മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസംഗത്തിനിടയിൽ ശരണം വിളി; വെറുതെ ശബ്ദമുണ്ടാക്കാൻ കുറെ ആളുകൾ വന്നിരിക്കയാണെന്ന് മുഖ്യമന്ത്രി ; അല്‍പ്പം രോഷത്തോടെ അച്ചടക്കം പാലിക്കണം എന്ന് താക്കിത് ചെയ്തു

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടയിൽ ശരണം വിളി. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടയിൽ സദസിൽ നിന്നാണ് ശരണം വിളി ഉയർന്നത്. തുടർന്ന് യോഗം അലങ്കോലപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. വെറുതെ ശബ്ദമുണ്ടാക്കാൻ കുറെ ആളുകൾ വന്നിരിക്കയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷ പ്രസംഗത്തിനായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയിലെത്തിയത്. പ്രധാനമന്ത്രിയെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തുകൊണ്ടാണ് പിണറായി സംസാരിച്ചത്. അതിനിടയിലാണ് സദസ്സില്‍ നിന്ന് വലിയ തോതിലുള്ള മുദ്രാവാക്യം വിളികളും മറ്റും ഉയര്‍ന്നത്. ഇതോടെ മുഖ്യമന്ത്രി അല്‍പ്പം രോഷത്തോടെ അച്ചടക്കം പാലിക്കണം എന്ന് താക്കിത് ചെയ്യുകയായിരുന്നു. ന്തുംകാണിക്കാനുള്ള വേദിയാണു യോഗമെന്ന് കരുതരുതെന്ന് പ്രസംഗത്തിനിടെ മുഖ്യമന്ത്രി പറഞ്ഞു.
ഗെയിൽ പൈപ്പ് ലൈൻ പ്രധാനമന്ത്രിക്ക് നൽകിയ വാക്ക് പാലിച്ചു. നടക്കില്ലെന്നു കരുതിയ ഗെയിൽ പൈപ്പ് ലൈൻ യാഥാർഥ്യമായി എന്ന അദ്ദേഹം പറഞ്ഞു.
കൊല്ലം ബൈപാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അധ്യക്ഷ പ്രസംഗത്തിനിടെ മുഖ്യമന്ത്രിക്കെതിരെ ചിലർ ശരണംവിളിച്ചു പ്രതിഷേധിച്ചു.
ഗവർണർ ജസ്റ്റിസ് പി.സദാശിവം, മന്ത്രി ജി.സുധാകരൻ എന്നിവരും പങ്കെടുക്കുന്നുണ്ട്. വൈകിട്ടു 4ന് തിരുവനന്തപുരത്തു വ്യോമസേനാ ടെക്‌നിക്കൽ ഏരിയയിൽ വിമാനമിറങ്ങിയ അദ്ദേഹം, ഹെലികോപ്റ്ററിലാണ് കൊല്ലത്തെത്തിയത്.
മേവറം മുതൽ കാവനാട് ആൽത്തറമൂട് വരെ 13.14 കിലോമീറ്റർ ദൂരമാണു ബൈപാസ്. 1972ൽ ആരംഭിച്ച പദ്ധതിയുടെ മൂന്നാംഘട്ടമായ കല്ലുംതാഴം – ആൽത്തറമൂട് ഭാഗവും പുനർനിർമിച്ചു വീതി കൂട്ടിയ ബാക്കി ഭാഗവുമാണു പ്രധാനമന്ത്രി നാടിനു സമർപ്പിച്ചത്. 5.30ന് കൊല്ലം കന്റോൺമെൻറ് ഗ്രൗണ്ടിൽ എൻഡിഎ മഹാസംഗമത്തിൽ പ്രസംഗിച്ച ശേഷം ആശ്രാമം മൈതാനത്തെ ഹെലിപാഡിൽ നിന്നു തിരുവനന്തപുരത്തേക്കു മടങ്ങുന്ന പ്രധാനമന്ത്രി 7നു തലസ്ഥാനത്തെത്തും.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ രാത്രി 7.15നു സ്വദേശ് ദർശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചശേഷം ക്ഷേത്രദർശനം നടത്തും. 8ന് വ്യോമസേനാ ടെക്‌നിക്കൽ ഏരിയയിൽ നിന്നു മടക്കയാത്ര.
https://www.facebook.com/Malayalivartha



























