കല്യാണ പടംപ്പിടിത്തത്തിനിടെ ലൈറ്റ് മാന്റെ വീക്നസ്സ് പുറത്തായി... വരന്റെ റൂമിൽ നിന്നും അടിച്ച്മാറ്റിയത് ലക്ഷങ്ങൾ; ആഡംബരജീവിതം ലക്ഷ്യം വച്ചപ്പോൾ മുഖമൂടി അഴിഞ്ഞു വീണു; സംഭവം കാഞ്ഞങ്ങാട്

കല്ല്യാണ വീട്ടില്‍ നിന്ന് രണ്ടരലക്ഷം രൂപ കവര്‍ന്ന വീഡിയോഗ്രാഫറുടെ സഹായി അറസ്റ്റില്‍. കല്ല്യാണ ദിവസം രാവിലെ എല്ലാവരും വരനെ അനുഗ്രഹിക്കുന്നതിനിടെ, മുകളിലത്തെ നിലയില്‍ കയറി ഷെല്‍ഫില്‍ സൂക്ഷിച്ച രണ്ടരലക്ഷം രൂപ കവര്‍ന്ന കേസിലാണ് വീഡിയോഗ്രാഫറുടെ സഹായിയെ അറസ്റ്റുചെയ്തത്. കാഞ്ഞങ്ങാട് മണലില്‍ അശ്വിന്‍ എന്ന 22 കാരനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞമാസം 24-ന് കാഞ്ഞങ്ങാട് കോട്ടച്ചേരി പുതിയവളപ്പിലെ കൃഷ്ണന്റെ വീട്ടില്‍ കല്യാണം പകര്‍ത്താന്‍ വന്നപ്പോഴായിരുന്നു സംഭവം. വരന്‍ ഷൈജുവിനെ മുറിയില്‍ വെച്ച് വീഡിയോ പകര്‍ത്തുന്നതിനിടയില്‍ അശ്വിന്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം തന്ത്രപരമായി മോഷ്ടിക്കുകയായിരുന്നു. വിവാഹദിവസം രാവിലെ എല്ലാവരും വരനെ അനുഗ്രഹിക്കുന്നതിനിടെ, മുകളിലത്തെ നിലയില്‍ കയറി ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന പണം എടുക്കുകയായിരുന്നു. ഷൈജുവിനെ മുറിയില്‍വച്ച് വീഡിയോ പകര്‍ത്തുമ്ബോള്‍ ലൈറ്റടിക്കുന്നതിനിടെ തന്നെ അശ്വിന്‍ പണം ശ്രദ്ധിച്ചിരുന്നു.
വരനെ അരിയിട്ടനുഗ്രഹിക്കുന്ന ചടങ്ങ് തുടങ്ങിയപ്പോള്‍ ബാത്ത്റൂമില്‍ പോകണമെന്ന് പറഞ്ഞ് പോകുകയും പണം എടുക്കുകയും അതിന് ശേഷം അലമാര പൂട്ടി താക്കോല്‍ സ്വയം സൂക്ഷിക്കുകയും പണം ഒരു കടലാസില്‍ പൊതിഞ്ഞ് സമീപത്ത് ഒരിടത്ത് കല്ലിനടിയില്‍ ഒളിപ്പിച്ച് വെയ്ക്കുകയും ചെയ്തു. കിട്ടിയ സമയം കൊണ്ട് മോഷണം നടത്തി പണവും മാറ്റിയ അശ്വിന്‍ അതിന് ശേഷം ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ തിരിച്ചു വന്ന് വീണ്ടും ലൈറ്റടിക്കുകയും പിന്നീട് കാണാതായ താക്കോലിനായി വീട്ടുകാര്‍ തെരച്ചില്‍ നടത്തുമ്ബോള്‍ ഒന്നും അറിയാത്തവനെ പോലെ കൂട്ടത്തില്‍ കൂടുകയും ചെയ്തിരുന്നു.
വിവാഹം കഴിഞ്ഞ് ഓഡിറ്റോറിയത്തില്‍ നിന്ന് വീട്ടിലെത്തിയ ഷൈജു അലമാര തുറന്ന് പണമെടുക്കാന്‍ നോക്കിയപ്പോള്‍ താക്കോല്‍ കണ്ടില്ല. മണിക്കൂറുകളോളം ശ്രമിച്ചിട്ടും താക്കോല്‍ കിട്ടാതായതോടെ ടെക്നീഷ്യനെ വിളിച്ച് ഷെല്‍ഫും അതിനകത്തെ ലോക്കറും തുറക്കുകയായിരുന്നു. പണം മോഷണം പോയെന്ന സംശയത്തില്‍ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലീസ് പലരെയും സംശയിക്കുകയും ചോദ്യം ചെയ്യുകയുമുണ്ടായി. ചോദ്യം ചെയ്യിലിനിടയില്‍ അശ്വിന്‍ ഇടയ്ക്ക് ടോയ് ലറ്റില്‍ പോയ കാര്യവും ക്യാമറാമാന്‍ പറഞ്ഞതായിരുന്നു വഴിത്തിരിവ്.
അശ്വിനെ നിരീക്ഷിച്ച പോലീസ് അയാളുടെ ആഡംബര ജീവിതം മനസ്സിലാക്കി. സഹോദരിയുടെ വിവാഹത്തിന് ഒന്നരപ്പവന്റെ മാലയും ഒരുപവന്റെ വളയും അശ്വിന്‍ സമ്മാനമായി നല്‍കിയിരുന്നു. വിവാഹത്തില്‍ പങ്കെടുത്ത തന്റെ 16 സുഹൃത്തുക്കള്‍ക്ക് ഒരേനിറത്തിലുള്ള മുണ്ടും ഷര്‍ട്ടും വാങ്ങിക്കൊടുത്തു. ചിട്ടിക്കുടിശ്ശികയായി 60,000 ഒരുമിച്ച് അടച്ചു തീര്‍ത്തതും 16,000 രൂപയുടെ മൊബൈല്‍ വാങ്ങിയതും കൂട്ടുകാരുമായി മൈസൂരില്‍ ടൂറ് പോയതുമെല്ലാം പോലീസ് മനസ്സിലാക്കി.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ അശ്വിന് എല്ലാം സമ്മതിക്കേണ്ടി വരികയായിരുന്നു. സ്വന്തമായി വീട്ടില്‍ വാഹനങ്ങള്‍ വരെയുള്ള അശ്വിന്റെ സാമ്ബത്തീക ഭദ്രത അറിവുള്ളതിനാലാണ് ആരും അശ്വിന്റെ പ്രവര്‍ത്തിയില്‍ സംശയിക്കാതിരുന്നത്.എസ്‌ഐ വിഷ്ണുപ്രസാദിന് പുറമെ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ സജീവന്‍, പിവി അജയന്‍, സതീശന്‍, കെ മഹേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha






















