തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് കേരളത്തിൽ വർഗീയ കലാപത്തിനാണ് ആർ.എസ്.എസ് ലക്ഷ്യം; നാടിന്റെ മതേതര പാരമ്പര്യത്തെ തകർക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി വർഗീയ കലാപത്തിന് ആർ.എസ്.എസ് ലക്ഷ്യം വയ്ക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ചാതുർവർണ്യത്തെ പിന്തുണക്കുന്നവരാണ് ഇവർ. മാറിയ കേരളത്തെ ഉൾക്കൊള്ളാൻ ആർ.എസ്.എസിന് ആയിട്ടില്ല. നാടിന്റെ മതേതര പാരമ്പര്യത്തെ തകർക്കാനാണ് ആർ.എസ്.എസ് ശ്രമമെന്നും പിണറായി കോഴിക്കോട് പൊതുയോഗത്തിൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് കേരളത്തിൽ വർഗീയ കലാപത്തിനാണ് ആർ.എസ്.എസ് ലക്ഷ്യം. ഇതിനായി നുണകൾ പടച്ചുവിടുകയാണ്. 1991ലാണ് ഹൈകോടതി ശബരിമല യുവതി പ്രവേശനം തടഞ്ഞത്. അതിന് മുമ്പ് അവിടെ യുവതികൾ പോയിരുന്നു. കുമ്മനം രാജശേഖരൻ ഇതേക്കുറിച്ച് തന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന്റെ രേഖകളെല്ലാം ഹൈകോടതിയിലുണ്ട്. വിധി നടപ്പാക്കുകയാണ് സർക്കാറിന്റെ കടമയെന്നും പിണറായി വ്യക്തമാക്കി.
ശബരിമല സ്ത്രീ പ്രവേശനത്തിൽ കോടതിയിൽ കക്ഷി ചേരാതിരുന്ന കോൺഗ്രസും ബി ജെ പിയും വിധിയെ പുറത്ത് പിന്തുണച്ചിരുന്നു. ആർ.എസ് എസും ബി.ജെ.പിയും പിന്നീട് കരണം മറിഞ്ഞു. വിധി അവരുടെ അടിത്തറ വികസിപ്പിക്കാൻ ഉപയോഗപ്പെടുത്തി. ഇക്കാര്യത്തിൽ ശ്രീധരൻ പിള്ളയുടെ പ്രസംഗം പുറത്ത് വന്നതോടെ അത് എല്ലാവർക്കും മനസിലായി. അജണ്ടയിൽ വീണത് കൊടിയെടുക്കാതെ അണിനിരന്നവരാണ്. ശ്രീധരൻ പിള്ളയ്ക്ക് മറുപടി പറയാൻ പോലും കോൺഗ്രസ് നേതാക്കൾക്ക് നാവ് അനങ്ങുന്നില്ലെന്നും പിണറായി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി വിളിച്ച ചർച്ചക്ക് പോലും തന്ത്രിയും രാജകുടുംബവും വന്നില്ല. ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തലോടെ ഇതിന് പിന്നിൽ ആരാണെന്ന് വ്യക്തമായി. ക്ഷേത്രത്തിന്റെ ഗുണത്തിനായല്ല ശ്രീധരൻപിള്ള പ്രവർത്തിക്കുന്നതെന്ന് തന്ത്രി മനസിലാക്കാണം. ശബരിമലയുടെ കാര്യത്തിൽ സംഘപരിവാറിന് രഹസ്യ അജണ്ടയുണ്ടെന്നും പിണറായി വിജയൻ.
https://www.facebook.com/Malayalivartha


























