ശ്രീധരൻ പിള്ള കണ്ഠര് രാജീവരെ കുഴപ്പത്തിലാക്കിയോ ; ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തന്ത്രി കണ്ടര് രാജീവർക്കെതിരെ നടപടിക്ക് സാധ്യത

ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തന്ത്രി കണ്ടര് രാജീവർക്കെതിരെ നടപടിക്ക് സാധ്യത. തന്ത്രിക്ക് നോട്ടീസ് നൽകുന്നതിനെകുറിച്ചും നടപടിയെടുക്കാനുള്ള സാധ്യതയെ കുറിച്ചും സർക്കാർ പരിശോധന തുടങ്ങി.
ശ്രീധരൻ പിള്ളയുടെ പാർട്ടിയുടെ ചട്ടുകമായി പ്രവർത്തിക്കുന്ന തന്ത്രിയെ ഒരു നിമിഷം പോലും വച്ചു പൊറുപ്പിക്കരുതെന്ന് മന്ത്രി ഇ.പി. ജയരാജൻ പരസ്യ പ്രസ്താവന നടത്തി കഴിഞ്ഞു. മണ്ഡലകാലത്ത് രാജീവർ ശബരിമലയിൽ തന്ത്രിയായി ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്.
യുവമോർച്ചാ സമ്മേളനത്തിൽ ശ്രീധരൻ പിള്ളയുടെ പ്രസംഗം അതീവ രഹസ്യമായി നടന്നതാണ്. അതിനെ ഒരു നാക്കു പിഴയായി സർക്കാർ കാണുന്നില്ല. ശബരിമല വിവാദത്തിന്റെ ഉപജ്ഞാതാക്കൾ ബിജെപിയാണെന്ന സംശയം നേരത്തെയുണ്ടായിരുന്നു. ഇക്കാര്യം പലരും ചൂണ്ടി കാണിച്ചതുമാണ്. പൊതുവേ തളർന്നു കിടന്ന ബിജെപിക്ക് ശബരിമല വിഷയം ഒരു ഊർജമായി മാറുകയായിരുന്നു. ശ്രീധരൻ പിള്ളയെ പ്രസിഡന്റായി ദേശീയ നേതൃത്വം കൊണ്ടു വന്നത് പാർട്ടിയെ ഉയർത്തെഴുന്നേൽപ്പിക്കാൻ വേണ്ടിയാണ്.
ഇ പി ജയരാജൻ സംസാരിക്കുന്നത് മുഖ്യമന്ത്രിക്ക് വേണ്ടിയാണ്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഉടൻ ഒരു പ്രതികരണം നടത്താനിടയില്ല. എന്നാൽ മുഖ്യമന്ത്രിക്ക് വേണ്ടി സംസാരിച്ച ജയരാജൻ നിയമനടപടിയാണ് ആവശ്യപ്പെട്ടത്. എന്നാൽ നടപടി സ്വീകരിക്കേണ്ടത് ദേവസ്വം ബോർഡാണ്. അവർ ഇക്കാര്യത്തിൽ സഹകരിക്കുമോ എന്ന് സർക്കാരിനറിയില്ല . അതിനാൽ തന്ത്രിയുടെ നീക്കത്തിലെ രാഷ്ട്രീയം സർക്കാർ ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ ശ്രദ്ധയിൽ കൊണ്ടു വരാൻ സാധ്യതയുണ്ട്.
ഏതായാലും ശ്രീധരൻ പിള്ളയുടെ പ്രസ്താവന ഇടതു മുന്നണിക്ക് പകർന്നു നൽകിയ ഊർജം ചെറുതല്ല. ശബരി മലയിലെ നട അടക്കാൻ തീരുമാനിക്കുന്നത് ശ്രീധരൻ പിള്ളയാണെന്ന് വന്നാൽ ഹൈന്ദവർ തന്നെ എതിരാകാൻ സാധ്യതയുണ്ട്. പിള്ളയുടെ പ്രസംഗത്തിനെതീരെ കോൺഗ്രസും രംഗത്തെത്തി. കോൺഗ്രസിനെയും ഒപ്പം നിർത്തി സി പി എം പട നയിക്കും. സി പി എമ്മിനെ പോലെ കോൺഗ്രസിനും ബിജെപിയോട് കടുത്ത എതിർപ്പുണ്ട്.
ശ്രീധരൻ പിള്ള പ്രശസ്തനായ അഭിഭാഷകനനാണെന്നതാണ് മറ്റൊരു കാര്യം . തന്ത്രി വിളിച്ചത് നിയമോപദേശത്തിനാണെന്ന് പിള്ള വാദിക്കുന്നു. എന്നാൽ ഇതൊരു വലിയ അവസരമാണെന്നും നട അടയ്ക്കുന്നതാണ് നല്ലതെന്നും ശ്രീധരൻ പിള്ള പ്രസംഗിച്ചു. അവിടെയാണ് കുഴപ്പം. ശബരിമലയിലെ ആചാര സംരക്ഷണം പ്രധാന വാഷയമാകുമ്പോൾ തന്നെ അതിനെ ബി ജെ പിയുടെ ഗോളാക്കി മാറ്റാൻ സാധാരണക്കാർ തയ്യാറാവുകയില്ല.
ശബരി മല ക്ഷേത്രം തന്ത്രിയുടെ വകയല്ല. അത് അടയ്ക്കണോ തുറക്കണോ എന്ന് തീരുമാനിക്കേണ്ടത് രാഷ്ട്രീയക്കാരല്ല. ഫലത്തിൽ ക്ഷേത്രം ആരുടേതാണെന്നാണ് തർക്കം. രാജീവരുടെയോ സർക്കാരിന്റെയോ? 13 ന് കേസ് സുപ്രീം കോടതി പരിഗണിക്കുമ്പോൾ ശബ്ദരേഖ ഉൾപ്പെടെ സർക്കാർ ഹാജരാക്കും.
https://www.facebook.com/Malayalivartha


























