ഇനി സുരേന്ദ്രൻ പറയും ബി ജെ പി കേൾക്കും; കെ.സുരേന്ദ്രനെ ജയിലിൽ അടച്ചത് കാസർകോടും മഞ്ചേശ്വരവും ഭയന്ന് ; ജാമ്യം ലഭിച്ചതോടെ അണികൾ ഉത്സവതിമിർപ്പിൽ

കെ.സുരേന്ദ്രനെ ജയിലിൽ അടച്ചത് കാസർകോടും മഞ്ചേശ്വരവും ഭയന്ന് ജാമ്യം. ലഭിച്ചതോടെ അണികൾ ഉത്സവതിമിർപ്പിൽ. ഇനി സുരേന്ദ്രൻ പറയും ബി ജെ പി കേൾക്കും. ബി ജെ പി നേതാവ് കെ സുരേന്ദ്രനെ ദീർലകാലം ജയിലിൽ പാർപ്പിച്ചതിന് പിന്നിൽ ഉന്നതതല ഗൂഢാലോചനയെന്ന് സൂചന. ഇന്ന് സുരേന്ദ്രന്റെ ജാമ്യം പരിഗണിച്ച കോടതിക്ക് അക്കാര്യം മനസിലായെന്നാണ് വിവരം. വരുന്ന പാർലെമെന്റ് തിരഞ്ഞടുപ്പിൽ കാസർക്കോട് നിന്നും സുരേന്ദ്രൻ പാർലമെന്റിലേക്ക് മത്സരിക്കുമെന്ന സൂചനയെ തുടർന്നാണ് സർക്കാർ അദ്ദേഹത്തെ കുറച്ചു നാൾ തുറുങ്കിൽ അടയ്ക്കാൻ തീരുമാനിച്ചത്.
തങ്ങളുടെ വിലക്ക് ലംഘിച്ച് മല കയറിയെന്ന് ആരോപിച്ച് ആർ. എസ്. എസ്. സുരേന്ദ്രനെ സഹായിക്കുന്നതേയില്ല. കഴിഞ്ഞ മാസം 17 നാണ് സുരേന്ദ്രൻ അറസ്റ്റിലായത്. ഒരു കേസിൽ അറസ്റ്റിലായ സുരേന്ദ്രനെ സർക്കാർ നിരവധി കേസുകളിൽ പ്രതിയാക്കി. ഇല്ലാത്ത വാറണ്ടുണ്ടാക്കി സർക്കാർ സുരേന്ദ്രനെ കോടതികളിൽ നിന്നും കോടതികളിലേക്ക് കൊണ്ടു നടന്നു.
കേരളത്തിൽ സിപിഎം ഭയക്കുന്ന ഏക ബിജെപി നേതാവാണ് കെ. സുരേന്ദ്രൻ. അദ്ദേഹത്തിന് നിരവധി അണികൾ ഉള്ളതാണ് കാരണം . സി പി എമ്മിനെ പോലെ കോൺഗ്രസിനും സുരേന്ദ്രനെ ഭയമാണ്. മഞ്ചേശ്വരത്ത് വെറും 89 വോട്ടുകൾക്കാണ് സുരേന്ദ്രൻ തോറ്റത്. മഞ്ചേശ്വരത്തെ 89 വോട്ടുകൾ ഇടത് വലത് മുന്നണികൾ ഒരു പോലെ ഭയക്കുന്നു. അടുത്തൊരു തെരഞ്ഞടുപ്പ് നടന്നാൽ സുരേന്ദ്രനെ തോൽപ്പിക്കാൻ സി പി എമ്മും ലീഗും ഒരു പക്ഷേ പരസ്പര സഹകരണത്തോടെ പ്രവർത്തിച്ചെന്നും വരാം.
സുരേന്ദ്രൻ ജയിച്ച് നിയമസഭയിലെത്തുന്ന കാര്യം സി പി എമ്മിനോ ലീഗിനോ സങ്കൽപ്പിക്കാൻ പോലും കഴിയുന്നതല്ല. അതിന് ഇരു പാർട്ടികളും തമ്മിൽ ധാരണയും ഉണ്ടായികൂടെന്നില്ല. നേരത്തെയും ഇത് സംബന്ധിച്ച് ധാരണകൾ ഉണ്ടായിട്ടുണ്ട്.
സുരേന്ദ്രന്റെ കാര്യത്തിൽ സർക്കാർ കർശന നിലപാടാണ് സ്വീകരിക്കുന്നത്. ബിജെപിയിൽ സുരേന്ദ്രൻ മാത്രമാണോ നേതാവായിട്ടുള്ളതെന്നും കോടതി ചോദിച്ചു. സുരേന്ദ്രനെ എത്ര കാലം ജയിലിലിടുമെന്ന് ചോദിച്ച കോടതിയുടെ ഭാഷ അതി രൂക്ഷമായിരുന്നു.
സുരേന്ദ്രനെ മാത്രമാണ് സർക്കാർ വളഞ്ഞിട്ട് മർദ്ദിക്കുന്നത്. ബി ജെപിയിൽ നിന്നുള്ള മറ്റൊരു നേതാവിനും ഇത്തരമൊരു ദുരന്തം അനുഭവിക്കേണ്ടി വന്നിട്ടില്ല. അത് ബിജെപിയുടെ തന്നെ തന്ത്രമാണോ എന്ന് സംശയിക്കുന്നവരും കേരളത്തിലുണ്ട്. ഇല്ലെങ്കിൽ സമരത്തിൽ നിന്നും ബിജെപിയെ മാറ്റാനുള്ള സർക്കാരിന്റെ തന്ത്രമായിരിക്കും. ഏതായാലും ബി ജെ പി, സുരേന്ദ്രന്റെ അറസ്റ്റോടെ കളം വിട്ട് കഴിഞ്ഞു. ശ്രീധരൻ പിള്ളയും സംഘവും ഇപ്പോൾ മിണ്ടാറ് പോലുമില്ല. അവരുടെ നിശബ്ദതയുടെ രഹസ്യം ആർക്കും മനസിലാവുന്നുമില്ല.
തൃശൂർ സ്വദേശി ലളിതയെ തടഞ്ഞതിനാണ് സുരേന്ദ്രന്റെ റിമാന്റ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടിയത്. മഞ്ചേശ്വരത്തും കാസർകോട്ടും സുരേന്ദ്രനെ കയറ്റാതിരിക്കാനാണ് ശ്രമം. മഞ്ചേശ്വരത്ത് സുരേദ്രൻ ചെന്നാൽ അത് സഹതാപ തരംഗത്തിന് കാരണമാകുമോ എന്ന് സി പി എം സംശയിക്കുന്നു.
കർശന ഉപാദികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതിൽ പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. ചിത്തിര ആട്ട വിശേഷദിവസം ശബരിമലയിൽ സ്ത്രീയെ തടഞ്ഞ സംഭവത്തിലാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്.
സുരേന്ദ്രന് ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് കോടതിയിൽ ശക്തമായി വാദിച്ചെങ്കിലും അതെല്ലാം കോടതി തള്ളുകയായിരുന്നു. 21 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് സുരേന്ദ്രൻ മോചിതനാകുന്നത്.
https://www.facebook.com/Malayalivartha

























