കളം നിറഞ്ഞ് ഉമ്മൻചാണ്ടി , കെ എസ്ആർ ടി സി ബസ്സിന്റെ മുൻസീറ്റിൽ ഉമ്മന്ചാണ്ടിയും രമേശ് ചെന്നിത്തലയും പമ്പയിലേക്ക്

യുഡിഎഫ് നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല ,പിജെ ജോസഫ്, അടൂര്‍ പ്രകാശ്, ആന്റോ ആന്റണി, സിപി ജോണ്‍, ജോണി നെല്ലൂര്‍, ജോസഫ് എം പുതുശ്ശേരി, എംകെ മുനീര്‍, എൻ.കെ പ്രേമചന്ദ്രൻ, ജി.ദേവരാജൻ, ബെന്നി ബെഹ്നാൻ,ലതികാ സുഭാഷ് തുടങ്ങി മുതിർന്ന യു ഡി എഫ് നേതാക്കൾ നിലയ്ക്കൽ ബസ് ക്യാമ്പിൽ നിന്ന് പമ്പയിലേക്ക് കെ എസ് ആർ ടി സി യിൽ. യു ഡി എഫ് നേതാക്കൾക്ക് സ്വകാര്യ വാഹനത്തിൽ പോകാമെന്നു എസ് പി പറഞ്ഞെങ്കിലും ഉമ്മൻചാണ്ടി ഉൾപ്പടെയുള്ള നേതാക്കൾ അണികൾക്കൊപ്പം ബസ്സിൽ പോകാമെന്നു തീരുമാനിച്ചു. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കെ എസ് ആർ ടി സി ബസ്സിന്റെ മുന്നിലെ സീറ്റിൽ തന്നെ ഇടം പിടിച്ചു.
എംഎല്‍എമാരെ മാത്രം കയറ്റിവിടാമെന്ന് പോലീസ് നിലപാടിനോട് യോജിപ്പില്ലെന്നു പറഞ്ഞു നേതാക്കൾ കുത്തിയിരിപ്പു തുടങ്ങിയതോടെയാണ് എല്ലാവരെയും കടത്തിവിടാമെന്നു പോലീസ് പറഞ്ഞത്.
കലാപങ്ങളോ കുഴപ്പങ്ങളോ ഉണ്ടാക്കുന്നവരെയല്ല സമാധാനപരമായി തീര്‍ഥാടനത്തിനെത്തുന്നവരെയാണ് പോലീസ് തടയുന്നതെന്നു ഉമ്മൻചാണ്ടി ആരോപിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ചത് സര്‍ക്കാരിന്റെ വീഴ്ച മറയ്ക്കാനാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു
കലാപമുണ്ടാക്കാനല്ല, ഭക്തര്‍ക്കുവേണ്ടിയാണു യുഡിഎഫ് നിലപാട്. ആരാധനാ സ്വാതന്ത്ര്യത്തിനു വിലങ്ങിടുന്ന
സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാകില്ല. നാമജപം തെറ്റെന്നു പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും ചെന്നിത്തല ചോദിച്ചു.
https://www.facebook.com/Malayalivartha






















