താനാരാണ് ശബരിമല വിഷയത്തില്‍ അഭിപ്രായം പറയാൻ ; പിണറായിയെ വാഴ്ത്തിയ വിജയ് സേതുപതിക്ക് സോഷ്യല്‍ മീഡിയയില്‍ തല്ലും തലോടലും

ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടാണ് ശരിയെന്ന് അഭിപ്രായം പറഞ്ഞ നടൻ വിജയ് സേതുപതിക്ക് സോഷ്യൽ മീഡിയയുടെ തല്ലും തലോടലും. ഒരു മാധ്യമത്തിന് നലകിയ അഭിമുഖത്തിലാണ് താന്‍ പിണറായി വിജയന്‍റെ കടുത്ത ആരാധകനാണെന്നും ശബരിമല വിഷയം പോലുള്ളവ അദ്ദേഹം കൈകാര്യം ചെയ്ത രീതി ആകര്‍ഷിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കിയത്. ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ സിജോയ് സേതുപതിയെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നത്.
വിജയ് സേതുപതിയുടെ ഫേസ്ബുക്ക് പേജില്‍ വിമര്‍ശനവും പ്രതിഷേധവും ഉയരുകയാണ്. സേതുപതിയുടെ പോസ്റ്റുകള്‍ക്ക് താഴെ മലയാളത്തില്‍ കമന്‍റുകളുമായാണ് ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. താനാരാണ് ശബരിമല വിഷയത്തില്‍ അഭിപ്രായം പറയാനെന്നാണ് പല കമന്‍റുകളും ചോദിക്കുന്നത് അതേസമയം ഒരു വിഭാഗം സേതുപതിയുടെ നിലപാടിന് പിന്തുണയുമായും രംഗത്ത് വന്നിട്ടുണ്ട്.
ഒരു ചാനല്‍ പരിപാടിയില്‍ പിണറായി വിജയനൊപ്പം വേദി പങ്കിടാന്‍ ഭാഗ്യം ലഭിച്ചു എന്ന് വിജയി സേതുപതി പറഞ്ഞു. അദ്ദേഹം വന്നപ്പോള്‍ എല്ലാവരും നിശബ്ദരായി. ഹെഡ്മാസ്റ്ററെ കാണുമ്പോള്‍ സ്‌കൂള്‍ കുട്ടികള്‍ നിശബ്ദരാകുന്നത് പോലെയാണ് എനിക്കു തോന്നിയത്. ഞങ്ങളിരുവരും സംസാരിച്ചു. അതിനിടെ എനിക്ക് പത്തുമണിക്കാണ് ഫ്‌ലൈറ്റ് എന്നു പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, എങ്കില്‍ ആദ്യം പോയി താങ്കള്‍ സംസാരിക്കൂ എന്ന്. എത്ര ലളിതമായാണ് അദ്ദേഹം സംസാരിക്കുന്നത്. എല്ലാകാര്യങ്ങളും പക്വതയോടെ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് അറിയാം എന്നും ശബരിമല വിഷയത്തില്‍ എന്തിനാണ് ഈ ബഹളങ്ങള്‍ എന്ന് വിജയ് സേതുപതി ചോദിച്ചു. ഭൂമി എന്നാല്‍ അമ്മയാണ്. അതില്‍ നിന്ന് കുറച്ച് മണ്ണെടുത്ത് പ്രതിമ ഉണ്ടാക്കുന്നു. അതിന് ശേഷം പ്രതിമ പറയുന്നു ഭൂമി അശുദ്ധമാണെന്ന്. ആണായി ജീവിക്കാന്‍ എളുപ്പമാണ്. തിന്ന്, കുടിച്ച്, മദിച്ച് ജീവിക്കാം. എന്നാല്‍ പെണ്ണായാല്‍ എല്ലാ മാസവും സ്ത്രീകള്‍ക്ക് വേദന സഹിക്കണം. അത് എല്ലാവര്‍ക്കും അറിയാം. സ്ത്രീകള്‍ക്ക് ആര്‍ത്തവം ഇല്ലെങ്കില്‍ നമ്മള്‍ ആരുമില്ല. സ്ത്രീയാണ് ദൈവം എന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു. ഇതാണ് സോഷ്യൽ മീഡിയയിൽ അദ്ദേഹം വിമർശനങ്ങൾ ഏറ്റുവാങ്ങാൻ കാരണമായത്.
ആലപ്പുഴയില്‍ മാമനിതന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായെത്തിയ വിജയ് സേതുപതി സ്ത്രീകള്‍ക്കെതിരായ ലൈംഗിക ചൂഷണം പോലെ തന്നെ ആണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ചര്‍ച്ച ചെയ്യണമെന്നും അത്തരത്തിലൊരു സംഭവം നടന്നാല്‍ ആ കുട്ടി 10 വര്‍ഷം കഴിഞ്ഞാണെങ്കിലും പുറത്ത് പറയുമെന്ന പേടിയുണ്ടാക്കാന്‍ മീടൂവിന് സാധിച്ചിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു.
അതേസമയം ജാതി-മത വ്യവസ്ഥകള്‍ ഇന്നും നമ്മൂടെ നാട്ടില്‍ ശക്തമായി നിലനില്‍ക്കുന്നുവെന്ന് നടന്‍ വിജയ് സേതുപതി പറഞ്ഞു. എന്നാല്‍ അതിന്റെ ആഴം ആര്‍ക്കും മനസ്സിലാകുന്നില്ല എന്നത് വേദനയുണ്ടാക്കുന്ന ഒരു കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ ഈയിടെ ഒരു സിനിമയുടെ ചിത്രീകരണത്തിന് വന്നപ്പോള്‍ തന്നെഏറെ വേദനിപ്പിച്ച ഒരു അനുഭവം ഉണ്ടായെന്നും വിജയ് സേതുപതി പറയുന്നു.
ആലപ്പുഴയില്‍ ചിത്രീകരണത്തിന് പോയപ്പോള്‍ ഞാന്‍ ഈയിടെ ഒരു ക്ഷേത്രത്തില്‍ പോയി. പ്രസാദം കൈയിലേക്ക് തൂക്കിയെറിഞ്ഞാണ് തന്നത്. അത് അവിടുത്തെ രീതിയാണെന്ന് പിന്നീടാണ് അറിഞ്ഞത്. അത് വല്ലാതെ വേദനയുണ്ടാക്കി. കാസ്റ്റ് എന്നത് ഇപ്പോഴുമുണ്ട്. വിദ്യാഭ്യാസത്തിലൂടെയും പ്രണയ വിവാഹങ്ങളിലൂടെയും ഇതിനെ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നു എന്നും വിജയ് സേതുപതി പറഞ്ഞു .
https://www.facebook.com/Malayalivartha






















