Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ഉമ്മന്‍ചാണ്ടിയെ വെട്ടാന്‍ സാക്ഷാല്‍ എ.കെ. ആന്റണി തന്നെ രംഗത്ത്... സംസ്ഥാനത്ത് നിന്ന് ഉമ്മന്‍ചാണ്ടി അടുത്ത ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാകണമെന്ന മുറവിളിക്ക് പിന്നില്‍ എ.കെ. ആന്റണി

25 JANUARY 2019 09:29 AM IST
മലയാളി വാര്‍ത്ത

More Stories...

തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...

സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!

ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..

''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ആൽജോയ്ക്ക് അന്ത്യയാത്രയേകാൻ ഒരു നാട് മുഴുവൻ എത്തി.. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹോദരൻ അനോഷിന് അവസാനമായി അനിയനെ കാണാൻ വീഡിയോകോളെത്തി. ..

ഉമ്മന്‍ചാണ്ടിയെ വെട്ടാന്‍ സാക്ഷാല്‍ എ.കെ. ആന്റണി തന്നെ രംഗത്ത്. സംസ്ഥാനത്ത് നിന്ന് ഉമ്മന്‍ചാണ്ടി അടുത്ത ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാകണമെന്ന മുറവിളിക്ക് പിന്നില്‍ എ.കെ. ആന്റണി. പണ്ട് കെ. കരുണാകരനെ ഓടിച്ച അതേ സ്ഥിതിയാണ് ഈ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്കും സംഭവിക്കാന്‍ പോകുന്നത്. കേരള കോണ്‍ഗ്രസി(എം)ലെ തുറന്നപോരും ഇതിന് വഴിവച്ചിട്ടുണ്ട്.
ലോക്‌സഭാ സീറ്റിനെചൊല്ലി കേരള കോണ്‍ഗ്രസി(എം)ല്‍ കലഹം രൂക്ഷമാകുകയാണ്. മാണിജോസഫ് ഗ്രൂപ്പുകള്‍ തുറന്നപോരിലേക്കാണ് നീങ്ങുന്നത്. മാണിയെ വെട്ടി സീറ്റ് കൈയടക്കി മേല്‍ക്കെ നേടാനുള്ള തന്ത്രമാണ് ജോസഫ് ഗ്രൂപ്പ് പയറ്റുന്നത്. ഉമ്മന്‍ചാണ്ടിയെ മത്സരത്തിനിറക്കണമെന്ന ആവശ്യവും അതിന്റെ ഭാഗമാണ്. ഇതിന് പിന്നലും ജോസഫ് ഗ്രൂപ്പാണെന്ന വാദവും ശക്തമായിക്കഴിഞ്ഞു. പി.ജെ. ജോസഫും എ.കെ. ആന്റണിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയാണ് ഈ സംശയം ശക്തമാക്കുന്നത്. നേരത്തെ മത്സരിക്കാനില്ലെന്ന് പറഞ്ഞിരുന്ന ഉമ്മന്‍ചാണ്ടി ഇന്നലെ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചാല്‍ നോക്കാംഎന്ന് പറഞ്ഞതും ഇതിന്റെ അടിസ്ഥാനത്തിലാണ്.
കഴിഞ്ഞ യു.ഡി.എഫ് യോഗത്തില്‍ ജോസ് കെ. മാണിയെ നോക്കുകുത്തിയാക്കികൊണ്ടാണ് ജോസഫ് രണ്ടുസീറ്റ് എന്ന ആവശ്യം മുന്നോട്ടുവച്ചത്. കോട്ടയത്തിന് പുറമെ ഇടുക്കിയും ചാലക്കുടിയുമായി അദ്ദേഹം ആവശ്യപ്പെട്ടത്. മാണി വിഭാഗംപോലും പ്രതീക്ഷിക്കാത്ത നീക്കമായിരുന്നു ജോസഫ് ഗ്രൂപ്പില്‍ നിന്നുണ്ടായത്. അപ്രതീക്ഷിതമായി ചാലക്കുടി സീറ്റ് ജോസഫ് ആവശ്യപ്പെട്ടപ്പോള്‍ തന്നെ പാര്‍ട്ടിക്കുളള്ില്‍ ആശയക്കുഴപ്പവും ആരംഭിച്ചിരുന്നു.
