ചർച്ചയ്‌ക്കൊടുവിൽ വിജയം... എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ നടത്തിയ സമരം അവസാനിപ്പാക്കാന്‍ ധാരണ

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്‌നങ്ങളില്‍ ഉടന്‍ പരിഹാരം. കഷ്ടത്തിലായ കുട്ടികളെ എത്രയും വേഗം അവരവരുടെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസും ആരോഗ്യ വകുപ്പ് അധികൃതരും പ്രശ്‌നത്തില്‍ ഇടപെട്ടു. അതേസമയം സമര സമിതി അംഗങ്ങള്‍ സര്‍ക്കാരുമായി നടത്തിവന്ന ചര്‍ച്ചയെ തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ നടത്തിവന്ന സമരം അവസാനിപ്പാക്കാന്‍ ധാരണ. 2017 ല്‍ മെഡിക്കല്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ ബയോളജിക്കല്‍ പ്ലോസിബിള്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന 1905 പേരെ ഉല്‍പ്പെടുത്തും. അന്ന് മെഡിക്കല്‍ സംഘം ശുപാര്‍ശ ചെയ്തവരുടെ കാര്യത്തില്‍ വീണ്ടുമെരു പരിശോധനയുടെ അവശ്യമില്ല. 2017 ല്‍ 18 വയസ് തികഞ്ഞവരില്‍ ദുരിത ബാധിതരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. അതിന്‍റെ അടിസ്ഥാനത്തി ജില്ലാ കലക്ടര്‍ക്ക് തീരുമാനങ്ങളെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഈ തീരുമാനം സമര സമിതി അംഗീകരിച്ചിട്ടുണ്ട് സമരം അവസാനിപ്പിച്ചുകൊണ്ട് സമരക്കാര്‍ മാധ്യമങ്ങളെ കാണും. ജനിതക പ്രശ്‌നങ്ങളുണ്ടാക്കുന്ന എന്‍ഡോസള്‍ഫാന്റെ പ്രത്യാഘാതം മൂന്നുതലമുറയെ വരെ ബാധിച്ചേക്കാമെന്ന് ശാസ്ത്രജ്ഞരും പറയുന്നു. പതിനൊന്നു പഞ്ചായത്തുകളില്‍ മാത്രമായി പ്രശ്‌നങ്ങള്‍ ഒതുങ്ങില്ലെന്നും മുന്നറിയിപ്പ് നല്‍കുന്നു. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരെ കണ്ടെത്താനും പുനരധിവസിപ്പിക്കാനുമുള്ള പദ്ധതി 2040 വരെയെങ്കിലും തുടരണമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
ഇടയ്ക്ക് മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താതെ, വീടുകള്‍സന്ദര്‍ശിച്ച് ദുരന്തബാധിതരെ കണ്ടെത്താനും തദ്ദേശസ്ഥാപനങ്ങള്‍ വഴി സഹായം എത്തിക്കാനും സ്ഥിരം സംവിധാനം ഉണ്ടാകണമെന്നുമാണ് എന്‍ഡോസള്‍ഫാന്റെ നിരോധനത്തിനായി വര്‍ഷങ്ങളോളം പണിപ്പെട്ട ശാസ്ത്രജ്ഞരുടെ കൂട്ടായ്മ ആവശ്യപ്പെടുന്നത്.
1975 മുതല്‍ രണ്ടായിരത്തി അഞ്ച് വരെ കാസര്‍ഗോട്ടെ 11 പഞ്ചായത്തുകളില്‍ തളിച്ച എന്‍ഡോസള്‍ഫാന്‍ ഏറ്റവും മാരകമായ വിഷ പദാര്‍ഥമാണ്. ഇത് മനുഷ്യജീനുകളെ ബാധിക്കും. കൂടാതെ തലമുറകളിലേക്ക് വ്യാപിക്കുകയും ചെയ്യും. അതിനാല്‍ ദുരന്തബാധിതരെ കണ്ടാത്താനുള്ള സര്‍വെയും മെഡിക്കല്‍പരിശോധനകളും രണ്ടു പതിറ്റാണ്ടുകൂടിയെങ്കിലും തുടരണമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
11 പഞ്ചായത്തുകളില്‍ആകാശമാര്‍ഗം തളിച്ച വിഷകീടനാശിനി ഇവക്ക് പുറത്ത് മൂന്നുകിലോമീറ്റര്‍ വരയെങ്കിലും പടര്‍ന്നിട്ടുണ്ടെന്നാണ് പഠനം കണ്ടെത്തിയിട്ടുള്ളത്. കൂടാതെ വെള്ളത്തിലും മണ്ണിലൂം കൂടി കൂടുതല്‍മേഖലകളിലേക്ക് വ്യാപിക്കാനുമിടയുണ്ട്്. അതിനാല്‍ ദുരന്തബാധിതര്‍ 11 പഞ്ചായത്തുകളില്‍ മാത്രമാണെന്ന ധാരണ തിരുത്തപ്പെടണമെന്നും പറയുന്നുണ്ട്.
https://www.facebook.com/Malayalivartha
























