ശബരിമല പുകയുന്നു.. ഭക്തർ തമ്മിൽ ഏറ്റുമുട്ടുമോ?

യുവതികൾ പ്രവേശിച്ചാൽ എന്ത് വിലകൊടുത്തും തടയുമെന്ന് സംഘപരിവാർ സംഘടനകൾ ..പ്രതിരോധിക്കാൻ കണ്ണൂരിലെ സി.പി.എം, ഡിവൈ.എഫ്.ഐ സഖാക്കളും . ഇരുകൂട്ടരും ശബരിമലയിൽ എത്തുന്നത് ഇരുമുടിക്കെട്ടുമായി തന്നെ. മലകയറാൻ വരുന്ന യുവതികൾക്ക് സംരക്ഷണമൊരുക്കാനാണ് സി.പി.എം, ഡിവൈ.എഫ്.ഐ സഖാക്കൾ എത്തുന്നത് . യുവതികളെ തടയുന്ന സ്ത്രീകൾക്ക് സഹായവും സംരക്ഷണവും നൽകാൻ സംഘപരിവാർ അണികളും .എന്തായാലും ശബരിമലയിൽ സ്ഥിതിഗതികൾ രൂക്ഷമാകുമെന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്
ഇന്നും നാളെയുമായി 1800 ഓളം കണ്ണൂർ സഖാക്കളാണ് ശബരിമലയിൽ എത്തുന്നത് എല്ലാവരും വേഷത്തിൽ തികഞ്ഞ അയ്യപ്പ ഭക്തരായിത്തന്നെ . ഇവരെ എത്തിക്കാൻ കണ്ണൂർ, തലശേരി, വടകര എന്നിവിടങ്ങളിൽ നിന്നായി 20 ഓളം ടൂറിസ്റ്റ് ബസുകൾ ബുക്ക് ചെയ്തതായും വിവരമുണ്ട്. എന്നാൽ, ഇക്കാര്യം പൊലീസ് സ്ഥിരീകരിക്കുന്നില്ല.
യുവതികൾ മലകയറാൻ പമ്പയിൽ എത്തിയാൽ പൊലീസ് സുരക്ഷക്കൊപ്പം സി.പി.എം പ്രവർത്തകരും മല കയറും . തടയാൻ വരുന്ന അയ്യപ്പ ഭക്തരിൽ നിന്നും യുവതികളെ സംരക്ഷിക്കുക എന്നതാണ് സി പി എം അയ്യൻമാരുടെ ലക്‌ഷ്യം. ചുരുക്കത്തിൽ ഭക്തർ തമ്മിൽ ഏറ്റുമുട്ടുന്ന കാഴ്ചകളാണ് ശബരിമലയിൽ അരങ്ങേറാൻ പോകുന്നത്.
ചിത്തിര ആട്ടവിശേഷത്തിന് ഇന്ന് നട തുറക്കുമ്പോൾ പൊലീസ് കനത്ത ജാഗ്രതയിലാണ്. സംഘർഷ സൂചന ഉണ്ടായാൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം. അതെ സമയം സി.പി.എം പ്രവർത്തകരായ അയ്യപ്പൻമാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകണമെന്ന് ദേവസ്വം ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദേശം കിട്ടിയിട്ടുണ്ടെന്നു അറിയുന്നു. അപ്പോൽ പോലീസ് ആരെ തടയും?
യുവതീ പ്രവേശനം തടയാൻ സംഘപരിവാറിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി 5000ൽ അധികം ആർ.എസ്.എസ് കേഡർമാരും സന്നിധാനത്ത് എത്തിയിട്ടുണ്ടെന്ന് അറിയുന്നു. യുവതികളെ തടയുന്ന സ്ത്രീകൾക്ക് സഹായവും സംരക്ഷണവും നൽകുകയാണ് ലക്ഷ്യം. ഇതിന് നേതൃത്വം നൽകുന്നത് കണ്ണൂരിലെ ആർ.എസ്.എസിന്റെ തീപ്പൊരി നേതാവ് വത്സൻ തില്ലങ്കരിയാണ്. കണ്ണൂരിലെ സി.പി.എം ആർ.എസ്.എസ് പ്രവർത്തകർ മുഖാമുഖം എത്തുന്നതോടെ ശബരിമല യുദ്ധസമാനമാകുമെന്ന് രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് ചെയ്യുന്നു.
നട തുറന്ന് അടയ്ക്കുന്നതുവരെ സംസ്ഥാനത്തെ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും സംഘപരിവാർ സംഘടനകൾ വിശ്വാസികളെ പങ്കെടുപ്പിച്ച് നാമജപയജ്ഞവും സംഘടിപ്പിച്ചിട്ടുണ്ട്. 5000 ഓളം കേന്ദ്രങ്ങളിൽ ഒരേ സമയം നാമജപ യജ്ഞം സംഘടിപ്പിക്കാനാണ് സംഘപരിവാർ പദ്ധതിയിട്ടിരിക്കുന്നത് . യുവതീ പ്രവേശനമുണ്ടായാൽ നാമജപ യജ്ഞങ്ങൾ പ്രതിഷേധ സംഘങ്ങളായി മാറുമെന്നു സംഘപരിവാർ നേതാക്കൾ പറഞ്ഞുകഴിഞ്ഞു
അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ ശബരിമല യുദ്ധക്കളമാകുമെന്നു ഏതാണ്ട് ഉറപ്പായ സാഹചര്യമാണ് ഇപ്പോൾ . ഇവിടെ പോലീസ് നടപടികളും ശ്രമകരമാകും. തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോൾ യുവതി പ്രവേശനത്തിനെതിരെ ആയിരങ്ങളാണ് സംസ്ഥാനത്താകെ അണിനിരന്നത്. അന്ന് യുവതികൾ സന്നിധാനത്തെത്തിയപ്പോൾ തന്ത്രി നടയടക്കുമെന്നു അറിയച്ചതിനെ തുടർന്നാണ് യുവതികൾ തിരികെ പോയത്.
https://www.facebook.com/Malayalivartha


























