മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു... എന്‍ഡോസള്‍ഫാന്‍ പ്രശ്‌നപരിഹാരം ഉടനെന്ന് മുഖ്യമന്ത്രി; വിഎം സുധീരന്‍ മുഖ്യമന്ത്രിയെ കണ്ടു; സമരക്കാരുമായി മുഖ്യമന്ത്രി സംസാരിക്കും

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്‌നങ്ങളില്‍ ഉടന്‍ പരിഹാരം ഉണ്ടാകുമെന്ന് സൂചന. കഷ്ടത്തിലായ കുട്ടികളെ എത്രയും വേഗം അവരവരുടെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസും ആരോഗ്യ വകുപ്പ് അധികൃതരും പ്രശ്‌നത്തില്‍ ഇടപെട്ടു.
അതേസമയം പ്രശ്‌നത്തില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വിഎം സുധീരന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. സമരക്കാരുമായി ചര്‍ച്ച നടത്തി. പ്രശ്‌നം പരിഹരിക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സുധീരന്‍ പറഞ്ഞു. മാറിമാറി വന്ന സര്‍ക്കാറുകള്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ സഹായിക്കാന്‍ പലവിധ പദ്ധതികള്‍ കൊണ്ടു വന്നിട്ടുണ്ട്. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അര്‍ഹതപ്പെട്ടവരെ ഒഴിവാക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നുമാണ് വിഎം സുധീരന്‍ ആവശ്യപ്പെട്ടത്.
അതേസമയം സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഇന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര നടത്തി. നിരവധി അമ്മമാരും കുട്ടികളുമാണ് സങ്കട സമരം നടത്തിയത്. സര്‍ക്കാറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പ്രക്ഷോഭം ശക്തമാക്കാന്‍ സമരസമിതി തീരുമാനിച്ചത്. ആവശ്യങ്ങള്‍ അംഗീകരിക്കും സമരം തുടരുമെന്നും സമരസമിതി അറിയിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളുമായി അമ്മമാര്‍ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. സര്‍ക്കാറുമായുള്ള ആദ്യ ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം കടുപ്പിക്കാനാണ് എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണിയുടെ തീരുമാനം.
ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് സങ്കടയാത്ര തുടങ്ങിയത്. കുട്ടികളെ പ്രദര്‍ശിപ്പിച്ചുള്ള സമരം അംഗീകരിക്കില്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞെങ്കിലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ദുരിതബാധിതരുടെ അമ്മമാരുടെ നിലപാട്. അര്‍ഹരായ 3,547 പേരെയും എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. സാമൂഹ്യ പ്രവര്‍ത്തക ദയാബായ് സമരസമിതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരാഹാരത്തിലാണ്.
അതിനിടെ പ്രളയ സമയത്ത് മുഖ്യമന്ത്രി കേരളത്തിന്റെ പണം ഉപയോഗിച്ച് അമേരിക്കല്‍ പോയതിനെ ദയാഭായ് ഇന്നലെ ഒരു ചാനലിലൂടെ ചോദ്യം ചെയ്തിരുന്നു. അതിലൊരു പണം തങ്ങള്‍ക്ക് നല്‍കരുതെന്നോ എന്നാണ് ചോദ്യം.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ കാസര്‍കോട് ഒപ്പ്മരച്ചുവട്ടില്‍ നടത്തുന്ന സമരം നാലാം ദിവസവും തുടരുന്നു. സെക്രട്ടറിയേറ്റിന് മുന്നില്‍ എന്‍ഡോസള്‍ഫാന്‍ സമരസമിതി നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ജില്ലയിലും സത്യാഗ്രഹ സമരം നടത്തുന്നത്.
ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും ഒപ്പുമരച്ചുവട്ടിലെ സമരപ്പന്തല്‍ സന്ദര്‍ശിക്കുന്നുണ്ട്. സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അവസാനിക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് സമരസമിതി.
ജനിതക പ്രശ്‌നങ്ങളുണ്ടാക്കുന്ന എന്‍ഡോസള്‍ഫാന്റെ പ്രത്യാഘാതം മൂന്നുതലമുറയെ വരെ ബാധിച്ചേക്കാമെന്ന് ശാസ്ത്രജ്ഞരും പറയുന്നു. പതിനൊന്നു പഞ്ചായത്തുകളില്‍ മാത്രമായി പ്രശ്‌നങ്ങള്‍ ഒതുങ്ങില്ലെന്നും മുന്നറിയിപ്പ് നല്‍കുന്നു. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരെ കണ്ടെത്താനും പുനരധിവസിപ്പിക്കാനുമുള്ള പദ്ധതി 2040 വരെയെങ്കിലും തുടരണമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
ഇടയ്ക്ക് മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താതെ, വീടുകള്‍സന്ദര്‍ശിച്ച് ദുരന്തബാധിതരെ കണ്ടെത്താനും തദ്ദേശസ്ഥാപനങ്ങള്‍ വഴി സഹായം എത്തിക്കാനും സ്ഥിരം സംവിധാനം ഉണ്ടാകണമെന്നുമാണ് എന്‍ഡോസള്‍ഫാന്റെ നിരോധനത്തിനായി വര്‍ഷങ്ങളോളം പണിപ്പെട്ട ശാസ്ത്രജ്ഞരുടെ കൂട്ടായ്മ ആവശ്യപ്പെടുന്നത്.
1975 മുതല്‍ രണ്ടായിരത്തി അഞ്ച് വരെ കാസര്‍ഗോട്ടെ 11 പഞ്ചായത്തുകളില്‍ തളിച്ച എന്‍ഡോസള്‍ഫാന്‍ ഏറ്റവും മാരകമായ വിഷ പദാര്‍ഥമാണ്. ഇത് മനുഷ്യജീനുകളെ ബാധിക്കും. കൂടാതെ തലമുറകളിലേക്ക് വ്യാപിക്കുകയും ചെയ്യും. അതിനാല്‍ ദുരന്തബാധിതരെ കണ്ടാത്താനുള്ള സര്‍വെയും മെഡിക്കല്‍പരിശോധനകളും രണ്ടു പതിറ്റാണ്ടുകൂടിയെങ്കിലും തുടരണമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
11 പഞ്ചായത്തുകളില്‍ആകാശമാര്‍ഗം തളിച്ച വിഷകീടനാശിനി ഇവക്ക് പുറത്ത് മൂന്നുകിലോമീറ്റര്‍ വരയെങ്കിലും പടര്‍ന്നിട്ടുണ്ടെന്നാണ് പഠനം കണ്ടെത്തിയിട്ടുള്ളത്. കൂടാതെ വെള്ളത്തിലും മണ്ണിലൂം കൂടി കൂടുതല്‍മേഖലകളിലേക്ക് വ്യാപിക്കാനുമിടയുണ്ട്്. അതിനാല്‍ ദുരന്തബാധിതര്‍ 11 പഞ്ചായത്തുകളില്‍ മാത്രമാണെന്ന ധാരണ തിരുത്തപ്പെടണമെന്നും പറയുന്നുണ്ട്.
https://www.facebook.com/Malayalivartha

























