ഉശിരു പോരാ ഒറ്റപെട്ടു പിള്ള ; ബിജെപി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ളക്കെതിരെ ബി.ജെ.പിയിൽ സംഘടിത നീക്കം; കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന നേതാക്കള്‍ രംഗത്ത്

ആർ.എസ്.എസ് നേതൃത്വത്തിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് ശ്രീധരൻ പിള്ള സംസ്ഥാന പ്രസിഡൻറ് പദവിയിലെത്തിയത്. സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ എ.എൻ. രാധാകൃഷ്ണൻ ഒഴികെ ഭൂരിഭാഗവും ഇപ്പോൾ പിള്ളക്ക് എതിരാണ്. അതുകൊണ്ടുതന്നെ പിള്ള പാർട്ടിയിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
അദ്ദേഹം പ്രസിഡൻറാകണമെന്ന് വാദിച്ച ആർ.എസ്.എസിലെ ഒരു വിഭാഗവും എതിരായി. പകരക്കാരനുവേണ്ടി ചർച്ചകൾ സജീവമാണെങ്കിലും പാർട്ടിയിലെ ഗ്രൂപ്പുപോര് കാരണം കേന്ദ്രനേതൃത്വത്തിനു മുന്നിൽ ആെരയും ഉയർത്തിക്കാട്ടാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. അതേസമയം കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന നേതാക്കള്‍ തന്നെ രംഗത്തെത്തി. ആര്‍എസ്എസ് അനുകൂല നിലപാടിന്റെ കൂടി പശ്ചാത്തലത്തില്‍ ദേശീയ നേതൃത്വത്തെ സമീപിക്കാനാണ് മുരളീധരപക്ഷം നേതാക്കളുടെ നീക്കം.
കുമ്മനം രാജശേഖരന് സ്ഥാനമൊഴിഞ്ഞ ഘട്ടത്തില്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ശക്തമായി പരിഗണിക്കപ്പെട്ട നേതാവായിരുന്നു കെ.സുരേന്ദ്രന്. എന്നാല്‍ അന്ന് ആര്‍എസ്എസ് ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയതോടെ സുരേന്ദ്രന്റെ സാധ്യതകള്‍ മങ്ങി. എന്നാല്‍ ഇപ്പോള്‍ ശബരിമല അവസരമാക്കണമെന്ന ദേശീയ അധ്യക്ഷന്റെ ആഹ്വാനം ഏറ്റെടുക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി മുരളീധര പക്ഷം നീക്കം തുടങ്ങിയിട്ടുണ്ട്.
എന്നാൽ വി. മുരളീധരൻ ഗ്രൂപ്പിലെ കെ. സുരേന്ദ്രന്റെ പേര് നിർദേശിക്കാൻ, പിള്ളയെ എതിർക്കുന്ന പി.കെ. കൃഷ്ണദാസ് ഗ്രൂപ്പിന് താൽപര്യമില്ല. ശ്രീധരൻപിള്ളക്കൊപ്പം പ്രസിഡൻറ് സ്ഥാനത്തേക്ക് സുരേന്ദ്രനെ അന്ന് സജീവമായി പരിഗണിച്ചിരുന്നു. കൃഷ്ണദാസിനൊപ്പമുള്ള നേതാക്കളിലാരെങ്കിലും ഇൗ പദവിയിലെത്തുന്നത് തങ്ങളുടെ രാഷ്ട്രീയ നിലനിൽപിന് പാരയാകുമെന്ന് മുരളീധരൻ ഗ്രൂപ്പും കരുതുന്നു.
നിലവിലെ നേതൃത്വത്തിൽ മാറ്റം വരണമെന്ന് ഇരുകൂട്ടരും ഒറ്റക്കെട്ടായി വാദിക്കുമ്പോഴും പുതിയ പ്രസിഡൻറിെൻറ കാര്യത്തിൽ തീരുമാനത്തിലെത്താൻ ഇരു ഗ്രൂപ്പുകാർക്കും സാധിച്ചിട്ടില്ല. ഈ തർക്കത്തിന് പരിഹാരം കാണാൻ മിസോറം ഗവർണർ കുമ്മനം രാജശേഖരനെ തിരിച്ച് ബി.ജെ.പി നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നാണ് ആർ.എസ്.എസ് ആഗ്രഹിക്കുന്നത്. ഈ നീക്കത്തിന് മുരളീധര വിഭാഗത്തിെൻറ പിന്തുണയില്ല. ശബരിമല വിഷയത്തിലെ ഇടപെടലോടെ ആര്‍എസ്എസിന്റെ സമീപനവും മാറിയിട്ടുണ്ട്. ആര്‍എസ്എസ് നേതാക്കള്‍ ജയിലിലെത്തി സുരേന്ദ്രന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് ഇതിന്റെ സൂചനയായാണ് മുരളീധരപക്ഷം വിലയിരുത്തുന്നത്.
താഴെതട്ടിൽ പ്രവർത്തിക്കാത്ത ഒരു ഭാരവാഹിയെ മാറ്റണമെങ്കിൽപോലും സംഘടന ജനറൽ സെക്രട്ടറി അനുവാദം നൽകണമെന്നതായിരുന്നു കുമ്മനത്തിെൻറ കാലത്തെ അവസ്ഥ. പാർട്ടിയെ പൂർണമായും ആർ.എസ്.എസിെൻറ കൈകളിൽ എത്തിക്കുകയായിരുന്നു ഈ നീക്കത്തിെൻറ പിന്നിലെന്നും ഇവർക്ക് ആക്ഷേപമുണ്ട്. സമരം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിനെയും പരിഷ്കാരങ്ങൾ പ്രതികൂലമായി ബാധിച്ചെന്ന് മുരളീധരെൻറ കൂട്ടാളികൾ പറയുന്നു. ശ്രീധരന്‍പിള്ളയുടെ വ്യക്തതയില്ലാത്ത നിലപാടുകള്‍ ശബരിമല സമരത്തെ പിന്നോട്ടടിച്ചെന്ന വിലയിരുത്തല്‍ ദേശീയ നേതൃത്വത്തിനുമുണ്ടെന്നാണ് സൂചന.
ശബരിമല വിഷയം പഠിക്കാൻ ബി.ജെ.പി കേന്ദ്രനേതൃത്വം നിയോഗിച്ച എം.പിമാരുടെ സംഘത്തോട് സംസ്ഥാനത്തെ പാർട്ടിയുടെ അവസ്ഥ ഒരു വിഭാഗം ബോധിപ്പിച്ചിട്ടുണ്ട്. അഞ്ചു സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേന്ദ്രനേതൃത്വത്തിലേക്ക് പരാതിയുമായി പോകാനും കേരളത്തിലെ ഒരു വിഭാഗം നേതാക്കൾ തയാറെടുക്കുന്നു.
https://www.facebook.com/Malayalivartha

























