നവകേരളം പറക്കും കണ്ണൂരിന്റെ ചിറകിൽ എന്ന കിയാൽ പരസ്യം കേരളത്തിൽ അലയടിക്കുകയാണ്.അത്യാധുനിക സൗകര്യങ്ങൾ എല്ലാം ഒരുക്കികഴിഞ്ഞു. സാധാരണ എയർപോർട്ട് പ്രവർത്തനം തുടങ്ങി പൂർണ തോതിലാകണമെങ്കിൽ കുറഞ്ഞത് രണ്ടു വർഷമെങ്കിലുമെടുക്കും. എന്നാൽ, കണ്ണൂരിൽ എല്ലാ സൗകര്യങ്ങളും ആദ്യഘട്ടത്തിൽതന്നെ അനുവദിച്ചുമറ്റന്നാൾ, അതായത് ഡിസംബർ 9 ന് ഉദ്ഘാടനത്തിന് തയാറെടുത്തു കഴിഞ്ഞ കണ്ണൂർ എയർപോർട്ടിൽ യാത്രക്കാർക്ക് എല്ലാ വിധ അത്യാധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ആർക്കും ഉണ്ടാകില്ലെന്നാണ് കിയാല്‍ ഉറപ്പു തരുന്നത് . അത്യാഹിതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ , (ഒന്നും സംഭവിക്കാതിരിക്കട്ടെ) ഇതെല്ലാം നൂറു ശതമാനം സത്യവുമാണ്. അത്യാധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഓട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം കിയാൽ മറന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത . വിമാനത്താവളം നിൽക്കുന്ന കെട്ടിടത്തിന് പെർമിഷൻ വാങ്ങാനും നമ്പർ ഇടാനും കിയാൽ മറന്നത്രെ. സർക്കാർ പ്രോജക്റ്റ് ആയതിനാൽ കെട്ടിടം പണി തുടങ്ങിയതിനുശേഷം പ്രൊജക്റ്റ് പൂർത്തിയാകുന്നതിനു മുൻപ് നികുതി അടച്ചു നിയമവിധേയമാക്കിയാൽ മതി. പക്ഷെ കിയാൽ ഇത് മറന്നു പോയി എന്നാണ് ഇപ്പോൾ അറിയുന്നത്. റവന്യു നികുതി അടക്കാനുള്ള നീക്കങ്ങളും നടന്നിട്ടില്ലത്രെ. . ബിൽഡിങ് നമ്പർ ഉണ്ടെങ്കിലേ ഇൻഷുറൻസ് പരിരക്ഷ കിട്ടുകയുള്ളു . ഇതിനായുള്ള നീക്കങ്ങളൊന്നും കിയാൽ ഇതുവരെ ചെയ്തിട്ടില്ലത്രെ. മൂന്ന് കമ്പനികളാണ് ആദ്യം സര്‍വീസ് നടത്തുന്നത്. എയര്‍ ഇന്ത്യ എക്‌സപ്രസ്, ഇന്‍ഡിഗോ, ഗോ എയര്‍ എന്നിവയാണ് ആദ്യഘട്ട സര്‍വീസ് നടത്തുന്നത് കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമാകുന്നതോടെ വടക്കേ മലബാറിന്റെ മുഖച്ഛായ തന്നെ മാറും എന്നുറപ്പാണ് . ഇതുവരെ കാണാത്ത പുതിയ വികസനക്കുതിപ്പിന് കണ്ണൂർ വേദിയാകും. കൈത്തറി പോലുള്ള കണ്ണൂരിന്റെ പരമ്പരാഗത വ്യവസായ മേഖലയ്ക്ക് പുത്തൻ ഉണർവുണ്ടാകും. വടക്കേ മലബാറിന്റെ ഇനിയും ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിക്കാത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കാൻ വിമാനത്താവളത്തിന്റെ സാന്നിദ്ധ്യം സഹായകമാകും. യാത്രക്കാർക്ക് സാധാരണ വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധനയുടെ പേരിൽ ഉണ്ടാകാറുള്ള സമയനഷ്ടം കണ്ണൂരിൽ ഉണ്ടാകില്ലെന്ന് കിയാൽ ഉറപ്പ് തരുന്നു. സെൽഫ് ബാഗേജ് ട്രോപ്പ്, ഇൻലൈൻ എക്‌സ്റേ സെൽഫ് ചെക്കിംഗ് മെഷീൻ, ആറ് ഏയ്റോ ബ്രിഡ്ജുകൾ എന്നിവ ഇതിന് സഹായകമാകും. 24 ചെക്ക് ഇൻ കൗണ്ടറുകളും ഉദ്ഘാടന ദിവസം പ്രവർത്തനക്ഷമമാകും. യാത്രക്കാർക്ക് വിശ്രമമുറികൾ വിമാനത്താവളം ടെർമിനലിൽതന്നെ ലഭ്യമാകുന്നതിനാൽ അത്യാവശ്യ കാര്യങ്ങൾക്ക് ഹോട്ടലിനെ ആശ്രയിക്കേണ്ടി വരില്ല. മണിക്കൂറിൽ 2000പേരെ ഉൾക്കൊള്ളാവുന്ന ടെർമിനൽ കോംപ്ളക്സാണ് കണ്ണൂരിലുള്ളത്. കോഫി ഷോപ്പ്, ഡ്യൂട്ടി ഫ്രീ ഷോപ്പ് എന്നിവയുടെ പ്രവർത്തനം ഉടൻ തുടങ്ങുംഅത്യാധുനിക രീതിയിലുള്ള സംവിധാനമാണ് കാർഗോ ഹാൻഡ്‌ലിംഗിനായി ഏർപ്പെടുത്തിയത്. എയർപോർട്ട് മെയിന്റനൻസ്, ക്‌ളീനിംഗ് തുടങ്ങിയ ജോലികൾ ജി.എം.ആർ എയ്റോ ടെക് കമ്പനിക്കാണ് നൽകിയിരിക്കുന്നത്. 300 ടാക്‌സികൾക്ക് പാർക്ക് ചെയ്യാൻ കഴിയുന്ന ടാക്‌സി ബേ പൂർണമായും പ്രവർത്തനക്ഷമമായി. ഇതിനിടയിൽ കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടി, വി.എസ് അച്യുതാനന്ദന്‍ എന്നിവരെ ക്ഷണിക്കാനും വിട്ടുപോയി. ഇതിൽ പ്രതിഷേധിച്ച് യു ഡി എഫ് ഉൽഘാടനച്ചടങ്ങിൽ പങ്കെടുക്കില്ലെന്നും അറിയുന്നു. ഏറെ ഒരുക്കങ്ങൾ നടത്തിയെങ്കിലും അതിനിടയിൽ ബിൽഡിങ് നമ്പർ ഉൾപ്പടെയുള്ള ഒരിക്കലും മറന്നുപോകാൻ പാടില്ലാത്ത കാര്യങ്ങൾ പലതും കിയാൽ വിട്ടുപോയതാണ് ഇതിനെല്ലാം കാരണം.