ഇലക്ഷൻ ഫണ്ടിന് ഓട്ടം വേണ്ട; കാരുണ്യ ബനവലന്റ് ഫണ്ട് നിർത്തുന്നത് ഇൻഷ്വറൻസ് കമ്പനികളെ സഹായിക്കാൻ; കേരളം കാണാൻ പോകുന്നത് ഇൻഷ്വറൻസ് മേഖല വിജയിക്കുകയും സാധാരണക്കാർ തോൽക്കുകയും ചെയ്യുന്ന കാഴ്ച

കാരുണ്യ ബനവലന്റ് ഫണ്ട് നിർത്തുന്നത് ഇൻഷ്വറൻസ് കമ്പനികളെ സഹായിക്കാൻ. ഇൻഷ്വറൻസ് മേഖല വിജയിക്കുകയും സാധാരണക്കാർ തോൽക്കുകയും ചെയ്യുന്ന കാഴ്ചയാണ് കേരളം കാണാൻ പോകുന്നത്. സ്വകാര്യ ഇൻഷുറൻസ് കമ്പനികളെ സഹായിക്കുക വഴി കോടികളാണ് സർക്കാ ർ ഉന്നതർക്ക് ലഭിക്കുക. പാർലെമെന്റ് തെരഞ്ഞടുപ്പിനുള്ള ഫണ്ടിന് ഇനി ഓട്ടം വേണ്ട.
കെ എം. മാണി ധനമന്ത്രിയായപ്പോഴാണ് കാരുണ്യ ഫണ്ട് നടപ്പിലാക്കിയത്. ലക്ഷകണക്കിന് നിർദ്ധനരായ രോഗികളാണ് ഇതിന്റെ സഹായം കൈ പറ്റിയത്. അതുവരെ പാവപ്പെട്ടവരെ സംബന്ധിച്ചത്തോളം മാരകമായ രോഗം വന്നാൽ മരിക്കാനായിരുന്നു വിധി. ഉദാഹരണത്തിന് പണമില്ലാത്തവന് ഹൃദയശസ്ത്രക്രിയ വേണ്ടി വന്നാൽ പോലും നടത്താൻ നിവ്യത്തിയില്ലെങ്കിൽ മരിക്കണം. മാണിയുടെ ദീർഘകാലത്തെ പദ്ധതി കേരളീയർ ഹൃദയത്തിൽ ചേർത്തതാണ് . നിവ്യത്തിയുണ്ടെങ്കിൽ കാരുണ്യ ഭാഗ്യക്കുറി വാങ്ങുന്നവരാണ് മലയാളികൾ.
കാരുണ്യ സഹായ പദ്ധതി നിർത്തി ഉത്തരവ് ഇറക്കിയിട്ടും കാരുണ്യ ഭാഗ്യക്കുറിയുടെ വിൽപ്പന തുടരുകയാണ്. ഭാഗ്യക്കുറി വാങ്ങാത്തവർ പോലും കാരുണ്യ വാങ്ങാറുണ്ട്. നിർത്തിയ പദ്ധതിയുടെ ഭാഗ്യക്കുറി വിറ്റ് പണമുണ്ടാക്കുകയാണ് സർക്കാർ.
ഐസക് ധനമന്ത്രിയിയപ്പോൾ തന്നെ പദധതി വേണ്ടെന്ന് വയ്ക്കുമെന്ന് കേട്ടിരുന്നു. അപ്പോഴും പാവപ്പെട്ടവരുടെ സർക്കാർ സാമാന്യജനത്തോട് നീതി പുലർത്തുമെന്ന് പലരും കരുതി. എന്നാൽ ഒരു പത്രകുറിപ്പ് പോലും ഇറക്കാതെയാണ് സർക്കാർ പദ്ധതി വേണ്ടെന്ന് വച്ചത്. ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന എന്ന പദ്ധതിയുമായാണ് കാരുണ്യയെ കൂട്ടി ചേർത്തത്. ഇത് തീർത്തും ഒരു ഇൻഷ്വറൻസ് പദ്ധതിയാണ് . അതായത് സ്വകാര്യ മേഖലയിലെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പോലെ ഒന്ന് മാത്രം. ജനങ്ങൾ പോളിസി എടുക്കുമ്പോൾ കമ്പനി സഹായിക്കും. പോളിസി പുതുക്കിയില്ലെങ്കിൽ ആനുകൂല്യം നഷ്ടമാകും.
ഇത്തരം നടപടികൾക്ക് നൂറായിരം നൂലാമാലകൾ ഉണ്ടായിരിക്കുമെന്ന് മാത്രം. അതായത് പരസ്പര സഹായ പദ്ധതി എന്ന നിലയിൽ നിന്നും ഒരു കച്ചവട പദ്ധതിയായി കാരുണ്യ മാറുന്നു. സ്വകാര്യ മേഖലയിലെ ഏതൊരു ഇൻഷ്വറൻസ് പദ്ധതിക്കും സമാനം. പോളിസി പുതുക്കാതായാൽ ആനുകൂല്യം നഷ്ടമാകും. വിദ്യാഭ്യാസം കുറഞ്ഞവരും ആദിവാസികളും ഇനി എന്ത് ചെയ്യുമെന്ന് കണ്ടറിയണം.
കാരുണ്യയാണ് മരിച്ചു കിടന്ന ഭാഗ്യക്കുറി വകുപ്പിനെ ഉണർത്തിയത്. കാരുണ്യ ഇല്ലാതാകുന്നതോടെ ഭാഗ്യക്കുറി വകുപ്പിന്റെ ചരമഗീതവും എഴുതും. ഐസക് അധികാരത്തിൽ വരുമ്പോഴെല്ലാം ഭാഗ്യക്കുറി വകുപ്പിന് കഷ്ടകാലമാണ്. ഇത്തവണയും അതു തന്നെ സംഭവിച്ചു. അച്ചുതാനന്ദൻ സർക്കാരിന്റെ കാലത്ത് സാന്റിയാഗോ മാർട്ടിനാണ് വില്ലനായത്. ഇത്തവണ കാരുണ്യയും.
കാരുണ്യ നിർത്തുന്നത് സംസ്ഥാന സർക്കാരാണ്. അതിന് കേന്ദ്രവുമായി ഒരു ബന്ധവുമില്ല. പ്രധാനമന്ത്രിയുടെ പദധതിയുടെ ആനുകൂല്യവും കാരുണ്യയും സാധാരണകാർക്ക് വേണമെങ്കിൽ നൽകാമായിരുന്നു. എന്നാൽ അത് ചെയ്യാതെ പാവപ്പെട്ടവരുടെ വയറ്റത്തടിക്കുകയാണ് സർക്കാർ ചെയ്തത്. പിണറായിയോടുള്ള മാനസിക പൊരുത്തമില്ലായ്മ നിലനിൽക്കുന്നതിനാൽ ഐസക് ഇതിലൊന്നും താത്പര്യം എടുക്കുന്നതേയില്ല.
https://www.facebook.com/Malayalivartha






















