മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...

സ്കൂൾ ബസിന് മുകളിലേക്ക് മരം മറിഞ്ഞുവീണ് 11 വയസുകാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ചെമ്പൂരിലുണ്ടായ അപകടത്തിൽ യൂണിവേഴ്സൽ സ്കൂളിലെ വിദ്യാർത്ഥിയായ വിഹാൻ ശ്രീവാസ്തവാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്കാണ് വൻ മരം ഒടിഞ്ഞു വീണത്. അപകടത്തിൽ ബസിലുണ്ടായിരുന്ന നാല് കുട്ടികൾക്ക് പരിക്കേറ്റു.
മകൻ ഇനി ഒരിക്കലും തിരിച്ചു വരില്ലെന്ന സത്യം ഉൾക്കൊള്ളാനാവാതെ വിഹാൻറെ അമ്മ ജൂഹി ഇപ്പോഴും മകൻറെ ക്രിക്കറ്റ് ബാറ്റ് മടിയിൽ വച്ച് കാത്തിരിക്കുന്നു. സ്കൂൾ കഴിഞ്ഞെത്തിയാൽ പതിവുപോലെ കളിക്കാൻ പോകാൻ മകൻ ഇന്നും ഓടിയെത്തുമെന്ന പ്രതീക്ഷയിലാണ് അവർ.
ഒന്നു കരയാൻ പോലുമാവാതെ മകൻറെ ക്രിക്കറ്റ് ബാറ്റും പിടിച്ച് ഇരിക്കുന്ന ജൂഹിയുടെ വേദന കണ്ടു നിന്നവരുടെ കണ്ണുനിറച്ചു. മകൻ ഇനി ഈ ലോകത്തില്ല എന്ന് വിശ്വസിക്കാൻ അവർക്ക് ഇപ്പോഴും സാധിക്കുന്നില്ല. ഒരു പ്രൊഫഷണൽ ക്രിക്കറ്റർ ആകണമെന്നതായിരുന്നു വിഹാൻറെ വലിയ സ്വപ്നമെന്ന് അയൽവാസി രാജി മൽഹോത്ര പറഞ്ഞു. വിഹാൻ മിടുക്കനായ കുട്ടിയായിരുന്നുവെന്നും അവർ പറഞ്ഞു.
അപകടം നടക്കുമ്പോൾ ബസിൽ 13 കുട്ടികളാണ് ഉണ്ടായിരുന്നത്. മരം വീണയുടൻ തന്നെ ബസ് കണ്ടക്ടറും പ്രദേശവാസികളും സമയോചിതമായി ഇടപെട്ടതിനാൽ കുട്ടികളെ വേഗത്തിൽ പുറത്തെടുക്കാൻ കഴിഞ്ഞു.
"
https://www.facebook.com/Malayalivartha























