സുരേന്ദ്രൻ പുറത്ത് വരുന്നത് വർദ്ധിതവീര്യത്തോടെ; സർക്കാർ ചെയ്തത് നിയമലംഘനങ്ങളുടെ ഘോഷയാത്ര; നിയമത്തിന്റെ ബാലപാഠം അറിയാവുന്ന ആരും സുരേന്ദ്രന്‍റെ കേസിൽ ബിജെപി നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് പറയില്ലന്ന് ശ്രീധരൻ പിള്ള

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ വർദ്ധിതവീര്യത്തോടെയാണ് ജയിലിന് പുറത്ത് വരുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള. കെ സുരേന്ദ്രനെ ജയിലിലിട്ടതിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സർക്കാർ ചെയ്തത് നിയമലംഘനങ്ങളുടെ ഘോഷയാത്രയെന്നും അദ്ദേഹം ആരോപിച്ചു.
നിയമത്തിന്റെ ബാലപാഠം അറിയാവുന്ന ആരും സുരേന്ദ്രന്‍റെ കേസിൽ ബിജെപി നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് പറയില്ല. ബിജെപിയിൽ ഗ്രൂപ്പ് വഴക്കില്ല. അങ്ങനെയുള്ള പ്രചാരണങ്ങള്‍ മാധ്യമസൃഷ്ടി മാത്രമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ശബരിമല വിഷയം സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് മാറ്റിയ സംസ്ഥാന പ്രസിഡന്‍റിന്‍റെ നടപടിക്കെതിരെ ബിജെപിയില്‍ രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ആര്‍ എസ് എസ് കേന്ദ്ര നേതൃത്വം പദ്ധതിയിട്ട സമരം ചര്‍ച്ച ചെയ്യാതെയാണ് ശബരിമലയില്‍ നിന്നും സെക്രട്ടേറിയേറ്റ് നടയിലേക്ക് മാറ്റിയതെന്നും ആത്മാഭിമാനമുള്ള ഒരു ബിജെപി പ്രവര്‍ത്തകനും ഇത് അംഗീകരിക്കില്ലെന്നും നേരത്തെ വി. മുരളീധരന്‍ ആരോപിച്ചിരുന്നു. മാത്രമല്ല, കെ.സിരേന്ദ്രന്‍റെ അറസ്റ്റിനെതിരെ അഭിഭാഷകന്‍ കൂടിയായ ശ്രീധരന്‍പിള്ള വേണ്ടത്ര ഗൗരവമായി എടുത്തില്ലെന്നും കെ സുരേന്ദ്രനെ ജാമ്യത്തിലിറക്കാന്‍ സംസ്ഥാന പ്രസിഡന്‍റ് കാര്യമായൊന്നും ചെയ്തില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.
കെ.സുരേന്ദ്രന് ഹൈക്കോടതി കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതിൽ പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. ചിത്തിര ആട്ട വിശേഷദിവസം ശബരിമലയിൽ സ്ത്രീയെ തടഞ്ഞ സംഭവത്തിലാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. സുരേന്ദ്രന് ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് കോടതിയിൽ ശക്തമായി വാദിച്ചെങ്കിലും അതെല്ലാം കോടതി തള്ളുകയായിരുന്നു. 21 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് സുരേന്ദ്രൻ മോചിതനാകുന്നത്. പത്തനംതിട്ടയിൽ പ്രവേശിക്കാൻ പാടില്ലെന്ന ഉത്തരവിനൊപ്പം രണ്ട് പേരുടെ ആൾ ജാമ്യവും രണ്ട് ലക്ഷം രൂപയുടെ ബോണ്ടും, പാസ്‌പോർട്ടും സുരേന്ദ്രൻ കെട്ടിവയ്‌ക്കണമെന്ന് കോടതി കൂട്ടിച്ചേർത്തു.
