ഹൃദയമുള്ളവര്‍ വിതുമ്പിപ്പോകും, ആന്‍ലിയ എഴുതിയ കുറിപ്പുകള്‍ പുറത്ത്... സ്‌നേഹത്തിനു പകരം നല്‍കിയത് കൊടുംക്രൂരത

മരിച്ച നിലയില്‍ പെരിയാറില്‍ നിന്നു കണ്ടെത്തിയ മട്ടാഞ്ചേരി സ്വദേശിയായ ആന്‍ലിയയുടെ മരണത്തിലെ ദുരൂഹത ഇപ്പോഴും ബാക്കിനില്‍ക്കുമ്പോള്‍ ആ പെണ്‍കുട്ടി പോലീസിനു നല്‍കാനെഴുതിയ പരാതി സംഭവത്തിന്റെ ആഴങ്ങളിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നു.
നഴ്‌സിങ് ബിരുദധാരിയായ ആന്‍ലിയ വിവാഹം ചെയ്തത് തൃശൂര്‍ സ്വദേശിയായ ജസ്റ്റിനെയാണ്. വിദേശത്ത് സീനിയര്‍ അക്കൗണ്ടന്റിന്റെ ജോലിയാണെന്നു പറഞ്ഞാണ് ജസ്റ്റിന്‍ വിവാഹം നടത്തിയതെന്ന് ആന്‍ലിയയുടെ പിതാവായ ഹൈജിനസ് പറയുന്നു. വിവാഹശേഷമാണു ജോലി ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കള്ളമാണെന്നു മനസ്സിലായത്. ഭര്‍ത്താവിന്റെ വീട്ടില്‍ ചെന്നശേഷമുള്ള അനുഭവങ്ങള്‍ അസഹനീയമായിരുന്നു. പക്ഷേ, താന്‍ അനുഭവിക്കുന്ന പീഢനങ്ങള്‍, മാതാപിതാക്കള്‍ക്കു വിഷമമാകുമെന്നു വിചാരിച്ച് ആന്‍ലിയ അവരോടു പറഞ്ഞില്ല. എല്ലാ വേദനകളും അവള്‍ ഡയറിക്കുറിപ്പുകളില്‍ പകര്‍ത്തിവച്ചു. 2018 ഓഗസ്റ്റ് 25ന് തൃശൂര്‍ റയില്‍വേ സ്‌റ്റേഷനില്‍വച്ച് ആന്‍ലിയയെ കാണാതായതായി ഭര്‍ത്താവ് ജസ്റ്റിന്‍ പോലീസിനു പരാതി കൊടുത്തു. നാലു ദിവസത്തിനുശേഷം പെരിയാറില്‍ നിന്ന് ആന്‍ലിയയുടെ അഴുകിയ മൃതദേഹമാണു ലഭിക്കുന്നത്. ആന്‍ലിയയെ കാണാതായ ശേഷമാണ് വിദേശത്ത് ജോലിയിലായിരുന്ന ഹൈജിനസ് ദമ്പതികള്‍ നാട്ടിലെത്തുന്നത്.
കേസ് പരമാവധി ഒത്തുതീര്‍ക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായതായി ആന്‍ലിയയുടെ പിതാവ് ഹൈജിനസ് പറയുന്നു. ജസ്റ്റിനെതിരെ കൊലപാതകക്കുറ്റം ആരോപിച്ച് തൃശൂര്‍ സിറ്റി കമ്മിഷണര്‍ക്ക് ഹൈജിനസ് പരാതി നല്‍കി. ഗുരുവായൂര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ക്കായിരുന്നു അന്വേഷണച്ചുമതല. എന്നാല്‍ കേസില്‍ ഒരു നടപടിയും ഉണ്ടായില്ല. തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യപ്പെട്ട് ആ പിതാവ് മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചത്. തുടര്‍ന്നാണ് കേസ് സജീവമാകുന്നതും െ്രെകംബ്രാഞ്ചിന് വിട്ടതും.