കഴിഞ്ഞ കുറേനാളായി കേരള കോണ്‍ഗ്രസില്‍ ജോസ് കെ. മാണി തന്നെക്കാള്‍ മുകളില്‍ പോകുന്നതിനോട് ജോസഫിന് കടുത്ത അമര്‍ഷമുണ്ടായിരുന്നു. അതിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ കാണുന്നത്.
കോട്ടയം സീറ്റ് വിട്ടുകൊടുത്തിട്ട് ഇടുക്കിയും ചാലക്കുടിയും കൈപ്പിടയിലൊതുക്കാനാണ് ജോസഫിന്റെ നീക്കം. കോട്ടയം സീറ്റില്‍ ഉമ്മന്‍ചാണ്ടി എന്ന ആശയം മുന്നോട്ടുവച്ചതിന് പിന്നലും ഇതായിരുന്നു ലക്ഷ്യം. ഉമ്മന്‍ചാണ്ടിക്ക് മത്സരിക്കാന്‍ വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ വിട്ടുകൊടുക്കാന്‍ മാണ ിഗ്രൂപ്പ് നിര്‍ബന്ധിതരാകും. ഉമ്മന്‍ചാണ്ടി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും കോണ്‍രഗസ് ഹൈക്കമാന്‍ഡ് നിര്‍ബന്ധിച്ചാല്‍ അദ്ദേഹത്തിന് വഴങ്ങേണ്ടിവരും. ഇതിന്റെ അടിസ്ഥാനത്തിലാണ് ജോസഫ്ആന്റണി കൂടിക്കാഴ്ചയെ പലരും നോക്കികാണുന്നത്. ആന്റണി ഇടപെട്ടാല്‍ ഉമ്മന്‍ചാണ്ടി മത്സരരംഗത്തേക്ക് വരുമെന്നാണ് വിലയിരുത്തല്‍. ഉമ്മന്‍ചാണ്ടി രംഗത്തിറങ്ങിയാല്‍ ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാമെന്ന അഭിപ്രായം കോണ്‍ഗ്രസില്‍ ഒരുവിഭാഗത്തിനുമുണ്ട്.
എന്നാല്‍ ഉമ്മന്‍ചാണ്ടിയെ ഒതുക്കാനാണ് ഈ നീക്കമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവരുടെ ആരോപണം. ഉമ്മന്‍ചാണ്ടി മത്സരിച്ച് ലോക്‌സഭയിലേക്ക് പോയാല്‍ അദ്ദേഹത്തിന് മാത്രം ലഭിക്കാന്‍ സാദ്ധ്യതയുള്ള 50 വര്‍ഷം ഒരേ നിയോജകമണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി നിയമസഭാംഗമായി എന്ന റെക്കാര്‍ഡ് നഷ്ടപ്പെടും. രാജ്യത്ത് മറ്റൊരു കോണ്‍ഗ്രസുകാരനും ഇതിന് ഉടമയല്ല. ഇതില്ലാതാക്കുകയും കേരളത്തില്‍ ഗ്രൂപ്പ് രാഷ്ട്രീയത്തെ തകര്‍ക്കുകയുമാണ് ഈ നീക്കത്തിന്റെ പിന്നിലെന്നും ആരോപണമുണ്ട്.
എന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് വേണ്ടി ജോസഫ് ഗ്രൂപ്പും ശക്തമായി വാദിക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ കോട്ടയം വിട്ടുകൊടുത്തിട്ട് ഇടുക്കിയും ചാലക്കുടിയും നേടുകയെന്നതാണ് ജോസഫ് ഗ്രൂപ്പ് തന്ത്രം. ഈ സീറ്റുകള്‍ ലഭിച്ചാല്‍ ഇടുക്കിയില്‍ നിന്ന് ജോസഫ് തന്നെ ലോക്‌സഭയിലേക്ക് മത്സരിക്കും. ചാലക്കുടി സീറ്റ് തോമസ് ഉണ്ണിയാടന് നല്‍കി അദ്ദേഹത്തെ ഒപ്പം നിര്‍ത്തുകയും ചെയ്യും. ഈ രണ്ടു സീറ്റുകളുല്‍ ജയിച്ചുവരികയും കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒരു സര്‍ക്കാര്‍ ഉണ്ടാുകകയും ചെയ്താല്‍ അവിടെ മന്ത്രിസ്ഥാനത്തിന് വിലപേശാനുള്ള കരുത്ത് അതോടെ ജോസഫിനുണ്ടാകും. ഇതാണ് കണക്കുകൂട്ടല്‍. അങ്ങനെ വന്നാല്‍ തൊടുപുഴ നിയമസഭാ മണ്ഡലത്തില്‍ നിന്നും അദ്ദേഹത്തിന്റെ മക്കളില്‍ ആരെങ്കിലും മത്സരിപ്പിക്കുകയും ചെയ്യും. ഇതിനൊന്നും എതിരുപറയാന്‍ കെ.എം. മാണിക്ക് കഴിയുകയുമില്ല.
