ദേവസ്വം മന്ത്രിയുമായി വാക്ക് തർക്കം , ബി ജെ പി നേതാക്കൾ അറസ്റ്റിൽ

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെയുണ്ടായ പ്രതിഷേധത്തെത്തുടർന്ന് ബി ജെ പി നേതാക്കളെ അറസ്റ്റ് ചെയ്തു . ശബരിമലയില്‍ ഭക്തരെ നാമജപം നടത്താനും വിരിവയ്ക്കാനും അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ല അധ്യക്ഷന്‍ അഡ്വ.കെ.ശ്രീകാന്തിന്റെ നേതൃത്വത്തില്‍ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയാണ് അറസ്റ്റിൽ അവസാനിച്ചത് . സന്നിധാനത്തെ നിയന്ത്രണങ്ങളില്‍ അയവ് വരുത്താന്‍ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെ നേതാകാലുമായി വാക്കു തർക്കം ഉണ്ടായി. വാക്കേറ്റം രൂക്ഷമായത്തോടെ ഇവരെ പൊലീസ് ബലമായി നീക്കി.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധന്‍, ബല്‍രാജ്, ബാബുരാജ്, യുവമോര്‍ച്ചാ നേതാക്കളായ രാജേഷ് കൈന്താര്‍, പ്രദീപന്‍ തുടങ്ങിയവരാണ് നാമജപ പ്രതിഷേധവുമായി മുന്നോട്ട് വന്നത് . ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് നീക്കി
ശബരിമലയിൽ കാനനപാതവഴി എത്തുന്ന അയ്യപ്പഭക്തര്‍ക്ക് പോലീസ് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി ശബരിമലയില്‍ എത്തിയ അയ്യപ്പഭക്തരില്‍ ഏറെയും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ളവരായിരുന്നു. ഈ ജില്ലക്കാരായ അയ്യപ്പഭക്തര്‍ എത്തുന്നത് സത്രം പുല്ലുമേട് കാനനപാതവഴിയാണെന്നും പോലിസ് പറയുന്നു. . അതുകൊണ്ടാണ് കാനനപാത വഴി ഭക്തർക്ക് വിലക്ക് ഏർപ്പെടുത്തുന്നത് . കൂട്ടം കൂടി നിന്ന് പ്രാര്‍ത്ഥിക്കരുത്. മാധ്യമങ്ങളോട് പ്രതികരിക്കരുത്. 6 മണിക്കൂറിനുള്ളില്‍ നിലക്കലില്‍ മടങ്ങി എത്തണം എന്നീ നിബന്ധനകളടങ്ങിയ നോട്ടീസ് ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് നിലയ്ക്കലിൽ വിതരണം ചെയ്യുന്നുണ്ട്. ഓരോ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഇന്റലിജിൻസ് റിപ്പോർട്ടുപ്രകാരമാണ് ക്രിമിനൽ പശ്ചാത്തലമുള്ളവരെ കണ്ടുപിടിക്കുന്നത്
കഴിഞ്ഞ രണ്ടു ദിവസവും ശബരിമലയിൽ ഉണ്ടായ പ്രതിഷേധം മുൻകൂട്ടി അറിഞ്ഞു തടുക്കാൻ പൊലീസിന് കഴിയാത്തതിനാലാണ് ഈ മുൻകരുതൽ എന്ന് അറിയുന്നു.
https://www.facebook.com/Malayalivartha























