ശ്രീധരൻ പിള്ളയുടെ വിവാദ പ്രസംഗത്തിൽ ദേവസ്വം പ്രസിഡന്റ് പദ്മകുമാറിനെ തള്ളിക്കൊണ്ട് തന്ത്രിയോട് വിശദീകരണo തേടി

പി എസ് ശ്രീധരന്‍ പിളളയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ തന്ത്രി കണ്ഠര് രാജീവരില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം തേടി. ദേവസ്വം ബോർഡ് മെമ്പർ ശഭങ്കർദാസാണ് ഇക്കാര്യം വ്യക്തമാക്കിയത്.മൂന്നു ദിവസത്തിനകം മറുപടി നല്‍കണമെന്ന് കാണിച്ചാണ് തന്ത്രിക്ക് നോട്ടീസ് നല്‍കിയത്.
എന്നാൽ നേരത്തെ തന്ത്രിയെ അനുകൂലിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്‌മകുമാർ രംഗത്തെത്തിയിരുന്നു. ഇത് തള്ളികൊണ്ടാണ് പുതിയ നീക്കo.
തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോൾ യുവതികൾ സന്നിധാനത്തിന് അടുത്തെത്തിയ സമയത്ത് നടഅടച്ചിടുന്നത് സംബന്ധിച്ച് ശബരിമല തന്ത്രി ഉപദേശം തേടിയെന്നായിരുന്നു പി എസ് ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തൽ. ഇത് ഏറെ വിവാദം സൃഷ്‌ടിച്ചിരുന്നു. എന്നാൽ താൻ ബി.ജെ.പി അദ്ധ്യക്ഷനുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നാണ് തന്ത്രിയുടെ പ്രതികരണം.
തന്ത്രി കണ്ഠര് രാജീവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും തന്ത്രിയുടെ വിശദീകരണത്തിനു ശേഷമാകും തുടര്‍നടപടികളെന്നും കെപി ശങ്കര്‍ ദാസ് അറിയിച്ചു . വിശദീകരണം തൃപ്‌തികരമല്ലെങ്കിൽ നടപടി എടുക്കുമെന്നും ശങ്കർദാസ് വ്യക്തമാക്കി. യുവതീ പ്രവേശനത്തിനെതിരെ പരികര്‍മികള്‍ നടത്തിയ പ്രതിഷേധത്തിലടക്കം രാഷ്ട്രീയമുണ്ടോയെന്നും ദേവസ്വം ബോര്‍ഡ് സംശയിക്കുന്നു.
ശബരിമലയെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്നും ആചാരപരമായ കാര്യങ്ങളില്‍ ദേവസ്വം ബോര്‍ഡാണ് തീരുമാനമെടുക്കുന്നതെന്നും പ്രസിഡന്‍റ് എ. പത്മകുമാര്‍ പറഞ്ഞു. തന്ത്രി സമൂഹത്തിന് ഇന്ന് കൂടുതല്‍ വിശ്വാസം ബിജെപിയെയും അതിന്‍റെ സംസ്ഥാന അധ്യക്ഷനെയും ആണെന്നും നടയടയ്ക്കുന്ന കാര്യത്തില്‍ താന്‍ നല്‍കിയ വാക്കാണ് ദൃമായ തീരുമാനമെടുക്കാന്‍ തന്ത്രിക്ക് ശക്തി നല്‍കിയത് എന്നുമായിരുന്നു യുവമോര്‍ച്ച യോഗത്തില്‍ ശ്രീധരന്‍ പിളളയുടെ പ്രസംഗം.
https://www.facebook.com/Malayalivartha


























