വിധിയുടെ വിളയാട്ടത്തിൽ അശോകനും, ശ്രീദേവിയ്ക്കും നഷ്ടമായത് തങ്ങളുടെ ഏക മകനെ; എബിയ്ക്ക് ഇനിയൊരു തിരിച്ചു വരവില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞതോടെ മകന്റെ അവയവങ്ങൾ ദാനം ചെയ്ത് മാതാപിതാക്കൾ; ആറു പേർക്ക് പുതു ജീവൻ നൽകി എബി ഇനി അവരിലൂടെ ജീവിക്കും

ആറ്റു നോറ്റു വളര്‍ത്തിയ ഏക മകനെ മരണത്തിന്റെ രൂപത്തിൽ അപഹരിച്ചിട്ടും തളരാതെ ഒരു കുടുംബം. മകൻ മരിക്കുമെന്ന് ഉറപ്പായതോടെ അവന്റെ അവയവങ്ങള്‍ മറ്റുള്ളവരിലൂടെ ജീവിക്കണമെന്ന ആശിച്ച ജോര്‍ജ് എന്ന അശോകനും, ശ്രീദേവിയും മകന്റെ ആന്തരികാവയവങ്ങള്‍ ആറ് പേര്‍ക്ക് ദാനം നല്‍കി.
തിരുവനന്തപുരം ചെമ്പഴന്തി വലിയവിള പുതുവല്‍ പുത്തന്‍ വീട്ടില്‍ അശോകന്റെ ഏക മകന്‍ എബി (23) യുടെ ആന്തരികാവയവങ്ങളാണ് മാതാപിതാക്കളുടെ ആവശ്യപ്രകാരം പുതു ജീവന് വേണ്ടി കാത്ത് കിടക്കുന്ന ആറോളം പേര്‍ക്ക് ദാനമായി നല്‍കിയത്. മാര്‍ബേലിയേസ് എഞ്ചിനീയറിംഗ് കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗ് പാസായ എബി കൂട്ടുകാരന്‍ അഖിലിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ കഴിഞ്ഞ 17 നാണ് അപകടത്തില്‍ പെട്ടത്.
ഇരുവരും ബൈക്കില്‍ സഞ്ചരിക്കവെ പാറോട്ടുകോണം സ്‌നേഹ ജംഹ്ഷന് സമീപം കമ്പി പൊട്ടി കിടന്ന കേബിളില്‍ അഖിലിന്റെ ഹെല്‍മറ്റ് കുരുങ്ങി തെറിച്ചു വീഴുകയായിരുന്നു. പിന്നിലിരുന്ന എബി ബൈക്കുമായി മുന്നോട്ട് പോയി ഓട്ടോയില്‍ ഇടിച്ചു. എബിക്ക് ബാഹ്യ പരിക്കുകള്‍ ഇല്ലായിരുന്നു. ആന്തരികമായി പിരിക്കേറ്റ എബി മസ്തിക മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടര്‍ന്നാണ് മാതാപിതാക്കളുടെ നിശ്ചയ ദാര്‍ഢ്യത്തിന് മുന്നില്‍ അവയവങ്ങള്‍ ദാനം ചെയ്യുകയായിരുന്നു.
വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും, കിംസ് ആശുപത്രിയിലും ചികിത്സയില്‍ കഴിയിയുന്ന രോഗികള്‍ക്കും , കരള്‍ കിംസ് ആശുപത്രിയില്‍ കഴിയുന്ന രോഗിക്കും, കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയില്‍ കഴിയുന്ന രോഗികള്‍ക്കുമാണ് ദാനം നല്‍കിയത്. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ ഓഫീസിന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ മരണാനന്തര അവയവദാന നോഡല്‍ ഏജന്‍സിയായ കെ.എന്‍.ഒ.എസിന്റെ നേതൃത്വത്തില്‍ അവയവദാന പ്രക്രിയ ഏകോപിപ്പിച്ചത്.
"
https://www.facebook.com/Malayalivartha
