ഇനിയിപ്പോള്‍ കോട്ടയം വിട്ടുകൊടുക്കാന്‍ തയാറായില്ലെങ്കില്‍ ആ സീറ്റിന് ജോസഫ് അവകാശവാദം ഉന്നയിക്കും. കോട്ടയത്തെ എം.പിയായിരുന്ന ജോസ് കെ. മാണിയെ രാജിവയ്പ്പിച്ച് രാജ്യസഭാംഗമാക്കിയത് ചൂണ്ടിക്കാട്ടിയാകും ജോസഫ് അവകാശവാദം ഉന്നയിക്കുക. കോട്ടയം സീറ്റില്‍ മോന്‍സ് ജോസഫിനെ മത്സരിപ്പിക്കാന്‍ ജോസഫ് തയാറാകും. എന്നാല്‍ ജോസഫിന്റെ ഈ നീക്കങ്ങള്‍ അംഗീകരിക്കാന്‍ മാണി ഗ്രൂപ്പ് തയാറല്ല. കോട്ടയം വിട്ടുകൊടുത്തില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയെ ഇടുക്കിയില്‍ നിന്ന് സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം.
കോട്ടയം സീറ്റിനായി മാണിഗ്രൂപ്പില്‍ നിന്ന് തന്നെ നിരവധി പേര്‍ രംഗത്തുണ്ട്. തോമസ് ചാഴിക്കാടന്‍, ജോയി എബ്രഹാം, തോമസ് ഉണ്ണിയാടന്‍ തുടങ്ങി വന്‍ പടതന്നെ തയാറെടുത്തു മുന്നിലുണ്ട്. ഇവരെ ഒഴിവാക്കുകയെന്നത് മാണിയെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിക്കും. പാര്‍ട്ടിയില്‍ ജോസ് കെ. മാണി കൈവരിക്കുന്ന മേല്‍കൈ ലോക്‌സഭാ സീറ്റിലൂടെ അട്ടിമറിയ്ക്കുകയാണ് ജോസഫിന്റെ ലക്ഷ്യം. ഇത് മാണി ഗ്രൂപ്പില്‍ വന്‍ കലഹത്തിന് വഴിവയ്ക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...  (28 minutes ago)

സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!  (48 minutes ago)

ഭര്‍ത്താവിന്റെ പ്രതികരണം ഇങ്ങനെ  (54 minutes ago)

ടി. പി സെൻകുമാർ പോസ്റ്റ്  (1 hour ago)

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ  (1 hour ago)

SNAKE BUSINESS കോടികൾ കൊയ്ത് മുപ്പതുകാരി;  (1 hour ago)

SNAKE കുഞ്ഞ് ആൽജോയ്ക്ക് വിടനൽകി നാട്  (1 hour ago)

വിവരം ചോർത്തിയതാര്?  (5 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (5 hours ago)

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത  (6 hours ago)

ആശങ്കയോടെ പ്രദേശവാസികൾ... അതിരപ്പിള്ളിയിൽ ഹോട്ടൽ ആക്രമിച്ച് കാട്ടാന....  (6 hours ago)

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ  (7 hours ago)

സങ്കടക്കാഴ്ചയായി... തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍  (7 hours ago)

സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു....  (7 hours ago)

  ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്... തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു.  (8 hours ago)

Malayali Vartha Recommends