നിലവിളിച്ച് തുഷാര്‍ വെള്ളാപ്പള്ളി... ബിജെപിയുടെ പേരില്‍ വളര്‍ന്ന് പടര്‍ന്ന് പന്തലിച്ച് വില പേശി മറ്റ് മുന്നണിയിലേക്ക് പോകാന്‍ നില്‍ക്കുന്ന വെള്ളാപ്പള്ളിയ്ക്കും തുഷാര്‍ വെള്ളാപ്പള്ളിയ്ക്കും സൂപ്പര്‍ പാര; നാല് സീറ്റിനപ്പുറം നല്‍കേണ്ട കാര്യമില്ല; ആദ്യം വെള്ളാപ്പള്ളിയുടെ കുറ്റം പറച്ചില്‍ നിര്‍ത്തട്ടെ

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ധര്‍മ്മ സങ്കടത്തിലാണ്. നാല് സീറ്റിനപ്പുറം തെരഞ്ഞെടുപ്പില്‍ നല്‍കേണ്ടന്നാണ് ബിജെപി തിരുമാനം. ബി.ഡി.ജെ.എസിനം പാര്‍ട്ടിക്ക് വളരാന്‍ ഇനിയും വെള്ളമൊഴിക്കാനാണ് ബി.ജെ.പിയുടെ നീക്കമെങ്കില്‍ അത് സ്വയം കുഴി തോണ്ടുന്നതിന് തുല്യമായിരിക്കുമെന്നും വിലയിരുത്തുന്നു.
വെള്ളാപ്പള്ളി നടേശന്‍ ഇപ്പോള്‍ സി.പി.എമ്മുമായി നില്‍ക്കുന്നതും മകനെ എന്‍.ഡി.എയില്‍ നില നിര്‍ത്തുന്നതും വ്യക്തിപരമായ കാര്യം മുന്‍ നിര്‍ത്തി മാത്രമാണ്.നിലനില്‍പ്പിനുള്ള രാഷ്ട്രീയമാണ് അവര്‍ രണ്ടു പേരും പയറ്റുന്നത്. ശബരിമല വിഷയത്തില്‍ നിലപാടുകള്‍ നിന്ന നില്‍പ്പില്‍ ഇങ്ങനെ മാറ്റി മലക്കം മറിയുന്ന മറ്റൊരു നേതാവും കേരളത്തിലുണ്ടാകില്ല.
വെള്ളാപ്പള്ളിമാരുടെ അവസരവാദ നിലപാടിലുള്ള പ്രതിഷേധം ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികളോട് ജനങ്ങള്‍ തീര്‍ക്കാന്‍ ശ്രമിച്ചാല്‍ അത് ബി.ജെ.പിക്കും വലിയ തിരിച്ചടിയാകും. ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലും ബി.ഡി.ജെ.എസ് സാന്നിധ്യം വെല്ലുവിളിയാകും.
വിശ്വാസ്യതയാണ് രാഷ്ട്രീയത്തിലും പ്രധാനം. ഏത് പ്രത്യയശാസ്ത്രം മുറുകെ പിടിച്ചാലും വിശ്വാസ്യതയില്ലെങ്കില്‍ ജനങ്ങള്‍ തള്ളിക്കളയും.
ശ്രീനാരായണഗുരുവിനെ പോലെ മഹാനായ ഒരു വ്യക്തി ഇരുന്ന കസേരയാണത്.
വനിതാമതില്‍ സംഘാടക അദ്ധ്യക്ഷനായി ആദ്യം രംഗത്ത് വരിക, പിന്നീട് അത് കഴിഞ്ഞപ്പോള്‍ പൊളിഞ്ഞെന്ന് പറയുക, സര്‍ക്കാര്‍ വഞ്ചിച്ചെന്ന് ഭാര്യയെ കൊണ്ടും മകനെ കൊണ്ടും പറയിപ്പിക്കുക, ഒടുവില്‍ വീണ്ടും പിണറായിയെയും വനിതാ മതിലിനെയും വാഴ്ത്തുക. ഇത് എന്ത് ഏര്‍പ്പാടാണ് വെള്ളാപ്പള്ളിയ്ക്കുള്ളത്. വാക്കിനും പ്രവര്‍ത്തിക്കും സ്ഥിരതയില്ലാത്ത ഈ വ്യക്തിയെ മുന്‍ നിര്‍ത്തിയാണോ നവോത്ഥാനം കെട്ടിപ്പടുക്കാന്‍ പോകുന്നതെന്നും അണികള്‍ ചോദിക്കുന്നു.
