വീണ്ടും വിറപ്പിച്ച് മേൽശാന്തി ; ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ നടഅടച്ച് ശുദ്ധികലശം നടത്തുമെന്ന് മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി

ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ നടഅടച്ച് ശുദ്ധികലശം നടത്തുമെന്ന് മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. യുവതികള്‍ ഓരോ തവണ എത്തുന്നത് അനുസരിച്ച് ഈ പ്രക്രിയ ആവര്‍ത്തിക്കുമെന്നും പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് ചിത്തിര ആട്ടവിശേഷത്തിന്റെ ഭാഗമായി നട തുറക്കാനിരിക്കെ ഐജി അജിത്കുമാര്‍ സന്നിധാനത്ത് മേല്‍ശാന്തിയുമായി നടത്തിയ സന്ദര്‍ശനത്തിലാണ് മേല്‍ശാന്തി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ തവണ രഹ്‌ന ഫാത്തിമയും മാധ്യമ പ്രവർത്തകയും സന്നിധാനത്ത് എത്തിയപ്പോഴും നദ അടക്കും എന്ന നിലപാടാണ് തന്ത്രി രാജീവൻ സ്വീകരിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെ എത്തുന്ന തന്ത്രി കണ്ഠര് രാജീവര് നല്‍കുന്ന നിര്‍ദേശപ്രകാരമായിരിക്കും കാര്യങ്ങള്‍ നടത്തുകയെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇന്നു െവെകിട്ട് അഞ്ചിനു നടതുറക്കുന്നതു മുതല്‍ നാളെ രാത്രി പത്തിന് അടയ്ക്കുന്നതുവരെ പോലീസിനും വിശ്വാസികള്‍ക്കും പ്രതിരോധത്തിലാണ്. ശബരിമലയില്‍ സ്ത്രീ പ്രവേശനം നടക്കുകയും നട അടക്കുകയും ചെയ്താല്‍ കേരളത്തില്‍ വന്‍ പ്രക്ഷോഭങ്ങള്‍ക്കും സാമുദായിക പ്രശ്‌നങ്ങള്‍ക്ക് വഴി വയ്ക്കാന്‍ സാദ്ധ്യത ഉണ്ട്. ഇക്കാര്യം പോലീസും ഭയപ്പെടുന്നുണ്ട്. വരാന്‍ പോകുന്ന മണ്ഡലകാലത്തിന്റെ ഒരു ഡ്രസ് റിഹേഴ്‌സലായി ഈ ദിവസങ്ങളെ കാണുന്ന പോലീസും അതീവ ജാഗ്രതയില്‍ ആണ്.
അതിനിടെ ശബരിമലയിലേക്ക് പോകാൻ സുരക്ഷ ആവശ്യപ്പെട്ട് ഇതുവരെ യുവതികൾ ആരും എത്തിയിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഒരു ദിവസത്തേക്ക് മാത്രം നട തുറക്കുന്നതിനാൽ യുവതികളാരും തന്നെ ശബരിമലയിലേക്ക് എത്താൻ സാധ്യതയില്ലെന്നാണ് സൂചന. എന്നാൽ രണ്ട് യുവതികൾ ശബരിമലയിലേക്ക് കയറാൻ സാധ്യതയുണ്ടെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. യുവതികൾ കയറിയാൽ പ്രായമുള്ള സ്ത്രീകളെ ഉപയോഗിച്ച് തടയാനാണ് സംഘടനകളുടെ തീരുമാനം. ഇതിനായി 1500ൽ അധികം സ്ത്രീകളെ സന്നിധാനത്തേക്ക് എത്തിക്കാനാണ് ഹിന്ദു സംഘടനകൾ ഒരുങ്ങുന്നത്.
എരുമേലിയിലും സംഘര്‍ഷം ശക്തമാണ്. സ്വകാര്യവാഹനങ്ങള്‍ എരുമേലിയില്‍ നിന്നും കടത്തിവിടുന്നില്ല. സര്‍ക്കാരിന്റെ അനുവാദമില്ലാതെ സര്‍വീസ് നടത്താന്‍ കഴിയില്ല എന്ന് കെഎസ്ആര്‍ടിസി നിലപാട് എടുക്കുക കൂടി ചെയ്തതോടെ തീര്‍ത്ഥാടകര്‍ സ്‌റ്റേഷനില്‍ പ്രതിഷേധമുണ്ടാക്കി. ബസ് വിട്ടു നല്‍കണമെന്ന് തീര്‍ത്ഥാടകര്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് നിര്‍ദേശം ഇല്ലാതെ സര്‍വീസ് നടത്താന്‍ കഴിയില്ലെന്ന നിലപാടിലാണ് കെഎസ്ആര്‍ടിസി. ഭക്തരെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിച്ചാണ് സന്നിധാനത്തേക്ക് കയറ്റിവിടുന്നത്.
ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കരി, ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രൻ, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ എസ്.ജെ.ആർ.കുമാർ, ശബരിമല കർമ്മസമിതി നേതാക്കളായ കെ.കൃഷ്ണൻ കുട്ടി, പി.കെ.ശശികല തുടങ്ങി നിരവധി സംഘപരിവാർ നേതാക്കളും സന്നിധാനത്ത് എത്തും. കേരളത്തിലെ സംഘപരിവാർ പ്രവർത്തകരെ കൂടാതെ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ആർ.എസ്.എസ് പ്രവർത്തകരും ഇന്ന് സന്നിധാനത്തെത്തും. സന്നിധാനത്ത് കൂടുതൽ സമയം തങ്ങാൻ തീർത്ഥാടകരെ അനുവദിക്കില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.
https://www.facebook.com/Malayalivartha
























