സുരേന്ദ്രന്റെ ജാതകം മാറ്റി ജയിൽ വാസം; ഇരുമുടിക്കെട്ടുമായി ശബരിമലയ്ക്ക് കയറാനെത്തിയ സുരേന്ദ്രൻ എത്തപ്പെട്ടത് സെൻട്രൽ ജയിലിൽ; 21 ദിവസത്തെ ജയിൽ വാസത്തിന് ശേഷം സുരേന്ദ്രൻ പുറത്തിറങ്ങുന്നത് എതിരാളികളില്ലാത്ത നേതാവായി

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ജയിൽ മോചിതനായി. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നാണ് സുരേന്ദ്രൻ മോചിതനായത്. കഴിഞ്ഞ ദിവസം ഹൈക്കോടതി വിധി വന്നെങ്കിലും വിധിപ്പകർപ്പ് എത്തിക്കാൻ വൈകിയതോടെയാണ് സുരേന്ദ്രന് ജയിൽ മോചനം ഇന്നലെ സാധ്യമാകാതിരുന്നത്. ജയിൽ മോചിതനായ സുരേന്ദ്രനെ വൻ സ്വീകരണമാണ് ഭക്തജനങ്ങളും അണികളും ചേർന്ന് നൽകിയത്. പുഷ്‌പവൃഷ്‌ടി നടത്തി രാജകീയ സ്വീകരണമാണ് നൽകിയത്. ശരണം വിളികളാൽ മുഖരിതമായി ജയിൽ പരിസരം മാറിയത് എല്ലാവരിലും കൗതുകം ഉളവാക്കി. അണികളുടെ സ്നേഹം കണ്ടതോടെ സുരേന്ദ്രന്റെ കണ്ണും നിറഞ്ഞു. ഇരുപത്ത് ഒന്ന് ദിവസത്തെ ഏകാന്തതയ്ക്ക് ഇങ്ങനൊരു അവസാനം സുരേന്ദ്രൻ പ്രതീക്ഷിച്ചിരുന്നില്ല. അണികളുടെ ആവേശത്തിൽ സുരേന്ദ്രന് വാക്കുകൾ ഇടറി. വൻ സ്വീകരണം ഏറ്റുവാങ്ങിയ സുരേന്ദ്രനെ എതിരേറ്റ് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ബിജെപി പ്രവര്‍ത്തകര്‍ സുരേന്ദ്രനെ പഴവങ്ങാടി ഗണപതി കോവിലിലേയ്ക്കാണ് ആനയിക്കുന്നത്.
തീർത്ഥാടകയെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയ കേസിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ജയിൽ മോചിതനായി. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നാണ് സുരേന്ദ്രൻ മോചിതനായത്. കഴിഞ്ഞ ദിവസം ഹൈക്കോടതി വിധി വന്നെങ്കിലും വിധിപ്പകർപ്പ് എത്തിക്കാൻ വൈകിയതോടെയാണ് സുരേന്ദ്രന് ജയിൽ മോചനം ഇന്നലെ സാധ്യമാകാതിരുന്നത്. ജയിൽ മോചിതനായ സുരേന്ദ്രനെ വൻ സ്വീകരണമാണ് ഭക്തജനങ്ങളും അണികളും ചേർന്ന് നൽകിയത്. പുഷ്‌പവൃഷ്‌ടി നടത്തി രാജകീയ സ്വീകരണമാണ് നൽകിയത്. ശരണം വിളികളാൽ മുഖരിതമായി ജയിൽ പരിസരം മാറിയത് എല്ലാവരിലും കൗതുകം ഉളവാക്കി. അണികളുടെ സ്നേഹം കണ്ടതോടെ സുരേന്ദ്രന്റെ കണ്ണും നിറഞ്ഞു. ഇരുപത് ദിവസത്തെ ഏകാന്തതയ്ക്ക് ഇങ്ങനൊരു അവസാനം സുരേന്ദ്രൻ പ്രതീക്ഷിച്ചിരുന്നില്ല. അണികളുടെ ആവേശത്തിൽ സുരേന്ദ്രന് വാക്കുകൾ ഇടറി. വൻ സ്വീകരണം ഏറ്റുവാങ്ങിയ സുരേന്ദ്രനെ എതിരേറ്റ് പഴവങ്ങാടി ഗണപതി കോവിലിലേയ്ക്കാണ് ആനയിക്കുന്നത്.
20 ദിവസത്തിനുശേഷമാണ് സുരേന്ദ്രന് ജാമ്യം ലഭിക്കുന്നത്. ഇന്നലെ വൈകീട്ടോടെ റാന്നി കോടതിയിൽ പൂർത്തികരിച്ചെങ്കിലും ജാമ്യ ഉത്തരവ് തിരുവനന്തപുരത്തെത്തിയപ്പോള്‍ ഏഴു മണി കഴിഞ്ഞതിനാൽ സുരേന്ദ്രന് പുറത്തിറങ്ങാനായില്ല. തുടർന്നായിരുന്നു ഇന്ന് പത്തരയ്ക്ക് സുരേന്ദ്രന് ജയിലില്‍ നിന്ന് ഇറങ്ങിയത്.ഇക്കാലയളവിൽ സുരേന്ദ്രന്‍റെ അറസറ്റ് ബിജെപിയില്‍ വലിയ ചേരിതിരിവിനും കാരണമായി. അറസ്റ്റിനെതിരെ പാര്‍ട്ടി ശക്തമായി പ്രതികരിച്ചില്ലെന്നായിരുന്നു വി.മുരളീധരന്‍ അടക്കമുളളവരുടെ വിമര്‍ശനം. ഇക്കാരണത്താൽ തന്നെ ജയില്‍മോചിതനായെത്തുന്ന സുരേന്ദ്രന് വിവിധ ജില്ലകളില്‍ സ്വീകരണം നല്‍കാനും പാര്‍ട്ടിയില്‍ ആലോചനയുണ്ട്.
