാമവര്‍മ്മ മഹാരാജാവായിരുന്നു കിരീടവും ചെങ്കൊലും ധരിച്ച അവസാനത്തെ തിരുവിതാംകൂര്‍ ഭരണാധികാരി. തിരുവിതാംകൂറിന്റെ ഇളയ മഹാറാണി സേതു പാർവ്വതി ബായിയുടേയും ശ്രീ പൂരം നാൾ രവിവർമ്മ കൊച്ചു കോയി തമ്പുരാന്റെയും മുത്ത മകനായി ജനിച്ചു.
ഇത്തവണയും ശബരിമല നട നവംബർ 5 നു തുറക്കും . ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരും മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ചേര്‍ന്ന് ശ്രീകോവിലില്‍ വിളക്ക് തെളിയി ക്കും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല. ആട്ട ചിത്തിരയായ ചൊവ്വാഴ്ച രാവിലെ അഞ്ചിന് നട തുറന്ന് നിര്‍മ്മാല്യവും അഭിഷേകവും നടത്തും. തുടര്‍ന്ന് നെയ്യഭിഷേകം, ഗണപതി ഹോമം, ഉഷപൂജ, ഉച്ചപൂജ എന്നീ പതിവ് പൂജകളും ഉണ്ടാകും.
കലശാഭിഷേകം, പടിപൂജ, പുഷാപാഭിഷേകം തുടങ്ങിയവും ചിത്തിര ആട്ട തിരുനാള്‍ വിശേഷ ദിനത്തില്‍ അയ്യപ്പ സന്നിധിയില്‍ നടക്കും. അത്താഴ പൂജയക്ക് ശേഷം പത്ത് മണിയോടെ ഹരിവരാസനം പാടിയാണ് നട അടയ്ക്കുക.
https://www.facebook.com/Malayalivartha


