സുരേന്ദ്രന് ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് കോടതിയിൽ ശക്തമായി വാദിച്ചെങ്കിലും അതെല്ലാം കോടതി തള്ളുകയായിരുന്നു. 21 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് സുരേന്ദ്രൻ മോചിതനാകുന്നത്. പത്തനംതിട്ടയിൽ പ്രവേശിക്കാൻ പാടില്ലെന്ന ഉത്തരവിനൊപ്പം രണ്ട് പേരുടെ ആൾ ജാമ്യവും രണ്ട് ലക്ഷം രൂപയുടെ ബോണ്ടും, പാസ്‌പോർട്ടും സുരേന്ദ്രൻ കെട്ടിവയ്‌ക്കണമെന്ന് കോടതി കൂട്ടിച്ചേർത്തു.
ശബരിമലയിൽ എത്തുന്ന തീർഥാടകരായ സ്ത്രീകളുടെ പ്രായം പരിശോധിക്കാൻ കെ.സുരേന്ദ്രന് ആര് അധികാരം നൽകിയെന്ന് ഹൈക്കോടതി ഇന്നലെ ചോദിച്ചിരുന്നു. പ്രതി എന്തിനാണ് ശബരിമലയിൽ പോയതെന്ന് കോടതി ചോദിച്ചു. തന്റെ ഭരണഘടനാ അവകാശം ലംഘിക്കപ്പെട്ടു എന്ന് പ്രതി പറയുമ്പോൾ സമരക്കാർ തടഞ്ഞ തീർഥാടകയ്ക്കും ഭരണഘടനാ അവകാശമുണ്ടെന്ന് കോടതി ഓർമിപ്പിച്ചിരുന്നു.
ശബരിമലയിലും മറ്റിടങ്ങളിലും അക്രമത്തിന് ആഹ്വാനം ചെയ്യുകയും ശബരിമലയിലെത്തിയ തീർഥാടകയെ തടയാൻ പ്രതി ഗൂഢാലോചന നടത്തിയെന്ന് പ്രോസിക്യൂഷൻ ബോധിപ്പിച്ചു. ഫേസ്ബുക്ക് പോസ്റ്റുകൾ ഇതിനു തെളിവാണെന്നു വാദിച്ച പ്രോസിക്യൂഷൻ സുരേന്ദ്രന്റെ ഫേസ്ബുക്ക് വിശദാംശങ്ങൾ കോടതിക്കു കൈമാറി. ലളിതയെ ആക്രമിച്ച കേസിൽ മുഖ്യപ്രതിയുമായിട്ടാണ് സുരേന്ദ്രൻ ഫേസ്ബുക്കിൽ ബന്ധപ്പെട്ടത്. ശബരിമലയിൽ എ.ഡി.ജി.പിയായി വത്സൻ തില്ലങ്കേരിയും ഐ.ജിയായി സുരേന്ദ്രൻജിയും ചുമതലയേറ്റിട്ടുണ്ടെന്ന് ഫേസ്ബുക്കിൽ പരാമർശമുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
സുപ്രീം കോടതി വിധി നടപ്പാക്കാതിരിക്കാൻ ആൾക്കൂട്ട അതിക്രമത്തിന് സുരേന്ദ്രൻ നേതൃത്വം നൽകി. രാഷ്ട്രീയ അജണ്ട നടപ്പാക്കലായിരുന്നു ലക്ഷ്യം. സംഘർഷത്തിന് നേതൃത്വം നൽകാൻ നേതാക്കൾക്ക് ചുമതല നൽകി സർക്കുലർ പുറപ്പെടുവിച്ചു എന്നും മറ്റിടങ്ങളിൽ അതിക്രമത്തിന് പ്രേരിപ്പിച്ചു എന്നും നിയമം കയ്യിലെടുത്തു എന്നും സുരേന്ദ്രനെതിരെ എട്ട് കേസുകൾ ഉണ്ടെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചിരുന്നു. തുടർന്ന് ഹൈക്കോടതി വിധി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ജയിൽ മോചിതനായി എത്തുന്ന സുരേന്ദ്രന് ബി.ജെ.പി സ്വീകരണം ഒരുക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























