പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം....

പന്ത്രണ്ട് വർഷത്തെ നീണ്ട പ്രവാസത്തിനൊടുവിൽ.... റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ട തമിഴ്‌നാട് കന്യാകുമാരി സ്വദേശി അഴകിയ നായഗത്തിെൻറ (45) മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചു. റിയാദിലെ മുറിക്കുള്ളിൽ മരിച്ചുകിടന്ന ഇദ്ദേഹത്തിെൻറ വിവരം രണ്ടു ദിവസത്തിന് ശേഷമാണ് പുറംലോകമറിഞ്ഞത്.
കഴിഞ്ഞ 12 വർഷമായി ഇദ്ദേഹത്തിന് നാട്ടിൽ പോകാനായി കഴിഞ്ഞിരുന്നില്ല. നജ്‌റാനിലെ കമ്പനിയിൽ നിന്നും മാറി റിയാദിൽ എത്തിയ ഇദ്ദേഹം, സ്പോൺസറുടെ പരാതിയെത്തുടർന്ന് (ഹുറൂബ്) വർഷങ്ങളായി നിയമക്കുരുക്കിലായിരുന്നു. ഇതാണ് നാട്ടിലേക്കുള്ള മടക്കം നീളാൻ കാരണമായത്. ഒടുവിൽ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം വന്ന് മരണപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് പൊലീസെത്തി മൃതദേഹം ശുമൈസിയിലെ കിങ് സഊദ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ടായിരുന്നു. ഇന്ത്യൻ എംബസിയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള പൂർണ്ണ ചെലവ് വഹിച്ചത്.
"
https://www.facebook.com/Malayalivartha
























