ശബരിമല സന്നിധാനത്ത് നിരോധാനാജ്ഞ ലംഘിച്ചുകൊണ്ടുള്ള പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത ആർഎസ്എസ് നേതാവിന് സസ്പെൻഷൻ

ശബരിമലയില്‍ ആക്രമണത്തിന‌് നേതൃത്വം നല്‍കിയ ആര്‍എസ‌്‌എസ‌് നേതാവും ആയുര്‍വേദ ഡിസ‌്പന്‍സറി ഫാര്‍മസിസ‌്റ്റുമായ ആര്‍ രാജേഷിനെ സര്‍വ്വീസില്‍ നിന്ന‌് സസ‌്പെന്റു ചെയ‌്തു. സര്‍ക്കാര്‍ സര്‍വ്വീസിലിരിക്കുന്ന ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനം നടത്തുകയും ക്രമസമാധാന നില തകര്‍ക്കും വിധം പ്രവര്‍ത്തിക്കുകയും ചെയ്യുന്നത‌് ഗുരുതരമായ കുറ്റമാണ‌്. അതിനാന്‍ വകുപ്പ‌് മേധാവിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലും സര്‍വ്വീസ‌് ചട്ടം അനുസരിച്ചുമാണ‌് സസ‌്പെന്‍ഷന്‍ ഉത്തരവെന്ന‌് ഭാരതീയ ചികിത്സാ വകുപ്പ‌് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ ഉഷ ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞ ഞായറാഴ‌്ച ശബരിമല സന്നിധാനത്ത‌് നടയടച്ച ശേഷം സംഘപരിവാറുകാര്‍ സംഘര്‍ഷമുണ്ടാക്കിയത‌് രാജേഷിന്റെ നേതൃത്വത്തിലായിരുന്നു. സന്നിധാനത്ത‌് നിരോധനാജ‌്ഞ ലംഘിച്ച‌് സംഘം ചേര്‍ന്ന‌് ക്രമസമാധാനം തകര്‍ക്കുകയും പൊലീസിന്റ കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയും ചെയ‌്തതിനാണ‌് ഇയാള്‍ അറസ‌്റ്റിലായത‌്. പത്തനംതിട്ട മുന്‍സിഫ‌് കോടതി 14 ദിവസത്തേയ‌്ക്ക‌് റിമാന്‍ഡ‌് ചെയ്യുകയും ചെയ‌്തു.
മലയാറ്റൂര്‍ ആയുര്‍വേദ ഡിസ‌്പന്‍സറിയിലെ സെക്കന്റ‌് ഗ്രേഡ‌് ഫാര്‍മസിസ‌്റ്റായ ഇയാള്‍ എറണാകുളത്തെ ആര്‍എസ‌്‌എസ‌് സംഘടനാ ചുമതലക്കാരനും ശബരിമല കര്‍മ സമിതിയുടെ കണ്‍വീനറുമാണ‌്. ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നപ്പോള്‍ 52കാരിയായ തൃശൂര്‍ സ്വദേശനിയെ ആക്രമിച്ചതിന‌് നേതൃത്വം നല്‍കിയതും രാജേഷായിരുന്നു.
https://www.facebook.com/Malayalivartha























