മക്കളില്ലാതെ ഭൂമിയിൽ വെന്തുനീറി ജീവിച്ചു മരിച്ചവരുടെ മോക്ഷത്തിനായി നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരപൂർവ്വ പൂജ

ഭാരതത്തിൽ തന്നെ വളരെ അപൂർവ്വമായി ആചരിച്ചു വരുന്ന അപൂർവ്വ വനഭോജന പൂജ നൂറ്റിത്തൊണ്ണൂറ്റിനാല് വര്‍ഷക്കാലമായി തുടര്‍ച്ചയായി കേരളത്തിൽ നടത്തി വരുന്നു. ഞായറാഴ്ച തുടക്കം കുറിക്കും. പാറശ്ശാല ദളവാപുരം ഗ്രാമത്തില്‍ മാത്രമാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ആചാരം തുടര്‍ച്ചയായി
കേരളത്തില്‍ നടത്തിവരുന്നത്. മക്കളില്ലാതെ മരിച്ചവരുടെ മോക്ഷത്തിനായാണ്ദളവാപുരം ഗ്രാമത്തില്‍ ഈ നടത്തിവരുന്നത്.
വൃശ്ചികമാസത്തിലെ അവസാന തിങ്കളാഴ്ചയ്ക്കുമുന്‍പുള്ള ഞായറാഴ്ചയാണ് വനഭോജനം എന്ന ധാത്രിമാധവ പൂജ നടത്തിവരുന്നത്. വിഷ്ണുസങ്കല്പത്തില്‍ നെല്ലിമരച്ചുവട്ടിലാണ് നാലുദിവസത്തോളം നീളുന്ന വനഭോജന പൂജകള്‍ക്ക് തുടക്കം കുറിക്കുന്നത്. മണ്ണിലും മരത്തിലും കല്ലിലും ദൈവത്തെക്കണ്ട് പ്രകൃതിയെ ആരാധിക്കുന്ന ഭാരതീയ രീതിയുടെ തുടര്‍ച്ചയാണ് വനഭോജനപൂജ.
ക്ഷേത്രപ്രവേശന വിളംബരത്തിനു മുന്‍പ് പാറശ്ശാല മഹാദേവര്‍ ക്ഷേത്രത്തിലായിരുന്നു ആദ്യം വനഭോജനപൂജകള്‍ നടത്തിയിരുന്നത്.
ഇപ്പോള്‍ ദളവാപുരം ഗ്രാമത്തിലെ സമുദായ ക്ഷേത്രത്തിലാണ് പൂജകള്‍ നടക്കുന്നത്. രണ്ടാംദിവസം പാറശ്ശാല മഹാദേവര്‍ ക്ഷേത്രത്തില്‍ രുദ്രമന്ത്രത്തോടെ അഭിഷേകവും സോമവാര ചിറപ്പും നടക്കും.
ചൊവ്വാഴ്ച ഗ്രാമത്തിലെ രാജരാജേശ്വരി ക്ഷേത്രത്തില്‍ ലളിതാസഹസ്രനാമാര്‍ച്ചനയും കുംഭാഭിഷേകവും നടക്കും. ബുധനാഴ്ച ശാസ്താപ്രീതിയോടെയുള്ള പ്രത്യേക പൂജകളോടെ വനഭോജന ചടങ്ങുകള്‍ പൂര്‍ത്തിയാകും.
ഇതില്‍ പങ്കെടുക്കുവാനായി പാറശ്ശാല ഗ്രാമവുമായി ബന്ധമുള്ള ഇവിടെ വേരുകളുള്ള ബ്രാഹ്മണസമുദായത്തില്‍പ്പെട്ടവര്‍ ദളവാപുരം ഗ്രാമത്തില്‍ എത്തിച്ചേരും. ആയിരക്കണക്കിന് ബ്രാഹ്മണര്‍ക്ക് അന്നദാനവും നടത്തും.
മഹാഭാരതകഥയിലെ ഒരു മുഹൂര്‍ത്തവുമായി ബന്ധപ്പെട്ട ഐതിഹ്യവുമായി സംബന്ധിച്ചാണ് വനഭോജന ചടങ്ങുകള്‍ നടത്തി വരുന്നത്.
https://www.facebook.com/Malayalivartha






















