വിശ്വാസവും ഭക്തിയും വിജയിക്കും ,അയ്യപ്പൻറെ അനുഗ്രഹത്തോടെ

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങൾ ശമിക്കുന്നില്ല . ഇവിടെ ഏറ്റുമുട്ടുന്നത് വിശ്വാസികളും സർക്കാരുമാണ്. അയ്യപ്പനെ മുൻ നിർത്തിയാണ് വിശ്വാസികൾ പോരാടുന്നത്. ശബരിമലയിൽ മാലയിട്ട വ്രതമെടുത്ത് എത്തുന്ന ഓരോ ഭക്തനും അയ്യപ്പനാണ് .അപ്പോൾ പോരാട്ടം അയ്യപ്പനും സർക്കാരും തമ്മിൽ ആണ് . ക്ഷേത്രവിഷയത്തിൽ അവസാന വാക്ക് തന്ത്രിയുടേതാണ്.പൂജചെയ്യുന്ന പൂജാരിതന്നെയാണ് ദൈവത്തിന്റെ പ്രതിനിധി. യുവതീപ്രവേശനമുണ്ടായാൽ നട അടയ്ക്കുമെന്നത് തന്ത്രിയുടെ വാക്കാണ് ..അയ്യപ്പൻറെ വാക്കാണ്. ഈ വാക്കിന് മുന്നിൽ തന്നെയാണ് സർക്കാർ കഴിഞ്ഞ തവണ മുട്ട് മടക്കിയതും
പത്തിനും അൻപതിനും മധ്യേ പ്രായമുളള സ്ത്രീകൾ ശബരിമല ദർശനം നടത്താൻ പാടില്ലെന്നത് ആചാരമാണ്. ബ്രഹ്മചര്യ നിഷ്ഠയോടു കൂടിയ ശാസ്താ സങ്കല്പമായതിനാലാണിത്. വ്രതനിഷ്ഠയോടെ വേണം ദർശനം നടത്താൻ. കന്നി അയ്യപ്പ ന്മാർ മുതൽ ഗുരുസ്വാമി വരെ ഒരേ നിഷ്ഠകളാണു പാലിക്കേണ്ടത് . മാലയിട്ടാൽ എല്ലാവരും അയ്യപ്പന്മാരാണ്. സർവചരാചരങ്ങളെയും സ്വാമിയായി കാണണം. ശ്രീകോവിൽ പോലെ പരമപ്രധാനമാണ പതിനെട്ടാം പടിയും .
യഥാർത്ഥ ഭക്തന് ഒരിക്കലും ഈ വ്രതചര്യ തെറ്റിക്കാൻ കഴിയില്ല. അപ്പോൾ പിന്നെ ശബരിമലയിൽ കയറണമെന്നു വാശിപിടിക്കുന്ന സ്ത്രീകൾ ആരാണ്? ആർക്കാണ് യുവതികളെ മലകയറ്റണമെന്നു വാശി? ഒരു കാര്യം തീർച്ച .ശബരിമല അയ്യപ്പക്ഷേത്രം ആരൊക്കെ എങ്ങനെയൊക്കെ ചിത്രീകരിച്ചാലും ഭൂമി ഉള്ളിടത്തോളം കാലം നിലനിൽക്കും .. ഭക്തരുടെ ആശ്വാസത്തിന്റെ അവസാന ആശ്രയമായി നിലകൊള്ളും.
ആർത്തവം നിഷിദ്ധമാണോ? ആർത്തവം അശുദ്ധമാണോ? അതിന്റെ പേരില്‍ സ്ത്രീകളെ തടയാനൊക്കില്ല എന്നൊക്കെയുള്ള പോര്വിളികളാണ് ഇപ്പോൾ ശബരിമലയിൽ മുഴങ്ങുന്നത് .. ആർത്തവം അയ്യപ്പനും അയ്യപ്പദർശനത്തിനും തടസ്സമല്ല. പിന്നെ അയ്യപ്പദർശനത്തിന് തടസ്സമെന്തെന്നു അറിയണമെങ്കിൽ അയ്യപ്പ ഭാവം എന്തെന്ന് അറിയണം. അതല്ലാതെ നടത്തുന്ന ചർച്ചകൾ ‘കാടു കാണാൻ ഇറങ്ങിയവർ മരം കണ്ട് തിരിച്ചു പോന്നു’ എന്ന ചൊല്ല് പോലെയാണ്.
അയ്യപ്പൻ മാളികപ്പുറത്ത് അമ്മയോട് എടുത്ത നിലപാടാണ് ശബരിമലയിലെ അയ്യപ്പഭാവം. തികഞ്ഞ ബ്രഹ്മചര്യം.ആർത്തവമോ അശുദ്ധിയോ ഒന്നുമല്ല പ്രശ്നം ..പഞ്ചശുദ്ധി നിഷ്‌കർഷിക്കുന്ന ശബരിമലയിലെ വ്രതാനുഷ്ഠാനങ്ങൾ സ്ത്രീകൾ എങ്ങനെ പാലിക്കും? ഇനി അതെല്ലാം പാലിക്കാമെന്നു ഉറപ്പിച്ചു സ്ത്രീകൾ എത്തിയാൽ സ്ത്രീയും പുരുഷനും ഒരുമിച്ചു ശബരിമല ദർശനം ഇന്നത്തെ തിക്കിലും തിരക്കിലും സാധ്യമാണോ ? അപ്പോൾ സ്ത്രീക്കും പുരുഷനും പ്രത്യേകം പ്രത്യേകം ദർശനദിവസമോ സമയ ക്രമീകരണമോ വേണ്ടിവരില്ലേ? ഇതെല്ലം എത്രത്തോളം പ്രായോഗികമാണ് ? ഇതിനെല്ലാം തീരുമാനം പറയേണ്ടത് സാക്ഷാൽ അയ്യപ്പൻ തന്നെയാണ്.
ക്ഷേത്രത്തിലെ ആചാരങ്ങളിൽ മാറ്റം വരുത്തന്നതിനു മുൻപ് ദേവ പ്രശ്നം വെക്കുന്ന പതിവുണ്ടല്ലോ അയ്യപ്പഹിതം എന്താണ് എന്നറിഞ്ഞു കാര്യങ്ങൾ തീരുമാനിക്കുന്നതല്ലേ ഭംഗി?
സങ്കട മോചകനാണ് അയ്യപ്പൻ.സ്വാമി അയ്യപ്പന്റെ അനുഗ്രഹത്തോടെ ഈ യുദ്ധം വിജയിക്കുമെന്നുതന്നെയാണ് ഭക്തരുടെ വിശ്വാസം
https://www.facebook.com/Malayalivartha























