അറബിക്കടലില്‍ വരും മണിക്കൂറില്‍ അതി തീവ്ര ന്യൂനമര്‍ദം ശക്തിപ്പെടുമെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കനത്ത മഴയ്ക്കും കാറ്റിനും സാധ്യത
കേരളത്തില്‍ വീണ്ടും മഴശക്തമാകുന്നു . അറബിക്കടലില്‍ വരും മണിക്കൂറില്‍ അതി തീവ്ര ന്യൂനമര്‍ദം ശക്തിപ്പെടുമെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലിലും പടിഞ്ഞാറ് ലക്ഷദ്വീപിലും അടുത്ത 12 മണിക്കൂറില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 45 മുതല്‍ 55 കി.മി വരെ ആകും. എന്നാൽ ചിലയിടങ്ങളിൽ ഇത് 65 കി.മി വരെ ഉയരുവാനും സാധ്യതയുണ്ടെന്നു പറയുന്നു. നാളെയും അതിശക്തമായ കാറ്റ് വീശും. ചില അവസരങ്ങളില്‍ കാറ്റിന്റെ വേഗത 60 കി.മി കൂടുതലാകാനും സാധ്യതയുണ്ട്
പടിഞ്ഞാറ് ലക്ഷദ്വീപിനോട് ചേര്‍ന്നും, തെക്ക് കിഴക്കന്‍ അറബിക്കടലിലും അടുത്ത 12 മണിക്കൂർ കടല്‍ പ്രക്ഷുബ്ദമോ അതി പ്രക്ഷുബ്ദമോ ആകും. നവംബര്‍ 20 വരെ ഇതേ നില തുടരും
മത്സ്യ തൊഴിലാളികള്‍ തെക്ക് കിഴക്കന്‍ അറബിക്കടലിലും പടിഞ്ഞാറ് ലക്ഷദ്വീപിനോട് ചേര്‍ന്നും, മധ്യ അറബിക്കടലിലും, തെക്ക് അറബിക്കടലിലും തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിലും മത്സ്യ ബന്ധനത്തിന് പോകരുത്.
21 -ാം തീയതി തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും തമിഴ്‌നാട് തീരങ്ങളിലും ഗള്‍ഫ് ഓഫ് മാന്നാര്‍ തീരങ്ങളിലും കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 മുതല്‍ 50 കി.മി വരെയും ചില അവസരങ്ങളില്‍ 60 കി.മി വരെ ഉയരുവാനും സാധ്യതയുണ്ട്.
കേരളത്തിൽ കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ട്. വരും മണിക്കൂറില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെടാന്‍ സാധ്യത ഉള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha