ഫെയ്‌സ് ഡിറ്റക്ടർ ? ആരൊക്കെ തടഞ്ഞാലും എത്തും എന്ന് നിശ്ചയിച്ചാൽ എത്തിയ ചരിത്രമേയുള്ളൂ ! ; ഫേസ്ഡിറ്റക്ഷൻ സാങ്കേതിക വിദ്യയെ കാറ്റിൽപറത്തി പോലീസിനെ വെല്ലുവിളിച്ച് ലുക്ക് ഔട്ട് നോട്ടീസിലെ 125-ാം നമ്പരുകരാൻ സന്നിധാനത്ത്

ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നടതുറക്കുന്നതിന് മുന്നോടിയായി സുരക്ഷാക്രമീകരണങ്ങൾ പോലീസ് ശക്തമാക്കിയെന്നും ക്രിമിനലുകൾ തമ്പടിക്കുന്നത് തടയാൻ ഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക സജ്ജീകരണങ്ങൾ പോലും ഏർപ്പാടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.
അതേസമയം പോലീസ് സേനയ്ക്ക് പുറമെ ഫേസ് ഡിറ്റക്ഷൻ സാങ്കേതിക വിദ്യ കൂടുതലായി ഉപയോഗിക്കുമെന്ന് ലോകനാഥ് ബഹ്‌റയും വ്യക്തമാക്കി. എന്നാൽ ഫേസ്ഡിറ്റക്ഷൻ സംവിധാനമൊക്കെ കാറ്റിൽ പറത്തി ലുക്ക് ഔട്ട് ലിസ്റ്റിലുള്ള ഒരാൾ സന്നിധാനത്തെത്തി വെല്ലുവിളിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയ നാനുറോളം പേരുടെ ചിത്രങ്ങൾ പുതിയതായി സ്ഥാപിക്കുന്ന ഫേസ് ഡിറ്റക്ഷൻ ക്യാമറകളിൽ സ്ഥാപിച്ചിരുന്നു. വീഡിയോയിൽ പതിയുന്ന ഓരോ മുഖവും കമ്പ്യൂട്ടർ സ്വയം വിലയിരുത്തുന്ന സാങ്കേതിക വിദ്യയാണ് ഫേസ് ഡിറ്റക്ഷൻ.
നിലക്കൽ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് പുറത്തുവിട്ട 125ാം ലിസ്റ്റിലെ പ്രതി സജീവ് സന്നിധാനത്ത് നടപ്പന്തലിൽ എത്തി ഫോട്ടോയെടുത്ത് ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്താണ് വെല്ലുവിളി നടത്തിയത്. ആരൊക്കെ എതിർത്താലും ആരൊക്കെ തടഞ്ഞാലും എത്തും എന്ന് നിശ്ചയിച്ചാൽ എത്തിയ ചരിത്രമേയുള്ളൂവെന്ന് സജീവ് ചള്ളിമുക്ക് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ഇതോടെ പൊലീസിന് ശബരിമലയിൽ വീഴ്‌ച്ച സംഭവിച്ചെന്ന ആരോപണം ശക്തമാകുകയാണ്
പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയ നാനുറോളം പേരുടെ ചിത്രങ്ങൾ പുതിയതായി സ്ഥാപിക്കുന്ന ഫേസ് ഡിറ്റക്ഷൻ ക്യാമറകളിൽ സ്ഥാപിച്ചിട്ടും പ്രതിപ്പട്ടികയിൽപ്പെട്ടവർ സന്നിധാനത്ത് എത്തുകയായിരുന്നു. പുതിയതായി സ്ഥാപിക്കുന്ന 22 ക്യാമറകളിൽ 12 എണ്ണത്തിലാണ് ഫേസ് ഡിറ്റക്ഷൻ ഉള്ളത്. ഇത് ആൾക്കാരുടെ ഉയരത്തിനൊപ്പിച്ച് പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ പൊലീസ് സ്ഥാപിച്ചിരുന്നു. മുമ്പ് കേസിൽ പെട്ടവർ പമ്പ മുതൽ സന്നിധാനം വരെയുള്ള സ്ഥലങ്ങളിൽ എത്തിയാൽ ഫേസ് ഡിറ്റക്ഷൻ ക്യാമറ സോഫ്റ്റ്‌വെയർ ഉടൻ പൊലീസിന് അറിയിപ്പ് നൽകും. താടിയുടെയോ മുടിയുടെയോ രീതി മാറ്റിയാൽ പോലും ഫേസ് ഡിറ്റക്ഷൻ ക്യാമറകളെ വെട്ടിക്കാൻ പറ്റില്ലെന്നായിരുന്നു അവകാശവാദം. എന്നാൽ, ഈ അവകാശവാദങ്ങളെല്ലാം വെറുതേയാവുകയാണ്.
https://www.facebook.com/Malayalivartha























