മലബാറിന്റെ മനസറിഞ്ഞ് കോൺഗ്രസിന്റെ കണ്ണുതള്ളി; ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ജയ പാരാജയങ്ങൾ വിലയിരുത്തി കോൺഗ്രസ്സ്

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഓരോപാർട്ടികളും, ഓരോ മണ്ഡലത്തിലെയും തങ്ങളുടെ ജയ പാരാജയങ്ങൾ വിലയിരുത്തി തുടങ്ങി. കോൺഗ്രസ്സ് മലബാർ മേഖലയിൽ നടത്തിയ പരിശോധനയിൽ അമ്പരപ്പിക്കുന്ന ഫലമാണ് കണ്ടത്. സാമുദായ സംഘടനാ നേതാക്കളുടെ ജയ സാധ്യതകളായിരുന്നു അതിൽ പ്രധാനം. അങ്ങനെ വന്നാൽ സീറ്റുമോഹികളായ യുഡിഎഫുകാർ വലിയ പ്രശനം സൃഷ്ടിക്കും.
പാർലമന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയസാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്താനുള്ള സ്വകാര്യ ഏജൻസിയുടെ ഒന്നാംഘട്ട സർവേ കഴിഞ്ഞു. സർവേ കഴിഞ്ഞപ്പോൾ ഏറ്റവും നിർണായകമായി നിലനിൽക്കുന്നത് മലബാറിലെ സമുദായസന്തുലനം ആണ്. കാസർകോട്, കണ്ണൂർ, വടകര, വയനാട് മണ്ഡലങ്ങളിൽ സ്ഥാനാർഥിനിർണയത്തിൽ സമുദായ പരിഗണന തുടരണമെന്നാണ് സർവേക്കുശേഷം സ്വകാര്യ ഏജൻസി ശുപാർശ ചെയ്തിരിക്കുന്നത്. ഈ ശുപാർശ നടപ്പിലാക്കാനൊരുങ്ങുമ്പോൾ കോൺഗ്രസിന് മുന്നിൽ പ്രശ്നം സങ്കീർണമാകുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് സമുദായസന്തുലനം എന്ന വിഷയം എങ്ങനെ കൈകാര്യം ചെയ്യാമെന്ന മാർഗം തേടുകയാണ് പാർട്ടി. ഇതിനായി അവസാന സാധ്യതകൂടി പഠിക്കാൻ സ്വകാര്യ ഏജൻസിയെ നിയോഗിച്ചുവെന്നാണ് വിവരം.
കോഴിക്കോട്ട് സിറ്റിങ് എം.പി. എം.കെ. രാഘവനെ നിലനിർത്താനുള്ള സാധ്യത വർധിച്ചപ്പോൾ കാസർകോട്, കണ്ണൂർ, വടകര, വയനാട്, മണ്ഡലങ്ങളിൽ പുതിയ സ്ഥാനാർഥികളെ കണ്ടെത്തുന്നതിലാണ് സമുദായപരിഗണന വിഷയമായത്. 6921 വോട്ടിെൻറ നേരിയ ഭൂരിപക്ഷത്തിന് കൈവിട്ടുപോയ കാസർകോട് മണ്ഡലം പിടിച്ചെടുക്കാൻ പറ്റിയത് ഹിന്ദുത്വവോട്ടുകൂടി ആകർഷിക്കുന്ന ഒരാളായിരിക്കണമെന്നാണ് കോൺഗ്രസിന് ലഭിച്ച റിപ്പോർട്ട്. ഇടതുമുന്നണിയെ ഞെട്ടിച്ച പ്രകടനമാണ് കഴിഞ്ഞതവണ ടി. സിദ്ദീഖ് കാസർകോട്ട് നടത്തിയിരുന്നു. ഇത് പരിഗണിച്ച് ഇടതുമുന്നണി കൂടുതൽ ഹിന്ദുത്വ പ്രീണനനിലപാട് കാസർകോട് ആവിഷ്കരിക്കാനുള്ള സാധ്യത കൂടുതലാണ്. .
കഴിഞ്ഞ തവണ കെ. സുരേന്ദ്രൻ 1,72,826 വോട്ട് നേടിയ കാസർകോട്ട് പുതിയ സാഹചര്യത്തിൽ അദ്ദേഹത്തിനുതന്നെ അവസരം നൽകി ബി.ജെ.പി മുന്നേറ്റം നടത്തുന്നത് തടയാൻ കോൺഗ്രസ് പരിഗണിക്കുന്നത്ഐ. രാമറായുടെ മകൻ അഡ്വ. സുബ്ബറായിയെ ആണ്. ഖാദർ മാങ്ങാട്, ഷാനിമോൾ ഉസ്മാൻ, ടി. സിദ്ദീഖ് എന്നിവരെയെല്ലാം പരീക്ഷിച്ച കാസർകോട് ഇനിയൊരു മുസ്ലിം സ്ഥാനാർഥിയെ കോൺഗ്രസ് പരിഗണിക്കരുതെന്ന സമ്മർദം ശക്തമാണ്. അങ്ങനെയാകുേമ്പാൾ സംസ്ഥാനതലത്തിലെ മുസ്ലിം പരിഗണന മലബാറിൽതന്നെ പരിഹരിക്കണമെങ്കിൽ കണ്ണൂർ, വടകര, വയനാട് സീറ്റുകളിൽ പുതിയ ആളുകളെ കണ്ടെത്തേണ്ടിവരും എന്ന അവസ്ഥയാണ് നിലനിൽക്കുന്നത്.
