ഭക്തരെ ആക്രമിച്ചിരുന്നോ? വിഡീയോ മുതൽ 1680 സി പി എം കാരെ നിയമിച്ചത് വരെ കോടതിയിൽ;തിരിച്ചടിയാകാതിരിക്കാൻ കരുതലോടെ സർക്കാർ

ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.മണ്ഡലകാലത്ത് താല്കാലികമായി 1680 പേരെ നിയമിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിൽ സർക്കാർ ഇന്ന് വിശദീകരണം നൽകും. നിലയ്ക്കലിലും പമ്പയിലും നടന്ന അക്രമസംഭവങ്ങളുടെ വീഡിയോ ദ്യശ്യങ്ങളും പോലിസ് കോടതിയിൽ ഹാജരാക്കിയേക്കും.1650 പേരെ സന്നിധാനത്തും 30 പേരെ നിലയ്ക്കലും നിയമിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ഈ നിയമനം ചില രാഷ്ട്രീയ താല്പര്യങ്ങള്‍ പ്രകാരമാണെന്ന് ചൂണ്ടികാട്ടിയാണ് ഹരജി. മതവിശ്വാസനത്തിനുള്ള സ്വാതന്ത്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നുവെന്ന് ചൂണ്ടികാട്ടിയുള്ള ഹരജിയും കോടതി പരിഗണിക്കും.സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാനെന്ന പേരിൽ പോലീസ് സമയക്രമീകരണം നടത്തുന്നത് വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാണ് ഹരജിക്കാരന്റെ വാദം. മുഖ്യമന്ത്രി പിണറായി വിജയനേയും ദേവസ്വം മന്ത്രിയോയും എതിര്‍ കക്ഷികളാക്കിയാണ് ഹരജി. ഈ ഹരജിയിലും സര്‍ക്കാര്‍ നിലപാടറിയിക്കും
ഒക്ടോബർ 30 ന് ദേവസ്വത്തിന്റെ അധികാരത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ഹര്‍ജി കോടതി പരിഗണിച്ചിരുന്നു.ഇതിൽ ശബരിമലയില്‍ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനങ്ങള്‍ യഥാസമയം കോടതിയെ അറിയിക്കണമെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശം നൽകിയിരുന്നു.
ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ വരുന്ന സ്ഥലമാണിതെന്നും,ഇതൊരു നഗരം പോലെയാണെന്നും നിലവിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ദേവസ്വം എന്തെങ്കിലും നിര്‍ദേശങ്ങള്‍ കൊടുത്തിട്ടുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തുലാമാസ പൂജയോടനുബന്ധിച്ച് ശബരിമലയിൽ നടന്ന സംഘർഷത്തിന്റെ പേരിൽ പോലീസ് കള്ളക്കേസിൽ കുടുക്കുകയാണെന്നാരോപിച്ച് ത്യപ്പൂണിത്തുറ സ്വദേശി നല്കിയ ഹരജിയും കോടതി പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ സർക്കാറിനോട് പോലിസ് അക്രമത്തിന്റെ ദ്യശ്യങ്ങള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
ഇന്ന് കോടതിയില്‍ ദ്യശ്യങ്ങള്‍ ഹാജരാക്കിയേക്കും. വാഹനം തകർത്തതടക്കം ശബരിമലയിൽ വിവിധ അക്രമങ്ങളിൽ പങ്കാളികളായ പോലിസുകാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട സ്വദേശികള്‍ നല്കിയ ഹരജിയും ഇന്ന് കോടതിയുടെ പരിഗണനയിലെത്തുന്നുണ്ട്.
https://www.facebook.com/Malayalivartha


























