ശബരിമലയിലെ പുലിക്കുട്ടികൾക്ക് സര്‍ക്കാരിന്റെ കയ്യടി; യതീഷ് ചന്ദ്രയ്ക്കും മനോജ് എബ്രഹാമിനും സര്‍ക്കാരിന്റെ അനുമോദനപത്രം

ശബരിമലയില്‍ ആദ്യ ഘട്ടത്തില്‍ ജോലി ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ ആദരിക്കാന്‍ ഡിജിപിയുടെ തീരുമാനം. ആദ്യ ഘട്ടത്തില്‍ സേവനം അനുഷ്ഠിച്ച ഐ ജിമാരായ മനോജ് എബ്രഹാം,വിജയ് സാക്കറെ , എസ് പിമാരായ പ്രതീഷ് കുമാര്‍, ശിവ വിക്രം, പ്രതീഷ് കുമാര്‍, യതീഷ് ചന്ദ്ര, ഹരിശങ്കര്‍, ടി.നാരയണന്‍ എന്നിവര്‍ക്കാണ് ഡിജിപിയുടെ ബഹുമതി ലഭിക്കുന്നത്.
അയ്യായിരത്തോളം പൊലീസുകാരാണ് ആദ്യഘട്ടത്തില്‍ നിലക്കല്‍ മുതല്‍ സന്നിധാനം വരെ ജോലിക്കെത്തിയത്. യതീഷ് ചന്ദ്രകേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞതിനെതിരെ ബി.ജെ.പിയില്‍നിന്ന് പ്രതിഷേധമുയരുന്നതിനിടെയാണ് സര്‍ക്കാര്‍ നടപടി. മണ്ഡലകാലത്തിനിടെ ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും യതീഷ് ചന്ദ്രയും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നായിരുന്നു ഇത്.
നേരത്തെ നിരോധനാജ്ഞ ലംഘിച്ച് ശബരിമലയില്‍ കടക്കാന്‍ ശ്രമിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റുചെയ്ത വനിതാെപാലീസുകാരെയും അനുമോദിച്ചിരുന്നു. 10 വനിതാ പൊലീസുകാര്‍ക്കാണ് സദ്‌സേവനാ രേഖയും ക്യാഷ് അവാര്‍ഡും ഡി.ജി.പി. നല്‍കിയത്.
സി.ഐ.മാരായ കെ.എ. എലിസബത്ത്, രാധാമണി, എസ്.ഐ.മാരായ വി.അനില്‍കുമാരി, സി.ടി.ഉമാദേവി, വി.പ്രേമലത, സീത, സുശീല, എന്നീ ഉദ്യോഗസ്ഥര്‍ക്കാണ് സമ്മാനം. സി.ഐ.മാര്‍ക്ക് 1000 രൂപവീതവും എസ്.ഐ.മാര്‍ക്ക് 500 രൂപ വീതവുമാണ് അവാര്‍ഡ്.
https://www.facebook.com/Malayalivartha


























