യുവതി പ്രവേശനമുണ്ടായാൽ നട അടയ്ക്കും; ശബരിമലയിൽ ആചാരലംഘനം സംഭവിച്ചാൽ നട അടയ്ക്കുമെന്ന കർശന നിലപാടിൽ തുടരുന്ന തന്ത്രിക്കും മേൽശാന്തിക്കും എതിരെ എന്ത് നടപടി സ്വീകരിക്കാമെന്ന് സർക്കാർ ആലോചന

ശബരിമലയിൽ ആചാരലംഘനം സംഭവിച്ചാൽ നട അടയ്ക്കുമെന്ന കർശന നിലപാടിൽ തുടരുന്ന തന്ത്രിക്കും മേൽശാന്തിക്കും എതിരെ എന്ത് നടപടി സ്വീകരിക്കാമെന്ന് സർക്കാർ ആലോചന തുടങ്ങി. ആചാരലംഘനണ്ടായാൽ നട അടയ്ക്കുമെന്ന തന്റെ നിപോട് തന്ത്രി അദ്ദേഹം നേരിട്ട് ഐ. ജി. എം. ആർ. അജിത്കുമാറിന് നൽകി.
എന്നാൽ സർക്കാർ നിർദ്ദേശിച്ചാലും തന്ത്രിക്കെതിരെയോ മേൽശാന്തിക്കെതിരെയോ നടപടിയെടുക്കാനാവില്ലെന്ന നിലപാടിലാണ് ദേവസ്വം ബോർഡ് എന്നറിയുന്നു. ദേവസ്വം ബോർഡ് പ്രസിസന്റ് എ. പത്മകുമാർ അത്തരമൊരു നിലപാട് സ്വീകരിക്കുകയില്ല. തന്ത്രിക്കെതിരെയോ മേൽശാന്തിക്കെതിരെയോ നടപടിയെടുക്കാൻ സർക്കാരിന് അധികാരമില്ല. ദേവസ്വം ബോർഡ് പ്രത്യേക അധികാരമുള്ള സ്ഥാപനമാണ്. അതിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ദേവസ്വം വകുപ്പിനോ സർക്കാരിനോ അധികാരമില്ല. ഇക്കാര്യം ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ അഡ്വ രാജഗോപാലൻ നായരും വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹമാണ് സർക്കാരിനെ ശബരിമല വിഷയത്തിൽ ഉപദേശിക്കുന്നത്.
തന്ത്രിയും മേൽ ശാന്തിയും നിലപാട് തുടർന്നാൽ ശബരിമലയിൽ വൻ പ്രതിസന്ധി ഉടലെടുക്കാനാണ് സാധ്യത. യുവതി പ്രവേശനം സംഭവിച്ചാൽ എന്തും സംഭവിക്കാം. ശബരിമല നട അടയ്ക്കുകയാണെങ്കിൽ തന്ത്രി ക്ഷേത്രം പൂട്ടി താക്കോൽ പന്തളം കൊട്ടാരത്തെയാണ് ഏൽപ്പിക്കുക. പന്തളം കൊട്ടാരം താക്കോൽ എന്തു ചെയ്യുമെന്നാണ് അറിയേണ്ടത്. ക്ഷേത്രത്തിന്റെ കാര്യത്തിൽ പന്തളം കൊട്ടാരത്തിൽ യാതൊരു അധികാരവുമില്ലെന്നാണ് സർക്കാർ നിലപാട്. അതേ സമയം പന്തളം കൊട്ടാരം ശബരിമലയുടെ അധികാരം തങ്ങൾക്ക് തന്നെയാണെന്നു ആവർത്തിക്കുന്നത്. വെറുതെ ഇങ്ങനെ പറയാനുള്ള സാധ്യത കുറവാണ്.
ശബരിമലയിൽ ചിത്തിര ആട്ട വിശേഷത്തിനെത്തിയ ഭക്തർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. ബസോ കുടിവെള്ളമോ ഇല്ലാതെ വിഷമിക്കുന്ന ഭക്തർക്ക് യാതൊരു വിധ സൗകര്യങ്ങളും സർക്കാർ ഒരുക്കിയിട്ടില്ല. ശബരിമലയിലെത്തുന്ന ഭക്തരും ശബരിമലയിലെ വിശേഷങ്ങൾ ചാനലുകളിൽ കാണുന്നവരും സർക്കാരിനു പൂർണമായും എതിരായി കഴിഞ്ഞു. പോട്ടു ചെയ്ത് ജയിപ്പിച്ച സർക്കാർ എന്തിനാണ് ഹിന്ദുക്കളോട് ഇത്രയും വിരോധം കാണിക്കുന്നത് എന്ന ചോദ്യമാണ് ഓരോ ഭവനിൽ നിന്നും ഉയരുന്നത്.
സർക്കാർ നിലപാടിനെ അധ:പതനം എന്നാണ് ബി ജെ പി അധ്യക്ഷൻ വിശേഷിപ്പിച്ചത്. ഇത്രയും ഗതികെട്ടൊരു സാഹചര്യം മുമ്പ് ഉണ്ടായിട്ടില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. തന്ത്രിക്കും മേൽശാന്തിക്കും പൂർണമായ പിന്തുണയാണ് ബി ജെ പി നൽകിയിരിക്കുന്നത്. ശബരിമലയിലുള്ള കേന്ദ്രസേനയും കേന്ദ്ര സർക്കാരിന്റെ നിർദ്ദേശാനുസരണമായിരിക്കും പെരുമാറുക. അത്തരം കാര്യങ്ങൾ കേന്ദ്രസർക്കാരുമായി ബി ജെ പി സംസാരിച്ചുറപ്പിച്ച് കഴിഞ്ഞു. അതിനാൽ സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ജയിക്കില്ല.
ശബരി മല ക്ഷേത്രം അടയ്ക്കേണ്ട സാഹചര്യമുണ്ടായാൽ തന്ത്രിക്കെതിരെ നടപടിയെടുക്കാൻ സർക്കാർ കൃത്യമായും ദേവസ്വം ബോർഡിന് നിർദ്ദേശം നൽകും. അത് ബോർഡ് അംഗീകരിക്കാതിരുന്നാൽ പതമകുമാറിനെതിരെ നടപടി ഉറപ്പാണ്. എന്നാൽ ഒരാൾക്കെതിരെ പൊടുന്നനെ നടപടി സാധ്യമല്ല. അച്ചടക്ക നടപടി സ്വീകരിക്കണമെങ്കിൽ ധാരാളം നൂലാമാലകൾ ഉണ്ട്. അത്തരം കാര്യങ്ങളിൽ വീഴ്ച വരുത്തിയാൽ കോടതി ഇടപെടൽ ഉണ്ടാകും. അക്കാര്യം ചൂണ്ടികാണിച്ചായിരിക്കും ദേവസ്വം ബോർഡ് ഒഴിഞ്ഞു മാറുക.
https://www.facebook.com/Malayalivartha


























