അക്രമം നടത്തിയ പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് കോടതി, വിശ്വാസികളെയും മാദ്ധ്യമപ്രവർത്തകരെയും തടയരുത്. മാദ്ധ്യമപ്രവർത്തകർക്ക് വിലക്കുണ്ടോ എന്ന് ചോദിച്ച കോടതി, മാദ്ധ്യമപ്രവർത്തകരെയോ വിശ്വാസികളെയോ തടയരുതെന്നും സർക്കാരിന് നിർദ്ദേശം നൽകി. എന്നാൽ യഥാർത്ഥ ഭക്തർക്കും മാദ്ധ്യമപ്രവർത്തകർക്കും ഒരുവിലക്കും ഏർപ്പെടുത്തിയിട്ടില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.ശബരിമലയിൽ അക്രമം നടത്തിയ പൊലീസുകാർക്ക് എതിരെ നടപടി വേണം എന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട സ്വദേശികൾ നൽകിയ ഹർജിയുൾപ്പെടെ ഇന്ന് കോടതിയുടെ പരിഗണനയിലെത്തി .പൊലീസ് അകാരണമായി കേസിൽ കുടുക്കി എന്നാരോപിച്ച് തൃപ്പൂണിത്തുറ സ്വദേശി നൽകിയ ഹർജിയിൽ പൊലീസ് അക്രമത്തിന്റെ ദ്യശ്യങ്ങൾ ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകി ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട ഇന്ന് തുറക്കാനിരിക്കെ, ശബരിമല പൊലീസ് കാവലിൽ ആണ് . ശരിക്കും യുദ്ധസമാനമായ അന്തരീക്ഷമാണ് ഇവിടെ പോലീസ് സൃഷ്ടിച്ചിരിക്കുന്നത് യുവതീ പ്രവേശനത്തിൽ സുപ്രീംകോടതി നിർദേശം നടപ്പാക്കാൻ ഇറങ്ങിയ സർക്കാർ ശബരിമലയിലും സന്നിധാനത്തും കനത്ത പൊലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്.ശബരിമലയിലേക്ക് പോകുന്ന ഭക്തരെ കർശന പരിശോധകൾക്ക് ശേഷം മാത്രമാണ് കടത്തിവിടുന്നത് . ഒരു രാത്രി മുഴുവൻ നീളുന്ന കാത്തിരിപ്പിനു ശേഷം മല ചവിട്ടാനെത്തിയ അയ്യപ്പന്മാരോട് പേര് ചോദിക്കുമ്പോൾ അവർ വിനയത്തോടെ പേര് പറയുന്നു ..പേര് 'അയ്യപ്പൻ '. ശബരിമലയിൽ പോകാൻ വ്രതമെടുത്ത് മാലയിട്ടാൽ പിന്നെ എല്ലാവരും അയ്യപ്പന്മാരാണ്. പരിപാവനമായ കാനന ക്ഷേത്രത്തിൽ യുദ്ധ സമാനമായ അന്തരീക്ഷം തീർത്ത അധികൃതരോടുള്ള എതിർപ്പാണ് ഭക്തരുടെ മറുപടിയിൽ പ്രതിഫലിക്കുന്നത് . ചിത്തിര ആട്ട വിശേഷത്തിനായി ഇന്നു വൈകിട്ടും നാളെയും മാത്രമാണ് ദർശനം ശബരിമലയിൽ യുവതികൾ കയറിയാൽ നട അടച്ച് ശുദ്ധികലശം നടത്തും എന്ന് മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി പറഞ്ഞു . യുവതികൾ ഓരോ തവണ എത്തുന്നത് അനുസരിച്ച് ഈ പ്രക്രിയ ആവർത്തിക്കും എന്നും പറഞ്ഞു. ഇന്ന് വൈകിട്ട് അഞ്ചിന് ചിത്തിര ആട്ടവിശേഷത്തിന്റെ ഭാഗമായി നട തുറക്കാനിരിക്കെ ഐ.ജി അജിത്കുമാർ സന്നിധാനത്ത് മേൽശാന്തിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഉച്ചയോടെ എത്തുന്ന തന്ത്രി കണ്ഠര് രാജീവര് നൽകുന്ന നിർദേശ പ്രകാരം ആയിരിക്കും കാര്യങ്ങൾ നടത്തുക എന്നും വ്യക്തമാക്കിയിട്ടുണ്ട്