വിത്യസ്ത മതത്തിൽപ്പെട്ടപ്പോൾ തന്നെ വീട്ടുക്കാരിൽ നിന്നും കട്ട എതിർപ്പ്... എല്ലാം അവഗണിച്ച് ഒന്നായപ്പോൾ വില്ലന്മാരായി ഭാര്യയുടെ വീട്ടുകാരെത്തി; ദമ്പതികളെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി യുവതിയെ മാനസികാരോഗ്യ കേന്ദ്രത്തിൽ പാര്‍പ്പിച്ച് വീട്ടുകാര്‍; സംഭവം കോഴിക്കോട്

കേരളത്തിൽ വീണ്ടും ദുരഭിമാന കൊലകൾ ആവർത്തിക്കപ്പെടുമോ? എത്രയൊക്കെ വിഷയങ്ങളുണ്ടായാലും വീണ്ടും ഓരോ സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണ്. അതുപോലെ ഒരു സംഭവമാണ് കോഴിക്കോട് നടന്നിരിക്കുന്നത്. ഇതര മതത്തില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്തതിന്റെ പേരില്‍ യുവതിയെ മാനസികാരോഗ്യ കേന്ദ്രത്തിൽ പാര്‍പ്പിച്ച് വീട്ടുകാര്‍.
ഏര്‍വാടിയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്ന യുവതിയെ കോടതി ഇടപെട്ട് ഭര്‍ത്താവിനൊപ്പം വിട്ടയച്ചു. ജൂലൈ പന്ത്രണ്ടിനായിരുന്നു വിവേകിന്റേയും വേങ്ങര ഊരകം സ്വദേശിയും എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയുമായ നസ്‌ലയുടെയും വിവാഹം നടന്നത്. ഹിന്ദു ആചാര പ്രകാരം വൈരാഗി മഠത്തില്‍ വെച്ചായിരുന്നു വിവാഹം. എന്നാല്‍ ഈ മാസം 14ാം തിയതിനസ്‌ലയെ ഉമ്മയും അമ്മാവനും ചേര്‍ന്ന് തട്ടിക്കൊണ്ടു പോവുകയും തമിഴ്‌നാട്ടിലെ ഏര്‍വാഡിയിലെ മുസ്ലീം പണ്ഡിതര്‍ നടത്തുന്ന മാനസീകാരോഗ്യ കേന്ദ്രത്തിലാക്കുകയുമായിരുന്നു.
ഭാര്യയെ കാണുവാനില്ലെന്ന് കാണിച്ച് വിവേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് നസ്‌ലയെ പൊലീസിന് മുന്‍പിലും പിന്നീട് കോടതിയിലും ഇവര്‍ക്ക് ഹാജരാക്കേണ്ടി വന്നു. വിവേക് മതം മാറിയാല്‍ വിവാഹം കഴിപ്പിച്ച് നല്‍കാമെന്നായിരുന്നു നസ്ലിയയുടെ വീട്ടുകാരുടെ നിലപാട്. എന്നാല്‍ വിവേകും നസ്‌ലയും ഇതിന് തയ്യാറായില്ല. തന്നെയും ഭര്‍ത്താവിനേയും വധിക്കാനായി കുടുംബാംഗങ്ങള്‍ ക്വട്ടേഷന്‍ കൊടുത്തിരിക്കുന്നതായി സംശയിക്കുന്നുവെന്നും നസ്‌ല വെളിപ്പെടുത്തി.
വിവാഹ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ളവ പരിശോധിച്ചു ഭര്‍ത്താവിനൊപ്പം പോകാന്‍ നസ്‌ലയ്ക്ക് കോടതി അനുമതി നല്‍കി. എങ്കിലും ഈ ബന്ധം അംഗീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് നസ്‌ലയുടെ പിതാവ് അബ്ദുല്‍ ലത്തീഫ് അടക്കമുള്ളവര്‍. തട്ടിക്കൊണ്ടു പോയതിന് മാതാവ് ബുഷ്‌റയെയും അമ്മാവന്‍ മുഹമ്മദലിയെയും പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു.
https://www.facebook.com/Malayalivartha






















