ശബരിമല വിഷയത്തില്‍ പോലീസിന്റെ പുതിയ നീക്കം; ശബരിമലയിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് സംസ്ഥാനത്തെ ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതായി റിപ്പോർട്ട്

ശബരിമല വിഷയത്തില്‍ പുതിയ നീക്കവുമായി കേരള പോലീസ്. ശബരിമലയിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് സംസ്ഥാനത്തെ ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ് പോലീസ്. രഹസ്യാന്വേഷണ ഏജന്‍സിയായ സ്‌പെഷ്യല്‍ ബ്രാഞ്ച് വഴിയാണ് വിവര ശേഖരണം.
ശബരിമല വിഷയത്തിലാണ് പോലീസിന്റെ പുതിയ അജണ്ട. സംസ്ഥാനത്തെ ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതോടൊപ്പം സര്‍ക്കാര്‍ ഉദോഗസ്ഥരുടെ ഇടയില്‍ ആര്‍ എസ് എസ്, അനുഭാവം പ്രകടിപ്പിക്കുന്നവര്‍ ഉണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മാത്രമല്ല ക്ഷേത്രത്തിലെ ഭരണ സമിതികളില്‍ ആര്‍ എസ് എസ് അനുകൂലികളുടെ കൈവശമാണോയെന്നും അന്വേഷണം നടക്കുന്നുണ്ട്. ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ കുടുംബത്തെക്കുിച്ചുള്ള വിവരങ്ങളും പോലീസ് ശേഖരിക്കുന്നു. ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ ഭാര്യമാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണോ തുടങ്ങിയ വിവരങ്ങളെല്ലാം പോലീസ് ശേഖരിച്ചുവരുന്നുണ്ട്.
കൂടാതെ സംഘടനയുമായി ബന്ധപ്പെട്ട് സേവനം നടത്തുന്ന ആംബലുന്‍സുകളുടെ വിവരങ്ങളും ആംബുലന്‍സ് ഡ്രൈവര്‍മ്മാരുടെ മൊബൈലില്‍ നമ്പര്‍ അടക്കമുളള വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യകതമായ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്സ ര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. അതിന് തെളിവാണ് ലോക്കല്‍ പോലീസിനെയും ജില്ലാതല സ്‌പെഷ്യല്‍ ബ്രാഞ്ചിനെയും ഒഴിവാക്കി സപെഷ്യല്‍ ബ്രാഞ്ചിനെക്കൊണ്ട് വിവരങ്ങള്‍ ശേഖരിക്കുന്നത്.
https://www.facebook.com/Malayalivartha

























