പ്രണയം കടുത്തപ്പോൾ വീട്ടുക്കാർ വില്ലന്മാരായി; പെൺകുട്ടിയെ മംഗളൂരുവിലേക്ക് കടത്തുന്നതിനിടെ ട്രെയിനിൽ ബാത്റൂമിലേയ്ക്കാണെന്ന് പറഞ്ഞു കാമുകനൊപ്പം മുങ്ങി; അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയെങ്കിലും പെൺകുട്ടിയുടെയും യുവാവിന്റെയും പൊടി പോലും കണ്ടെത്തനാകാതെ വീട്ടുകാർ... തലശ്ശേരിയിൽ സംഭവിച്ചത്...

ഒരു യുവാവുമായി അടുപ്പത്തിലായ മകളെയും കൂട്ടി മംഗലാപുരത്തുള്ള അനുജത്തിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു ശുഭ. തലശ്ശേരി സ്‌റ്റേഷനില്‍ ഇറങ്ങിയ പെണ്‍കുട്ടി യുവാവിനൊപ്പം പോയതായി വിവരം ലഭിച്ചിട്ടുണ്ട്. ശുഭയുടെ പരാതി പ്രകാരം തലശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം സന്ധ്യ യുവാവിനൊപ്പമുണ്ടെന്ന് വിവരം ലഭിച്ചതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപായച്ചങ്ങല വലിച്ച് ആറ് മിനുട്ടോളം ട്രെയിന്‍ കൊടുവള്ളി റെയില്‍വേ ഗേറ്റില്‍ നിര്‍ത്തിയിട്ടതിനാല്‍ പുലര്‍ച്ചെ ദേശീയ പാതയിലും മമ്ബറം റോഡിലും ഗതാഗതക്കുരുക്കുണ്ടായി.
തലശ്ശേരി ട്രെയിന്‍ യാത്രയ്ക്കിടെ ബാത്ത് റൂമിലേക്ക് പോയ 19കാരിയാണ് അതുവഴി തന്നെ കാമുകനൊപ്പം കടന്നു കളഞ്ഞത്. ചെന്നൈ മംഗളുരു സൂപ്പര്‍ഫാസ്റ്റ് ട്രെയിനില്‍ വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരമണിയോടെ തലശ്ശേരി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും വണ്ടി വിട്ട ശേഷമാണ് സംഭവം. കോഴിക്കോട് മണ്ണൂരിലെ അത്തി പറമ്ബത്ത് വീട്ടില്‍ ശുഭയുടെ മകള്‍ സന്ധ്യ ബാബുരാജിനെ (19) ആണ് കാണാതാവുന്നത്.
എന്നാല്‍ ബാത്ത് റൂമിലേക്ക് പോയ മകളെ കുറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് പരിഭ്രാന്തയായ ശുഭ നീങ്ങിത്തുടങ്ങിയ ട്രെയിന്‍ അപായ ചങ്ങല വലിച്ചുനിര്‍ത്തുകയായിരുന്നു. വണ്ടി നിന്നതിന് പിന്നാലെ ശുഭ ട്രെയിനില്‍ നിന്ന് ഇറങ്ങി നിലവിളിച്ച് ഓടി. വണ്ടി നിന്ന ഉടനെ ഒരു സ്ത്രീ നിലവിളിച്ച് ഇറങ്ങിയോടുന്നത് ശ്രദ്ധയില്‍ പെട്ട ഗേറ്റ് കീപ്പര്‍ ഉടന്‍ തന്നെ തലശ്ശേരി റെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്ററെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ ആര്‍.പി.എഫ്. ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയ ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.
https://www.facebook.com/Malayalivartha

























