തലസ്ഥാനത്ത് സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം; ഗ്രീന്‍ പ്രോട്ടോക്കോളുമായി ജില്ലാ ഭരണകൂടം
തിരുവനന്തപുരത്ത് ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ക്ഷേത്ര പരിസരത്ത് സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനമേർപ്പെടുത്താനൊരുങ്ങി അധികൃതർ. ജില്ലാ കളക്ടര്‍ കെ വാസുകിയാണ് ഇക്കാര്യം അറിയിച്ചത്. പൊങ്കാലയുടെ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തിലെ തീരുമാനപ്രകാരമാണ് നിരോധനം.അടുത്ത മാസം 20 നാണ് ആറ്റുകാല്‍ പൊങ്കാല.
21 കോര്‍പ്പറേഷന്‍ വാര്‍ഡുകളാണ് ഇതുമായി ബന്ധപ്പെട്ട് ഉത്സവമേഖലയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വാര്‍ഡുകളില്‍ ഗീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചു. ചടങ്ങുകളില്‍ സംബന്ധിക്കാന്‍ വരുന്ന ഭക്തര്‍ പ്ലാസ്റ്റിക് കവറുകള്‍, കുപ്പികള്‍ തുടങ്ങിയവ കൊണ്ടു വരാന്‍ പാടില്ല. പകരം മണ്‍കപ്പ്, സ്റ്റീല്‍ പാത്രങ്ങള്‍, പാം പ്ലേറ്റ്സ് തുടങ്ങിയവ ഉപയോഗിക്കാം. ഉത്സവത്തിനോട് അനുബന്ധിച്ച് തുറക്കുന്ന താത്കാലിക കടകളിലും ഇതു ബാധകമാണ്. ഇവിടെയും പ്ലാസ്റ്റിക് പായ്ക്കറ്റുകളില്‍ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നതിന് അനുവദിക്കില്ല. ഉത്തരവ് ലംഘിച്ചാല്‍ കട പൂട്ടിക്കും. ബ്രൗണ്‍ കവറുകളില്‍ ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കാം.
https://www.facebook.com/Malayalivartha