രഹ്ന ഫാത്തിമയെ ജയിലിലാക്കിയത് തുട കാണിച്ചുള്ള ഉടുപ്പിട്ടിട്ടാണെന്ന് അന്തരാഷ്ട്ര മാധ്യമമായ ബിബിസിയിൽ വ്യാജ വാർത്ത; ഭക്തരെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ പ്രതിഷേധവുമായി വിദേശ രാജ്യങ്ങളിൽ അയ്യപ്പ ഭക്തർ നിരത്തിലേയ്ക്ക്

ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് നിരവധി അയ്യപ്പ ഭക്തർ നിരത്തുകളിലിറങ്ങിയിരുന്നു. എന്നാൽ ശബരിമല വിഷയത്തിൽ തെറ്റായ ധാരണ നൽകി അന്തർദേശിയ മാധ്യമങ്ങൾ നൽകിയ റിപ്പോർട്ടുകൾക്കെതിരെ പ്രതിഷേധവുമായി യുകെയിലും യു എസിലും ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ അയ്യപ്പ ഭക്തർ രംഗത്തെത്തിയിരിക്കുകയാണ്.
ശബരിമല പ്രശ്നവുമായി ബന്ധപ്പെട്ട അറസ്റ്റിലായ രഹ്നാ ഫാത്തിമയുടെ അറസ്റ്റുമായി ബന്ധപ്പെട്ട വാർത്ത ബിബിസി കൊടുത്തിരുന്നു. രഹ്ന ഫാത്തിമയെ ജയിലിലാക്കിയത് തുട കാണിച്ചുള്ള ഉടുപ്പിട്ടിട്ടാണെന്നുള്ള രീതിയിലാണെന്ന വ്യാജ വാര്‍ത്തയാണ് ബിബിസി നല്‍കിയത്. എന്നാല്‍ രഹ്ന ഫാത്തിമ ശബരിമലയിലെ അയ്യപ്പ ഭക്തന്മാരെയും അയ്യപ്പനെ തന്നെയും അവഹേളിച്ചു പോസ്റ്റിട്ടതിനോ മത വികാരം വ്രണപ്പെടുത്തിയതിനോ അറസ്റ്റിലായി എന്ന യാതൊരു സൂചനയും വാര്‍ത്തയില്‍ നല്‍കിയതുമില്ല. ഇതോടെയാണ് ശബരിമല വിഷയം യുകെയിൽ സജീവ ചർച്ചകൾക്ക് വഴിവച്ചത്.
എന്നാൽ ഇതോടെ ശബരിമല വിഷയം ലോക ശ്രദ്ധ നേടുവാൻ കൂടുതൽ സാധ്യത തെളിയുകയാണ്. ഇതിന്റെ ഭാഗമായാണ് ബ്രിട്ടനും അമേരിക്കയും കാനഡയും അടക്കമുള്ള നിർണായക ഇന്ത്യൻ സമൂഹത്തിന്റെ പിന്തുണ തേടിയുള്ള പ്രക്ഷോഭങ്ങൾ സജീവമാകുന്നത്.
ബ്രിട്ടനിൽ വടക്കേ ഇന്ത്യൻ സമൂഹം നേതൃത്വം ഏറ്റെടുക്കുന്ന പ്രക്ഷോഭത്തിന്റെ ആദ്യ ഘട്ടം അടുത്ത ശനിയാഴ്ച (ഡിസംബർ 15 ) പാർലമെന്റ് സ്‌ക്വയറിൽ നടക്കുകയാണ്. ശബരിമല വിഷയത്തിൽ ഹിന്ദു സമൂഹത്തെ ഒന്നാകെ അവഹേളിക്കും വിധം വാർത്തകൾ നൽകിയ ബിബിസി അടക്കമുള്ള മാധ്യമങ്ങളുടെ കൺമുന്നിൽ തന്നെ വിഷയം എത്തിക്കുക എന്ന ലക്ഷ്യവും ഈ നീക്കത്തിന്റെ പിന്നിലുണ്ട്.
ശബരിമല വിഷയത്തിൽ ഒരു വിദേശ രാജ്യത്തു നടന്നതിൽ ഏറ്റവും ശക്തമായ പ്രക്ഷോഭ പരിപാടിയായി ലണ്ടൻ പ്രതിഷേധം മാറ്റാൻ ഉള്ള തയ്യാറെടുപ്പുകളാണ് നടന്നു വരുന്നത്. ഈസ്റ്റ് ഹാം, ക്രോയ്‌ഡോൺ ഹിന്ദു സമാജങ്ങൾ, സട്ടൻ സദ്ഗമയ, കേരള ഹിന്ദു നാഷണൽ കൗൺസിൽ എന്നിവയുടെ സജീവ സാന്നിധ്യം ഉണ്ടാകുമെന്നു നേതൃത്വം വഹിക്കുന്ന എ പി രാധാകൃഷ്ണൻ, സുഭാഷ് ശശിധരൻ, സുനിൽ സോമൻ, ഗോപകുമാർ മാഞ്ചസ്റ്റർ എന്നിവർ അറിയിച്ചു.
https://www.facebook.com/Malayalivartha

























