മുസ്ലീം ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങി മന്ത്രി കെ.റ്റി. ജലീലിനെ പുറത്താക്കി കേരള മുഖ്യമന്ത്രിയാകാൻ രമേശ് ചെന്നിത്തല ശ്രമം; ജലീൽ പുറത്തായാൽ ചെന്നിത്തലയും പി. കെ ഫിറോസും കുഞാപ്പയുടെ ഓമനപുത്രൻന്മാർ

മുസ്ലീം ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങി മന്ത്രി കെ.റ്റി. ജലീലിനെ പുറത്താക്കി കേരള മുഖ്യമന്ത്രിയാകാൻ രമേശ് ചെന്നിത്തല ശ്രമം തുടങ്ങി. തന്റെ കണ്ണിലെ കരടായ ജലീലിനെ അവസാനിപ്പിക്കാൻ കുഞ്ഞാലികുട്ടി തീരുമാനിച്ചു കഴിഞ്ഞു. ചെന്നിത്തലയെയാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം ഏൽപ്പിച്ചത്. ജലീൽ പുറത്തായാൽ ചെന്നിത്തലയും പി. കെ ഫിറോസും കുഞാപ്പയുടെ ഓമനപുത്രൻമാരാവും .
നിയമസഭ തുടങ്ങിയപ്പോൾ തന്നെ രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകിയത്. കുഞ്ഞാലിക്കുട്ടിയുമായി ആലോചിച്ചായിരുന്നു നടപടി. കെ.റ്റി. അദീബിന്റെ നിയമനത്തിൽ ചട്ടം പാലിച്ചിട്ടില്ലെന്ന മന്ത്രി ജലീലിന്റെ പ്രസ്താവനയുടെ പിൻബലത്തിലാണ് ചെന്നിത്തല മുഖ്യമന്ത്രിക്കെതിരെ നീങ്ങുന്നത്.
ഉമ്മൻ ചാണ്ടിയായിരുന്നു ലീഗിന്റെ ഇത്രയും നാളത്തെ വിശ്വസ്തൻ. കുഞ്ഞാലിക്കുട്ടിക്ക് ചെന്നിത്തലയുമായി ഒരു ഹൃദയബന്ധം ഉണ്ടായിരുന്നില്ല. ഉമ്മൻ ചാണ്ടിയുടെ മതേതര കാഴ്ചപ്പാട് ചെന്നിത്തലക്ക് ഇല്ല എന്നതും അവർ തമ്മിലുള്ള അകൽച്ചക്ക് കാരണമായിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രിയാകാൻ തയ്യാറെടുക്കുന്ന ചെന്നിത്തല യു ഡി എഫിലെ എല്ലാ ഘടകകക്ഷികളുമായും കോൺഗ്രസ് നേതാക്കളുമായും അടുത്ത ബന്ധം ഉണ്ടാക്കി വരികയാണ്. ഉമ്മൻ ചാണ്ടിയുടെ സൗമനസ്യ ഭാവം ചെന്നിത്തലയും സ്വായത്തമാക്കി കഴിഞ്ഞു. കോൺഗ്രസിലോ യു ഡി എഫിലോ ഒരു വിഷയം ഉണ്ടാകുമ്പോൾ ഉടൻ തന്നെ ചെന്നിത്തല മുതിർന്ന കോൺഗ്രസ് നേതാക്കളുമായും ഘടകകക്ഷി നേതാക്കളുമായും സംസാരിക്കും. ചെന്നിത്തല ഇപ്പോൾ ഒറ്റയ്ക്ക് ഒരു തീരുമാനവും എടുക്കാറില്ല . എല്ലാ തീരുമാനങ്ങളും കൂടിയാലോചനക്ക് ശേഷമാണ് സ്വീകരിക്കുന്നത്.
ഘടകകക്ഷി നേതാക്കളായ കെ.എം മാണിയും പി കെ കുഞ്ഞാലിക്കുട്ടിയുമായും കൃത്യമായ കൂടിയാലോചന കളാണ് ചെന്നിത്തല നടത്താറുള്ളത്. പണ്ട് ഇത്തരമൊരു രീതി അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. കോൺഗ്രസ് നടത്തുന്ന സമരങ്ങളുടെ വിശദാംശങ്ങൾ പോലും ഘടകകക്ഷി നേതാക്കളുമായി ആലോചിക്കുന്നുണ്ട്. നിയമസഭയിൽ എടുക്കേണ്ട നിലപാടുകളും ചർച്ച ചെയ്യുന്നു. മാണിയും കുഞ്ഞാലികുട്ടിയും സമ്മതിക്കാതിരുന്നാൽ ചെന്നിത്തലക്ക് മുഖ്യമന്ത്രിയാകാൻ കഴിയില്ല. ഉമ്മൻചാണ്ടിയും കെ.സി. വേണുഗോപാലും ദേശീയ രാഷ്ട്രീയത്തിലേക്ക് മാറിയാൽ ചെന്നിത്തലയെ ഒഴിവാക്കാൻ കഴിയില്ല. ഹൈക്കമാന്റിനും ഇതിനോട് സമ്മതമാണ്. തന്നെക്കാൾ ജൂനിയറായ വേണുഗോപാൽ ദേശീയ രാഷ്ട്രീയത്തിൽ തിളങ്ങുന്നത് കണ്ട് ചെന്നിത്തലക്ക് വെള്ളമിറക്കേണ്ട അവസ്ഥയാണുള്ളത്. ഇനിയും ചെന്നിത്തലക്ക് കാത്തിരിക്കാൻ കഴിയില്ല. അടുത്ത തവണയും അവസരം നഷ്ടമായാൽ അത് നികത്താനാവില്ലെന്ന് ചെന്നിത്തലക്കറിയാം.
മന്ത്രി ജലീലിനെ ഈ നിയമസഭാ കാലത്ത് തന്നെ രാജിവയ്പ്പിക്കുകയാണ് ചെന്നിത്തലയുടെ ലക്ഷ്യം. അങ്ങനെ ലീഗിന്റെ ഹൃദയത്തിൽ കയറണം. ജലീലിന്റെ കാര്യം തീർക്കും പരുനലിലാണ്. ഒരു ഘട്ടം കഴിഞ്ഞാൽ കോടിയേരിയും പിണറായിയും സഹായിക്കില്ലെന്ന് മന്ത്രിക്കറിയാം. സ്വന്തം ഉള്ളിൽ ചൂട് തട്ടിയാൽ സഖാക്കൻമാർ കൈവിടും. അതിന് മുമ്പ് സകല അടവും പയറ്റുകയാണ് മന്ത്രി. കുഞ്ഞാലിക്കുട്ടിയാണെങ്കിൽ ജലീലിനെ ഇല്ലാതാക്കാനുള്ള ഉണ്ണാ വ്യതത്തിലാണ്. പഴയ ഓർമ്മകളൊന്നും കുഞ്ഞാപ്പ മറന്നിട്ടില്ലെന്ന് ജലീൽ ഓർക്കുന്നത് നല്ലതാണ്. ചിലർ വഴി ജലീൽ നടത്തിയ മധ്യസ്ഥ ശ്രമങ്ങളിലൊന്നും ചെന്നിത്തല വീഴാത്തതിന്റെ ഗുട്ടൻസും ഇതു തന്നെയാണ്. പണ്ടായിരുന്നെങ്കിൽ ചെന്നിത്തല എപ്പോഴേ കോംപ്ലിമെന്റസ് ആക്കിയേനെ.
https://www.facebook.com/Malayalivartha






















