യുവതികൾക്ക് പൊലീസ് സുരക്ഷ ഒരുക്കുമ്പോൾ മറ്റ് ഭക്തരുടെ ജീവൻ അപകടത്തിലാക്കരുത് : ഒന്നോ രണ്ടോ വ്യക്തികള്‍ക്കായി പ്രത്യേക സുരക്ഷ നല്‍കുന്നത് ഒഴിവാക്കണം.

ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് പൊലീസ് സുരക്ഷ ഒരുക്കേണ്ടതില്ലെന്ന നിലപാടിൽ ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷക സമിതി .ഒന്നോ രണ്ടോ വ്യക്തികള്‍ക്കായി പ്രത്യേക സുരക്ഷ നല്‍കുന്നത് ഒഴിവാക്കണം എന്നാണു സമിതി ശുപാർശ ചെയ്യുന്നത് . . ഇത്തരം സുരക്ഷകള്‍ മറ്റ് തീര്‍ത്ഥാടകരുടെ ജീവന്‍ തന്നെ അപകടത്തിലാക്കുന്ന സ്ഥിതിവിശേഷമാണ് ഇപ്പോളുണ്ടായിക്കൊണ്ടിരിക്കുന്നത് .
ഇത്തരം നടപടികൾ മൂലം ചില കേന്ദ്രങ്ങള്‍ സമിതിയെ തുടര്‍ച്ചയായി വിമര്‍ശിക്കുകയാണെന്നും സമിതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ദേവസ്വം മന്ത്രി നടത്തിയ പരാമര്‍ശങ്ങളെ പരോക്ഷമായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ യുവതി പ്രവേശനത്തില്‍ ആരും സമിതിയോട് ഉപദേശം തേടിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു
ശബരിമലയില്‍ യുവതികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കുന്നതിനെതിരെ കോടതി പ്രത്യേക നിര്‍ദ്ദേശമടങ്ങിയ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടതിനാലാണ് ശബരിമല നിരീക്ഷക സമിതി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
പ്രത്യേക സംരക്ഷണം നല്‍കുന്നത് വിശിഷ്ട വ്യക്തികള്‍ക്ക് മാത്രമായി ചുരുക്കണമെന്നും ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് നല്‍കുന്ന സുരക്ഷ സാധാരണക്കാരായ ഭക്തരുടെ ജീവന് അപകടമുണ്ടാക്കിയേക്കാം എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ശബരിമലയിലേക്ക് എത്തുന്ന യുവതികള്‍ക്ക് പ്രത്യേക സുരക്ഷ നല്‍കുന്നത് ശരിയല്ലെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. ചിലര്‍ക്ക് മാത്രം പോലീസ് സംരംക്ഷണം നല്‍കുന്നത് മറ്റുള്ള തീര്‍ത്ഥാടകരെ ബാധിക്കുന്നു. ഒന്നൊ രണ്ടോ യുവതികള്‍ക്ക് സംരക്ഷണം നല്‍കുന്നത് ഒഴിവാക്കണം. ഒരു ലക്ഷത്തിലേറെ പേര്‍ എത്തുന്ന സമയത്ത് ഇത്തരം സുരക്ഷ നല്‍കരുത്. യുവതികള്‍ക്കായി ഇത്തരം സുരക്ഷ ഏര്‍പ്പെടുത്തുമ്പോൾ സാധാരണക്കാരായ ഭക്തരെ അവഗണിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്
ഹൈക്കോടതി നിര്‍ദ്ദേശിക്കുന്നവര്‍ക്കും ചില വിശിഷ്ട വ്യക്തികള്‍ക്കും മാത്രമായിരിക്കണം ഇത്തരത്തില്‍ സംരക്ഷണം നല്‍കേണ്ടത്. ഭാവിയില്‍ മറ്റാരങ്കിലും വരികയാണെങ്കില്‍ അവര്‍ക്കും ഇത്തരം സുരക്ഷ നല്‍കേണ്ടി വരും. മകരവിളക്ക് കാലത്ത് ഇനിയും യുവതികള്‍ വരാനുള്ള സാധ്യതയുണ്ട്. അതുപോലെ തന്നെ ഭക്ത ജന തിരക്കും ഉണ്ടാകാം. അപ്പോൾ യുവതികൾക്ക് മാത്രം സംരക്ഷണം കൊടുക്കുന്നത് ഉചിതമായിരിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു
. നേരത്തെ മനിതി പ്രവര്‍ത്തകരെ പമ്പയില്‍ സ്വകാര്യ വാഹനത്തില്‍ എത്തിച്ചത് കോടതിയലക്ഷ്യമാണെന്നും മേല്‍ നോട്ടസമിതി ചൂണ്ടിക്കാണിച്ചിരുന്നു. മനിതി പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ അപകടം ഉണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ടാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിരീക്ഷക സമിതിയുടെ റിപ്പോർട്ടനുസരിച്ച് കോടതി ഈ വിഷയത്തില്‍ ഡിജിപിയുടെ വിശദീകരണം തേടിക്കഴിഞ്ഞു
https://www.facebook.com/Malayalivartha



