വെള്ളാപ്പള്ളിക്കും മകനും എതിരെയുള്ള കേന്ദ്ര സംസ്ഥാന ഏജന്‍സികളുടെ അന്വേഷണ കുരുക്കില്‍ നിന്നും രക്ഷപ്പെടാന്‍ മകനെ കാവി പാളയത്തില്‍ നിര്‍ത്തി ചുവപ്പിനൊപ്പം സഹകരിക്കാനാണ് വെള്ളാപ്പള്ളി നടേശന്‍ ശ്രമിക്കുന്നത്.
യു.ഡി.എഫിനൊപ്പവും ഉമ്മന്‍ ചാണ്ടിക്കൊപ്പവും നിന്ന് സകല നേട്ടങ്ങളും ഉണ്ടാക്കിയ ശേഷമാണ് കാവി പാളയത്തില്‍ ബി.ഡി.ജെ.എസ് എന്ന പാര്‍ട്ടിയെ വെള്ളാപ്പള്ളി കെട്ടിയത്. ഇതുവഴി എന്‍.ഡി.എ തലപ്പത്ത് മകനെ പ്രതിഷ്ടിക്കുകയും ചെയ്തു.
മൈക്രോ ഫിനാന്‍സ് കേസും സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ടുള്ള പുനരന്യേഷണ സാധ്യതയുമെല്ലാം നില നില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ കപട ചുവപ്പ് സ്‌നേഹമെന്നാണ് ആരോപണം.
എന്‍ഫോഴ്‌സ്‌മെന്റ് കുരുക്ക് ഭയന്നാണ് മകന്‍ തുഷാറിനെ വെള്ളാപ്പള്ളി എന്‍.ഡി.എയില്‍ നിര്‍ത്തുന്നതെന്ന് മുന്‍ എസ്.എന്‍.ഡി.പി യോഗം നേതാവ് വിദ്യാസാഗര്‍ തന്നെ ഇപ്പോള്‍ ആരോപിച്ചിട്ടുണ്ട്.
ഒരു കുടുംബത്തിന്റെ വ്യക്തിപരമായ നേട്ടത്തിനും സംരക്ഷണത്തിനും വേണ്ടി ഇവിടുത്തെ മഹാഭൂരിപക്ഷം വരുന്ന ഈഴവ സമുദായം നിന്നുകൊടുക്കില്ല. വനിതാ മതില്‍ വിജയിച്ചത് പ്രധാനമായും സി.പി.എമ്മിന്റെയും ബഹുജന സംഘടനകളുടെയും സംഘടനാ ശേഷികൊണ്ടാണ്.
അയ്യപ്പ ജ്യോതിയും അയ്യപ്പ സംഗമവും വിജയിച്ചതും സംഘ പരിവാറിന്റെയും എന്‍.എസ്.എസിന്റെയും പ്രവര്‍ത്തന മികവ് കൊണ്ടാണ്.
ഈഴവ വോട്ടുകളില്‍ ബഹുഭൂരിപക്ഷവും പരമ്ബരാഗതമായി ലഭിക്കുന്നത് ഇടതുപക്ഷത്തിനാണ്. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി സംഘ പരിവാര്‍ തണലില്‍ ബിജെപി സംസ്ഥാനത്ത് കരുത്താര്‍ജിക്കാന്‍ ശ്രമിക്കുന്ന പശ്ചാത്തലത്തില്‍ സി.പി.എം ജാഗ്രത പുലര്‍ത്തുന്നത് അവരുടെ രാഷ്ട്രീയ അജണ്ട മുന്‍ നിര്‍ത്തിയാണ്. അതേസമയം ഇതിന്റെയുള്ളില്‍ നിന്ന് നേട്ടം കൊയ്യാന്‍ ശ്രമിക്കുകയാണ് വെള്ളാപ്പള്ളിമാര്‍. ഇത് തിരിച്ചറിഞ്ഞതിനാല്‍ 4 സീറ്റിനപ്പുറം നല്‍കേണ്ടെന്നാണ് തീരുമാനം. ഇനി അവര്‍ ജയിച്ചാലോ എങ്കിലും കാലുമാറും.
https://www.facebook.com/Malayalivartha






