കെ. സുധാകരൻ മത്സരിച്ച് തിരിച്ചുപിടിക്കേണ്ട മണ്ഡലമാണ് കണ്ണൂരെന്ന നിലയിലാണ് ഡി.സി.സി വൃത്തങ്ങളിലെ ഭൂരിഭാഗവും ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനതലത്തിൽ ഈഴവ പരിഗണനയിൽ ആറ്റിങ്ങൽ, ആലപ്പുഴ, വടകര എന്നിവയോടൊപ്പം കണ്ണൂരും പരിഗണിച്ചാണ് പലപ്പോഴും സ്ഥാനാർഥിനിർണയമുണ്ടായിട്ടുള്ളത്. ഇതനുസരിച്ച് സുധാകരൻ തന്നെയാവണമെന്നും ഇൗവിഭാഗം ചൂണ്ടിക്കാട്ടുന്നു.
വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രനെ നിർത്തിയതും സമുദായപരിഗണനയിലാണ്. കെ.പി.സി.സി പ്രസിഡൻറ് എന്നനിലയിൽ വീണ്ടും മുല്ലപ്പള്ളി മത്സരിക്കരുതെന്ന് ചിലർക്ക് അഭിപ്രായമുണ്ട്. വയനാട്ടിൽ സുരക്ഷിത സീറ്റെന്നനിലയിൽ എം.എം. ഹസൻ, ടി. സിദ്ദീഖ്, ഷാനിമോൾ ഉസ്മാൻ, അബ്ദുൽ മജീദ്, ആര്യാടൻ ഷൗക്കത്ത് എന്നിവരുടെ പേരുകളാണ് ഉയരുന്നത്.
അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിയില്‍ നിന്ന് മൂന്ന് സംസ്ഥാനങ്ങള്‍ പിടിച്ചെടുത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ഗംഭീരമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. മിസോറാം നഷ്ടമായെങ്കിലും ഹിന്ദി ഹൃദയഭൂമിയില്‍ നിന്ന് രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞത് ദേശീയ രാഷ്ട്രീയത്തിലേക്കുള്ള കോണ്‍ഗ്രസ്സിന്റെ തിരിച്ചുവരവ് കൂടിയായി.
കോണ്‍ഗ്രസ് വിജയം രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിനുള്ള അംഗീകാരം കൂടിയായി. ഇതോടെ പ്രതിപക്ഷത്തിന്റെ നേതൃത്വനിരയിലേക്കും രാഹുല്‍ ഉയര്‍ന്നു. യുവതലമുറക്കൊപ്പം തന്നെ മുതിര്‍ന്നനേതാക്കള്‍ക്കും ഒരേ പോലെ പ്രാധാന്യം നല്‍കുന്നതാണ് രാഹുലിന്റെ രീതി. കേരളത്തിലെ ഏറ്റവും മുതിര്‍ന്ന നേതാവായ ഉമ്മന്‍ചാണ്ടിയെ ലോക്സഭയിലേക്ക് എത്തിക്കാന്‍ രാഹുല്‍ തന്നെ നേരിട്ട് ഇടപെടുന്നതും അതുകൊണ്ടാണ്. ഇടുക്കി, ലോക്സഭാ സീറ്റുകളാണ് ഉമ്മന്‍ചാണ്ടിക്ക് വേണ്ടി പരിഗണിക്കുന്നത്.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസ്സിന്റെ യാതൊരു സംഘടനാ ചുമതലയും ഏറ്റെടുക്കാന്‍ ദീര്‍ഘനാള്‍ ഉമ്മന്‍ചാണ്ടി തയ്യാറായിരുന്നില്ല. പിന്നീട് ദേശീയ നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് അദ്ദേഹത്തെ സംഘടനാ ചുമതലകളിലേക്ക് കൊണ്ടുവന്നത്.
ഇതിനുപിന്നാലെ വിവിധ പരിപാടികളുമായി ഉമ്മന്‍ചാണ്ടി ഇടുക്കിയില്‍ സജീവമായതും അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്ക് ശക്തിപകരുന്നു. അതേസമയം നിലവില്‍ അങ്ങനെയൊരും തീരുമാനങ്ങളൊന്നും പാര്‍ട്ടി എടുത്തിട്ടില്ല എ്ന്നാണ് ഉമ്മന്‍ചാണ്ടി പ്രതികരിക്കുന്നത്. പാര്‍ട്ടി അങ്ങനെയൊരും തീരുമാനം എടുത്താല്‍ അപ്പോള്‍ അലോചിക്കാം എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
https://www.facebook.com/Malayalivartha

