അതിനിടെ ആന്‍ലിയ പോലീസിനെഴുതിയ എഴുതിയ പരാതി കണ്ടുകിട്ടിയത് കേസില്‍ നിര്‍ണായക വഴിത്തിരിവായി. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ആന്‍ലിയ അനുഭവിച്ച പീഢനങ്ങളുടെ വിവരണമാണ് പതിനെട്ട് പേജ് ദൈര്‍ഘ്യമുള്ള ഈ പരാതിയില്‍. ജസ്റ്റിനും കുടുംബവും തന്നോട് ചെയ്തുകൊണ്ടിരുന്ന ക്രൂരതകളാണ് ആന്‍ലിയയുടെ പരാതിയില്‍ വിവരിക്കുന്നത്. തന്നെ ഒരു ഭ്രാന്തിയാക്കി ചിത്രീകരിക്കുകയാണ് ജസ്റ്റിനും കുടുംബവും എന്ന് പരാതിയില്‍ പറഞ്ഞിരിക്കുന്നു. കുഞ്ഞിനേയും കൊണ്ട് എത്രനാള്‍ ഈ പീഢനം സഹിക്കും എന്ന് അവള്‍ കണ്ണീരോടെ കുറിക്കുന്നു. സൈക്യാട്രിസ്റ്റിനെ കാണിച്ച് ഭ്രാന്തിയായി മുദ്രകുത്തുന്നു. ഞാന്‍ ചെയ്യാത്ത കാര്യങ്ങള്‍ ഡോക്ടറോട് പറഞ്ഞ് എന്നെ മെഡിസിന്‍ കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു. കുഞ്ഞിനെ കാണിക്കാന്‍ കൊണ്ടുപോകുന്നു എന്ന പേരിലാണ് എന്നെ നിര്‍ബന്ധിച്ച് ഹോസ്പിറ്റിലില്‍ കൊണ്ടുപോയത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ ജസ്റ്റിന്റെ ഉദ്ദേശം മനസിലാക്കി പ്രതിരോധിക്കാന്‍ ശ്രമിച്ച ആന്‍ലിയയെ ഡോക്ടറുടെ മുറിയിലേക്ക് തള്ളിക്കയറ്റുകയാണ് ചെയ്തതെന്നും പരാതിയിലുണ്ട്. തനിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ജോലി ചെയ്തിരുന്നിടത്തും പഠിച്ചിടത്തും നാട്ടുകാരോടും ചോദിക്കാനും ആന്‍ലിയ കത്തില്‍ പറയുന്നുണ്ട്.
മകളുടെ മരണത്തില്‍ നീതി തേടി ഹൈജിനസ് നടത്തുന്ന പോരാട്ടത്തിനു വീണുകിട്ടിയ ഊര്‍ജ്ജമാണ് ഈ പരാതി.
ഭര്‍ത്താവിന്റെ വീട്ടിലെ പീഢനം സഹിക്കവയ്യാതായപ്പോഴാണ് ആന്‍ലിയ കൊച്ചിയിലേക്ക് തിരിച്ചു വരുന്നത്. അവിടെ വച്ചാണ് പൊലീസിന് നല്‍കാന്‍ എല്ലാക്കാര്യവും വിവരിച്ച് അവള്‍ പരാതി എഴുതുന്നത്. പക്ഷേ, അത് പൊലീസിനെ ഏല്പിക്കാന്‍ ആന്‍ലിയയ്ക്ക് കഴിഞ്ഞില്ല. ആന്‍ലിയ പരാതി എഴുതിയെന്നു മനസിലാക്കിയ ഭര്‍ത്താവ് ജസ്റ്റിന്‍ അതു പോലീസിനു നല്‍കുന്നതില്‍ നിന്നും തന്ത്രപൂര്‍വം അവളെ പിന്തിരിപ്പിച്ചു. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാം, മര്‍ദ്ദിക്കില്ല, വീട്ടില്‍ ബുദ്ധിമുട്ടിക്കില്ല തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയ ജസ്റ്റിന്‍ ആന്‍ലിയയെ കബളിപ്പിക്കുകയായിരുന്നു എന്ന് പിതാവ് ഹൈജിനസ് പറയുന്നു.
ജസ്റ്റിന്റെയും വീട്ടുകാരുടെയും ഉപദ്രവം കൂടാതെ തനിക്ക് ജീവിക്കണമെന്നാണ് പരാതിയില്‍ ആന്‍ലിയ കേണപേക്ഷിക്കുന്നത്. തനിക്ക് ജസ്റ്റിന്റെ കൂടെ പേടിയില്ലാതെ ജീവിക്കണം. എന്റെ കുഞ്ഞിന് ഒരു അപ്പന്‍ വേണം, എനിക്ക് എന്റെ ഭര്‍ത്താവ് വേണം. എനിക്ക് വേറെ ആരുമില്ല. എന്റെ വീട്ടുകാരും ഇവിടെ ഇല്ല. എന്റെ അപേക്ഷ ദയാപൂര്‍വം സ്വീകരിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു എന്നു പറഞ്ഞാണ് ആന്‍ലിയയുടെ പരാതി അവസാനിക്കുന്നത്. അതു പക്ഷേ, പോലീസിനു നല്‍കാന്‍ കഴിയാതെ പോയത് ആ പെണ്‍കുട്ടിയുടെ ദുരന്തത്തിലേക്ക് വഴി വെച്ചത്.
ആന്‍ലിയയുടെ ദുരൂഹമരണത്തിലെ സമസ്യകള്‍ തേടിയുള്ള പോലീസ് അന്വേഷണം മുഖ്യമന്ത്രിയുടെ ഇടപെടലിനുശേഷം ദ്രുതഗതിയാണെന്ന് ഹൈജിനസ് പറയുന്നു. വരുംനാളുകളില്‍ വസ്തുതകളിലേക്കു വില്‍ചൂണ്ടുന്ന കൂടതല്‍ തെളിവുകള്‍ പുറത്തുവരുമെന്നു പ്രതീക്ഷിക്കാം.
https://www.facebook.com/Malayalivartha
























