ശബരിമലയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് ഇതര സംസ്ഥാന തീർഥാടകർ; സംഘർഷാവസ്ഥ കണക്കിലെടുത്ത് മുംബൈയിൽ നിന്നും എത്തിയ 110 പേരടങ്ങുന്ന സംഘം തീർഥാടനം ഉപേക്ഷിച്ചു

ശബരിമലയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് ഇതര സംസ്ഥാന തീർഥാടകർ. മുംബൈയിൽ നിന്നും എത്തിയ 110 പേരടങ്ങുന്ന സംഘമാണ് സംഘർഷാവസ്ഥ കണക്കിലെടുത്താണ് തീർഥാടകർ യാത്ര ഉപേക്ഷിച്ചത്. എരുമേലിയില്‍ വച്ചാണ് ഇവർ യാത്ര ഉപേക്ഷിച്ചത്.
എരുമേലിയിലുള്ള സംഘം ആര്യൻകാവ് ക്ഷേത്രത്തിലേക്ക് പോകാനാണ് തീരുമാനം. 13 കുട്ടിതളും 12 മാളികപ്പുറങ്ങളും ഉള്‍പ്പെട്ട സംഘമാണ് ശബരിമല ദര്‍ശിക്കാതെ മടങ്ങിപ്പോകുന്നത്. മലയാളികൾ ഉൾപ്പടെയുള്ളവരുടെ സംഘമാണ് ശബരിമലയിലേക്കുള്ള യാത്ര പകുതിയില്‍ റദ്ദാക്കിയത്.
ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. വിവിധ വിഷയങ്ങളില്‍ ഭക്തരും ഉദ്യോഗസ്ഥരും പരാതികള്‍ ഉന്നയിച്ചു. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ മനുഷ്യാവകാശ കമ്മീഷന്‍ ഉടന്‍ റിപ്പോര്‍ട്ട് കൈമാറും.
ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ ഭക്തരുടെ വരവ് കുറച്ചുവെന്ന് വി.മുരളീധരന്‍ എംപി.ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി തുടര്‍ച്ചയായി കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ഭക്തര്‍ക്ക് ഒരുവിധ അടിസ്ഥാന സൗകര്യങ്ങളും ശബരിമലയില്‍ ഒരുക്കിയിട്ടില്ല. മനുഷ്യാവകാശ കമ്മീഷന്‍ ഇന്ന് ശബരിമലയില്‍ സന്ദര്‍ശനത്തിനെത്തിയിരുന്നു.
അദ്ദേഹത്തെ പോലീസുകാര്‍ പൊതിഞ്ഞാണ് കൊണ്ടുപോയത്. കമ്മീഷന് സ്ഥിതിഗതികള്‍ മനസിലാക്കാന്‍ കഴിഞ്ഞോ എന്ന് പോലും തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സന്ദര്‍ശനത്തിന് എത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. നളിന്‍ കുമാര്‍ കടീല്‍ എംപിയും ബിജെപി സംസ്ഥാന വക്താവ് ജെ.ആര്‍.പത്മകുമാറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha























