ഇക്കണക്കിന് കേരളത്തിലെ പെണ്ണുങ്ങൾ രണ്ടു മൂന്നു മാസമായി കേട്ടുകൊണ്ടിരിക്കുന്ന തെറികൾക്ക് ഇവിടെ ചാണകപ്പായസം തന്നെ വിളമ്പേണ്ടി വരുമായിരുന്നു; തെറി പറയുന്നവരെല്ലാം പരസ്പരം ക്ഷമിക്കാന്‍ പഠിക്കണം ആദ്യം; .പ്രിയനന്ദനന് പിന്തുണയുമായി ശാരദക്കുട്ടി

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായ സംവിധായകന്‍ പ്രിയനന്ദനന് പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടി. ഒരു തെറ്റു പറഞ്ഞു പോയി. തിരുത്തി, വാക്കില്‍ പിണഞ്ഞ ഒരബദ്ധത്തിന് തെരുവില്‍ അബദ്ധപ്രഭുക്കളുടെ ശിക്ഷയേറ്റു വാങ്ങിക്കൂടായെന്ന് ശാരദക്കുട്ടി പ്രതികരിച്ചു. ഇക്കണക്കിന് കേരളത്തിലെ പെണ്ണുങ്ങള്‍ രണ്ടു മൂന്നു മാസമായി കേട്ടുകൊണ്ടിരിക്കുന്ന തെറികള്‍ക്ക് ഇവിടെ ചാണകപ്പായസം തന്നെ വിളമ്ബേണ്ടി വരുമായിരുന്നു എന്നും ശാരദക്കുട്ടി പ്രതികരിച്ചു. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു ശാരദ കുട്ടിയുടെ പ്രതികരണം.
ശാരദക്കുട്ടിയുടെ ഫേസ്ബുക്‌പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;
ഇക്കണക്കിന് കേരളത്തിലെ പെണ്ണുങ്ങൾ രണ്ടു മൂന്നു മാസമായി കേട്ടുകൊണ്ടിരിക്കുന്ന തെറികൾക്ക് ഇവിടെ ചാണകപ്പായസം തന്നെ വിളമ്പേണ്ടി വരുമായിരുന്നു.എമ്മാതിരി തെറികളായിരുന്നു അതൊക്കെ. അതു കൊണ്ട് പ്രിയനന്ദനൻ പറഞ്ഞ ഒരു തെറി ഞങ്ങൾ കേട്ട ആയിരക്കണക്കിനു പച്ചത്തെറികളുടെ പേരിൽ റദ്ദായിപ്പോകും. ധാരാളം തെറി കേട്ടിട്ടും ചാണകം കൈ കൊണ്ടു തൊടാത്ത ഇവൾ അദ്ദേഹത്തെ ആക്രമിച്ചതിനെതിരെ പ്രതിഷേധിക്കുന്നു.
ഇൻഡ്യയിലെ തന്നെ മികച്ച സംവിധായകരിലൊരാളാണ് പ്രിയനന്ദനൻ. .ഒരു ചെറിയ ഉഴപ്പോ അലസതയോ പോലും തന്റെ കലാസൃഷ്ടിയുടെ നേർക്കു കാണിച്ചിട്ടില്ലാത്തയാൾ. അബദ്ധങ്ങൾ കലയിൽ പൊറുപ്പിക്കാത്ത പുലിജന്മം. ഒരു തെറ്റു പറഞ്ഞു പോയി. തിരുത്തി. വാക്കിൽ പിണഞ്ഞ ഒരബദ്ധത്തിന് തെരുവിൽ അബദ്ധപ്രഭുക്കളുടെ ശിക്ഷയേറ്റു വാങ്ങിക്കൂടാ. തെറി പറയുന്നവരെല്ലാം പരസ്പരം ക്ഷമിക്കാൻ പഠിക്കണം ആദ്യം. എന്നും അവർ ഫേസ്ബുക്‌പോസ്റ്റിൽ കുറിച്ചു.
