പ്രവര്‍ത്തകര്‍ക്ക് അടി കൊള്ളുമ്പോള്‍ കിട്ടുന്ന സഹതാപമാണ് പാര്‍ട്ടിയുടെ രാഷ്ട്രീയ നിക്ഷേപം; ഗാന്ധിയന്‍ മാര്‍ഗ്ഗത്തിലാണ് ബിജെപിയുടെ സമരമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരന്‍ പിള്ള

ബിജെപിയുടെ ശബരിമല സമരത്തില്‍ പുത്തന്‍ നിലപാടുമായി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. പ്രവര്‍ത്തകര്‍ക്ക് അടി കൊള്ളുമ്ബോള്‍ കിട്ടുന്ന സഹതാപമാണ് പാര്‍ട്ടിയുടെ രാഷ്ട്രീയ നിക്ഷേപമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. കേരളത്തില്‍ ബിജെപി ഒരു സഹന സമരത്തിലാണ്. ഗാന്ധിയന്‍ മാര്‍ഗ്ഗത്തിലാണ് ബിജെപിയുടെ സമരമെന്നും ശ്രീധരന്‍ പിള്ള. ജനങ്ങളാണ് ഇവിടുത്തെ വിധിര്‍ത്താക്കള്‍.
1975ല്‍ അടിയന്തരാവസ്ഥക്കാലത്ത് ഏകാധിപതിയായ ഇന്ധിരാ ഗാന്ധിക്കെതിരെ ഗാന്ധിയന്‍ മാര്‍ഗ്ഗങ്ങളില്‍ രണ്ടാം സ്വാതന്ത്ര്യസമരം നടത്തിയ പാരമ്ബര്യമാണ് തങ്ങള്‍ക്ക്. ശബരിമലക്കുവേണ്ടിയും ബിജെപി നടത്തുന്നത് അത്തരമൊരു സമരമാണെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. സത്യത്തിനും ധര്‍മ്മത്തിനും വേണ്ടി അടി ഏറ്റുവാങ്ങിയിട്ട് അത് ജനങ്ങളെ ബോധ്യപ്പെടുത്തും. എന്നിട്ട് നിങ്ങളുടെ സഹതാപം ഞങ്ങള്‍ക്കുണ്ടാകണം എന്ന് ജനങ്ങളോട് ആവശ്യപ്പെടും. അപ്പോള്‍ ജനങ്ങളാണ് വിധികര്‍ത്താക്കളാകുന്നതെന്നും പിള്ള.
https://www.facebook.com/Malayalivartha