അതിനിടെ കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കണമെന്ന ആവശ്യവുമായി മുരളീധരപക്ഷം വന്നതും ഏറെ ചര്‍ച്ചയായി. ആര്‍എസ്എസ് അനുകൂല നിലപാടിന്റെ കൂടി പശ്ചാത്തലത്തില്‍ ദേശീയ നേതൃത്വത്തെ സമീപിക്കാനാണ് ഇവരുടെ നീക്കം. അമിത്ഷായെ നേരില്‍ കണ്ട് നേതാക്കള്‍ കേരളത്തിലെ സാഹചര്യം അറിയിക്കും. ശ്രീധരന്‍പിള്ളയുടെ വ്യക്തതയില്ലാത്ത നിലപാടുകള്‍ ശബരിമല സമരത്തെ പിന്നോട്ടടിപ്പിച്ചെന്ന വിലയിരുത്തല്‍ ദേശീയ നേതൃത്വത്തിനുമുണ്ടെന്നാണ് സൂചന. ഈ വീഴ്ച്ച സുരേന്ദ്രന് അനുകൂലമാക്കുകയാണ് മുരളീധരപക്ഷത്തിന്റെ ലക്ഷ്യം.
കുമ്മനം രാജശേഖരന്‍ സ്ഥാനമൊഴിഞ്ഞ ഘട്ടത്തില്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ശക്തമായി പരിഗണിക്കപ്പെട്ട നേതാവായിരുന്നു കെ.സുരേന്ദ്രന്‍. എന്നാല്‍ അന്ന് ആര്‍എസ്എസ് ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയതോടെ സുരേന്ദ്രന്റെ സാധ്യതകള്‍ മങ്ങി. എന്നാല്‍ ഇപ്പോള്‍ ശബരിമല അവസരമാക്കണമെന്ന ദേശീയ അധ്യക്ഷന്റെ ആഹ്വാനം ഏറ്റെടുക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുരളീധരപക്ഷത്തിന്റെ നീക്കം. അനഭിമതനായിരുന്ന സുരേന്ദ്രനോട് ശബരിമല വിഷയത്തിലെ ഇടപെടലോടെ ആര്‍എസ്എസിന്റെ സമീപനവും മാറിയിട്ടുണ്ട്. ആര്‍എസ്എസ് നേതാക്കള്‍ ജയിലിലെത്തി സുരേന്ദ്രന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് ഇതിന്റെ സൂചനയായാണ് മുരളീധരപക്ഷം വിലയിരുത്തുന്നത്.
അതേ സമയം ശബരിമല വിഷയത്തില്‍ സുരേന്ദ്രന് കിട്ടുന്ന പ്രാധാന്യം ശ്രീധരന്‍പിള്ളയേയും കൃഷ്ണദാസ് പക്ഷത്തേയും അലോസരപ്പെടുത്തുന്നുണ്ട്. ഇതിന് ബദലായാണ് കൃഷ്ണദാസ് പക്ഷക്കാരനായ എഎന്‍ രാധാകൃഷ്ണനെ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരമിരുത്തിയതെന്നാണ് സൂചന. ഉന്നയിച്ച ആവശ്യങ്ങളില്‍ 15വരെ തീരുമാനമുണ്ടായില്ലെകില്‍ സമരം ശക്തിപ്പെടുത്താനാണ് തീരുമാനമെന്ന് നേതൃത്വം പറയുമ്പോഴും അടുത്തഘട്ടം എങ്ങനെ മുന്‍പോട്ട് കൊണ്ടുപോകണമെന്നതില്‍ ധാരണയായിട്ടില്ല. മുരളീധരപക്ഷം സമരത്തോട് സഹകരിക്കുന്നുമില്ലെന്ന ആരോപണവുമുണ്ട്.
അതേസമയം വര്‍ദ്ധിത വീര്യത്തോടെയാണ് കെ.സുരേന്ദ്രന്‍ ജയിലിന് പുറത്ത് വരുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. സുരേന്ദ്രനെ ജയിലിലിട്ടതില്‍ നിയമ നടപടികളുമായി മുന്നോട്ടുപോകും. സര്‍ക്കാര്‍ ചെയ്തത് നിയമലംഘനങ്ങളുടെ ഘോഷയാത്രയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. നിയമത്തിന്റെ ബാലപാഠം അറിയാവുന്ന ആരും സുരേന്ദ്രന്റ കേസില്‍ ബിജെപി നേതൃത്യത്തിന് വീഴ്ച്ചപറ്റിയെന്ന് പറയില്ല. ബിജെപിയില്‍ ഗ്രൂപ്പ് വഴക്കില്ല. അങ്ങനെയുള്ള പ്രചാരണങ്ങള്‍ മാധ്യമസൃഷ്ടി മാത്രമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
https://www.facebook.com/Malayalivartha

