ഇന്നലെ രാവിലെയാണ് പ്രിയനന്ദനന് നേരെ ആക്രമണം ഉണ്ടായത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരിലാണ് സംവിധായകന്‍ പ്രിയനന്ദന് നേരെ ആര്‍.എസ്.എസ് ആക്രമണം ഉണ്ടായത്. ആര്‍.എസ്.എസുകാര്‍ മര്‍ദ്ദിച്ചെന്നും വീട്ടില്‍ ചാണകവെള്ളം ഒഴിച്ചെന്നും പ്രിയനന്ദന്‍ വ്യക്തമാക്കിയിരുന്നു. 'അയ്യപ്പനെതിരെ പറയാന്‍ നീയാരാടാ' എന്നു ചോദിച്ചായിരുന്നു മര്‍ദനമെന്ന് അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സൈബര്‍ ആക്രമണം നേരിടേണ്ടി വന്നതിനെ തുടര്‍ന്ന് ഫേസ്ബുക്ക് പോസ്റ്റ് അദ്ദേഹം പിന്‍വലിച്ചിരുന്നു. ഞാന്‍ വീട്ടില്‍ തന്നെയുണ്ട്. കൊല്ലാനാണെങ്കിലും വരാം. ഒളിച്ചിരിക്കില്ല' എന്ന് പിന്നീടുള്ള പോസ്റ്റില്‍ അദേഹം കുറിച്ചിരുന്നു. ദൈവത്തെ തെറി പറഞ്ഞിട്ടില്ല. ഭാഷ മോശമായതുകൊണ്ടാണ് ഫേസ്‌ബുക് പോസ്റ്റ് പിന്‍വലിച്ചതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
പ്രിയനന്ദനെതിരായ ആക്രമണത്തിൽ പ്രതികരണവുമായി നടൻ ഇർഷാദ് അലി രംഗത്ത് വന്നിരുന്നു. ദേഹത്ത് തൊട്ടുള്ള കളി വേണ്ട... അതാരായാലും ... എന്ന് അദ്ദേഹം തൻെറ ഫേസ്ബുക്കിൽ പ്രതികരിച്ചിരുന്നു. പ്രിയനന്ദനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്താണ് ഇർഷാദ് അലിയുടെ പ്രതികരണം.
പ്രിയനന്ദനെതിരായ ആക്രമണം സംഘപരിവാര്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയതെന്ന് നടന്‍ ഇര്‍ഷാദ് അലി പ്രതികരിച്ചു. പല കേന്ദ്രങ്ങളില്‍ നിന്നും ഇത്തരമൊരു വിവരം ലഭിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറില്‍ നിന്നും ഒരാക്രമണം ഏതു സമയത്തും പ്രതീക്ഷിച്ചതാണ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ പ്രതിഷേധമുയര്‍ന്ന സമയം മുതല്‍ അതിനുള്ള ശ്രമങ്ങള്‍ സംഘപരിവാര്‍ നടത്തിയിരുന്നു. മറ്റെന്തെങ്കിലും തരത്തില്‍ പ്രിയനന്ദനെ അവഹേളിക്കാന്‍ കഴിയുമോയെന്ന് പ്രിയനന്ദന്റെ സുഹൃത്തുക്കളെ വിളിച്ച് ചിലര്‍ അന്വേഷിച്ചതായും അറിയാമെന്ന് അദ്ദേഹം പറഞ്ഞു. ആരുമറിയാത്ത ആള് പ്രശസ്തിക്കുവേണ്ടി ചെയ്തതാണ്' എന്നൊക്കെയാണ് ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്. ദേശീയ അവാര്‍ഡ് നേടിയ ഒരു സംവിധായകനെയാണ് ഗോപാലകൃഷ്ണന്‍ ആരുമറിയാത്ത ആള് എന്ന് വിശേഷിപ്പിച്ചിരിക്കുന്നതെന്നും ഇര്‍ഷാദ് പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha






















