പട്ടാപകൽ കടയുടമയുടെ കണ്ണുവെട്ടിച്ച് കടത്തിയത് പത്തോളം പവൻ സ്വർണം... കോട്ടയം പാലായിൽ ബൈക്കിലെത്തിയ രണ്ട് യുവാക്കളുടെ പിന്നാലെ അന്വേഷണ സംഘം

പട്ടാപകൽ കടയുടമയുടെ കണ്ണുവെട്ടിച്ച് കടത്തിയത് പത്തോളം പവൻ സ്വർണം. കടയുടമയെയും നാട്ടുകാരെയും നടുക്കി കോട്ടയം പാലായിൽ ജൂവലറി മോഷണം. പാലാ-തൊടുപുഴ റോഡില്‍ പ്രവിത്താനത്ത് ഇന്നലെ ഉച്ചക്ക് 12.45 ഓടെയാണ് സംഭവം. ബൈക്ക് നൂറുമീറ്റര്‍ ദൂരെ പാര്‍ക്ക് ചെയ്‌തശേഷമാണ് കടയിലേക്ക് ഇവര്‍ എത്തിയത്. തട്ടിപ്പിന് ശേഷം ഇരുവരും തൊടുപുഴ ഭാഗത്തേക്ക് ബൈക്ക് ഓടിച്ച് പോയതെന്ന് കണ്ടെത്തിയിട്ടുണ്ട്. പോലീസ് കൂടുതല്‍ സ്‌ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയും തൊടുപുഴ ഭാഗത്ത്‌് അന്വേഷണവും നടത്തിവരികയാണ്. ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ പ്രവിത്താനം ടൗണില്‍ പ്രവര്‍ത്തിക്കുന്ന തെക്കേല്‍ജൂവലറിയിലെത്തി സ്വര്‍ണലോക്കറ്റ് ആവശ്യപ്പെട്ടു. ഇരുവരെയും കാണിക്കാനായി ഉടമ മാത്യു ഫിലിപ്പ് ലോക്കറ്റുകളും കൊളുത്തുകളും ഉള്‍പ്പെടുന്ന കൂട് ഗ്ലാസ് മേശയില്‍ എടുത്തു വച്ചു.യുവാക്കള്‍ വിവിധ മോഡലുകള്‍ നോക്കിയ ശേഷം 800 രൂപയോളം വിലവരുന്ന ലോക്കറ്റ് വാങ്ങി പുറത്തേക്ക് പോയി.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 78 ഗ്രാമോളം സ്വര്‍ണ്ണ ഉരുപ്പടികള്‍ നഷ്‌ടപ്പെട്ടതായി കട ഉടമയ്‌ക്ക് മനസിലായത്. സിസി ടിവി ദൃശ്യങ്ങളില്‍ സാധനം വാങ്ങാനെത്തിയവരില്‍ ഒരാള്‍ സ്വര്‍ണ്ണ കൊളുത്തുകള്‍ ഉള്‍പ്പെടുന്ന ഉരുപ്പടികള്‍ പോക്കറ്റിലെ കവറിലേക്ക് നിക്ഷേപിക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് ഉടമയും ജീവനക്കാരും ചേര്‍ന്ന് ടൗണിലാകെ പരിശോധിച്ചെങ്കിലും തട്ടിപ്പുകാരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
പാലാ എസ്‌ഐ ബിനോദ്‌കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് കടയിലെത്തി പരിശോധന നടത്തി. ഒരുനാട്ടുകാരനായ യുവാവും അന്യസംസ്‌ഥാനക്കാരനായ മദ്ധ്യവയസ്‌കനുമാണ് തട്ടിപ്പുകാരെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























